ഞാനൊരു ഡിവോഴ്‌സിയാണ്, ഞാൻ അതിൽ അഭിമാനിക്കുന്നു, എൻ്റെ എക്‌സ് വിളിക്കുമ്പോൾ ചില സമയത്ത് മോളാണ് ഫോൺ എടുക്കുക; ശ്വേത മേനോൻ

മലയാളികളുടെ പ്രിയ നടിയാണ് ശ്വേത മേനോൻ. ഗ്ലാമർ വേഷങ്ങളിലൂടെയും മറ്റു വേഷപ്പകർച്ചകളിലൂടെയും നടി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി അനശ്വരത്തിലൂടെയായിരുന്നു ശ്വേതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണിലെ ശ്വേതയുടെ പ്രകടനം വലിയ വാർത്തയായിരുന്നു. നായിക വെഷത്തിലെത്തിയ ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത് തന്നെ ആയിരുന്നു ചിത്രം വലിയ വാർത്ത പ്രാധാന്യം നേടിയത്.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന സൂപ്പർ അമ്മയും മകളിലും ശ്വേത എത്തുന്നുണ്ട്. പ്രധാന വിധികർത്താവായാണ് താരം എത്തിയത്. അമ്മമാരും മക്കളും അവരവരുടെ അനുഭവങ്ങൾ പങ്കിടുമ്പോൾ തന്റെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ശ്വേതയും പറയാറുണ്ട്. ഡിവോഴ്‌സിനെക്കുറിച്ചും സിംഗിൾ പാരന്റിംഗിനെക്കുറിച്ചും മത്സരാർത്ഥി പറഞ്ഞപ്പോഴായിരുന്നു ശ്വേത തന്റെ ഡിവോഴ്‌സിനെക്കുറിച്ച് സംസാരിച്ചത്.

ഞാനും വർക്കിംഗ് അമ്മയാണ്. ഔട്ട് ഓഫ് സ്റ്റേഷനാണ്. ഞാൻ അടുത്ത് വേണമെന്ന നിർബന്ധമാണ് മോൾക്ക്. അമ്മ എപ്പോഴും നിന്റെ കൂടെയുണ്ടെന്ന് ഞാൻ പറയാറുണ്ട്. അച്ഛൻ പോയ സമയത്ത് മുത്തച്ഛൻ എങ്ങോട്ടും പോയിട്ടില്ല അമ്മ, അദ്ദേഹം എന്റെ ഹൃദയത്തിലുണ്ടെന്നായിരുന്നു മോൾ എന്നോട് പറഞ്ഞത്. ആറ് വയസേയുണ്ടായിരുന്നുള്ള അവൾക്ക്. എങ്ങനെയാണ് ഇത്രയധികം പക്വത വന്നതെന്ന് എനിക്കറിയില്ല. ഞാനൊന്നും ആ പ്രായത്തിൽ ഇത്രയധികം പക്വതയുള്ള കുട്ടിയായിരുന്നില്ല.

ഞാനൊരു ഡിവോഴ്‌സിയാണ്. ഞാനെപ്പോഴും അഭിമാനത്തോടെ പറയുന്ന കാര്യമാണ്. ഡിവോഴ്‌സി എന്ന് ഞാൻ പറയുമ്പോൾ ആൾക്കാരെപ്പോഴും ശ്രീയുടെ കൂടെയാണ് കണക്റ്റ് ചെയ്യുന്നത്. ശ്രീയുടെ കൂടെയല്ല ഡിവോഴ്‌സ്, അതെന്റെ സെക്കൻഡ് മാര്യേജാണ്. സെക്കൻഡ് ചാൻസ് എനിക്ക് ദൈവം തന്നതിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. ഞാൻ ഇപ്പോഴും എന്റെ എക്‌സിന്റെ അടുത്ത് സംസാരിക്കാറുണ്ട്. ഭയങ്കര പോസിറ്റീവായിട്ടാണ് ഞങ്ങൾ അതിനെ എടുക്കുന്നത്. രണ്ടുപേർക്കും ഒന്നിച്ച് മുന്നോട്ട് പോവാൻ പറ്റാത്ത അവസ്ഥ, അങ്ങനെ വരുമ്പോൾ ഡിവോഴ്‌സാണ് മികച്ചത്. എന്തിനാണ് നമ്മൾ ഒരാളെ ഇങ്ങനെ വെറുക്കേണ്ടല്ലോ. കുറച്ച് സമയം അതിന്റെ വേദന കാണുമെന്നേയുള്ളൂ. ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നൊരാളാണ് ഞാൻ.

എന്റെ ലൈഫിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും ഞാൻ അവളോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. എന്റെ എക്‌സ് വിളിക്കുമ്പോൾ ചില സമയത്ത് അവളാണ് ഫോൺ എടുക്കുക. അമ്മാ എന്ന് പറഞ്ഞ് അവളൊരു പ്രത്യേക ശബ്ദം ഉണ്ടാക്കും. ഞാൻ ഓക്കെ എന്ന് പറഞ്ഞ് ഫോൺ മേടിക്കും. ഒരാളുടെയും അടിമയായി നമ്മൾ ജീവിക്കരുത്. ജീവിതം മനോഹരമാണ്. നിങ്ങൾ സന്തോഷമാണോ എന്നാണ് ചോദ്യം. നിങ്ങളുടേതായ സന്തോഷം നിങ്ങൾ തിരഞ്ഞെടുക്കുകയെന്നുമായിരുന്നു ശ്വേത മേനോൻ പറഞ്ഞത്. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് ശ്വേത മേനോനും ബോബിയും വിവാഹിതരായത്. പ്രണയിച്ചിരുന്ന കാലത്തൊന്നും അദ്ദേഹത്തിന്റെ ദുസ്വഭാവങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. തന്റെ സമ്പത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന് താൽപര്യം. നിന്നെ മിസ് ചെയ്യുന്നുണ്ടെന്നും, തിരിച്ച് വരൂ നമുക്ക് കല്യാണം കഴിക്കാം എന്നൊക്കെ ബോബി പറയാറുണ്ടെന്ന് മുൻപ് ശ്വേത മേനോൻ പറഞ്ഞിരുന്നു.

ജീവിതത്തിൽ തന്റെ ഹീറോ അച്ഛനാണെന്നും മുൻപ് ശ്വേത പറഞ്ഞിരുന്നു. ബോയ് ഫ്രണ്ട് ആരാണെന്ന് ചോദിച്ചാൽ വരെ അച്ഛന്റെ പേര് പറയാറുണ്ടായിരുന്നു. ആൺകുട്ടിയായാണ് അച്ഛൻ എന്നെ വളർത്തിയത്. എനിക്കിഷ്ടമുള്ള പ്രൊഫഷൻ തിരഞ്ഞെടുത്തപ്പോഴും അച്ഛൻ പിന്തുണച്ചിരുന്നു. മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ശ്വേതയും ബോബിയും പ്രണയത്തിലായത്. തുടക്കം മുതലേ തന്നെ അച്ഛന് ഈ വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Articles You May Like

x