സൈബർ പോരാളി മുതൽ കമ്മിയിടത്തിലെ പ്രമുഖ അക്കച്ചി വരെ നിർത്താതെ കരയുകയാണ്, പിഷാരടി എറിഞ്ഞ ഏറ് കൃത്യമായി കൊള്ളേണ്ടിടങ്ങളിലൊക്കെ കൊണ്ടിട്ടുണ്ടെന്ന് അഞ്ജു പാർവതി

യൂത്ത് കോൺ​ഗ്രസ് സമ്മേളന വേദിയിൽവെച്ച് രമേശ് പിഷാരടി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം ചൂണ്ടിക്കാട്ടി സിപിഐഎം എതിരെ ട്രോൾ രൂപത്തിലായിരുന്നു പ്രസംഗം. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ സൈബർ പോരാളികൾ പിഷാരടിക്ക് എതിരെ തിരിയുമെന്ന് പറയുകയാണ് എഴുത്തുകാരി അഞ്ജു പാർവതി.

പിഷാരടി എറിഞ്ഞ ഏറ് കൃത്യമായി കൊള്ളേണ്ടിടങ്ങളിലൊക്കെ നന്നായി കൊണ്ടിട്ടുണ്ട്.. ഏറ് വീണിടങ്ങളിലെല്ലാം തന്നെ നീര് കെട്ടി നന്നായി മുഴച്ചു എന്ന് മാത്രമല്ല നീലിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ സൈബർ പോരാളി മുതൽ കമ്മിയിടത്തിലെ പ്രമുഖ അക്കച്ചി വരെ നിറുത്താതെ കരയുന്നത്..അഞ്ജു തന്റെ കുറിപ്പിൽ പറയുന്നു.

അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൻ്റെ പൂർണ്ണ രൂപം:

മാൻഡ്രേക്ക് എന്ന് പിഷാരടിയെ വിളിച്ചു കരയുന്ന ഒരുപാട് ഇടത് ഹാൻഡിലുകൾ കണ്ടപ്പോൾ ക്ലിഫ് ഹൌസിൽ ഇരുന്ന് തുമ്മുന്ന ഒരാളെ ഓർത്ത് സങ്കടം വന്നു. ഈ ഖേരളത്തിൽ ഒരേ ഒരു ജൈവ മാൻഡ്രേക്ക് മാത്രമേ ഉള്ളൂവെന്നു ഈ കേരളത്തിലെ പക്ഷിമൃഗാദികൾക്ക് വരെ അറിയാം. ആദ്യം പറത്തിയ പ്രാവിന്റെ ഗതി അതുങ്ങൾക്ക് വരെ മന:പാഠമാണ്. പിഷാരടി പ്രചാരണത്തിന് ഇറങ്ങിയ കണക്ക് വച്ച് ട്രോൾ നരേറ്റീവ് ഇറക്കുന്നവർ അറിയുന്നില്ല, തങ്ങളുടെ ട്രോളുകൾ ബൂമറാങ് പോലെ വന്നുപതിക്കുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ പ്രചാരണത്തിന് പോയ 20 മണ്ഡലങ്ങളിൽ 19 ലും സ്വന്തം പാർട്ടിയെ അടപടലം തോൽപ്പിച്ച മഹാനായ ജൈവ മാൻഡ്രേക്കിന്റെ നെഞ്ചത്തോട്ടു ആണെന്ന്.. തൃക്കാക്കരയിൽ അട ഇരുന്ന് വിരിയിപ്പിക്കാൻ ശ്രമിച്ച ജോ ജോസഫ് എട്ടു നിലയിൽ പൊട്ടിയപ്പോൾ മാൻഡ്രേക്ക് എഫക്ട് പൂർണ്ണമായി!

കലാകാരനും സാഹിത്യകാരനുമായാൽ അവർ ഇടതുപക്ഷ ഓരത്തിനൊപ്പം ചേർന്നു നടക്കണം എന്നും രായാവിനെ നോക്കി മാത്രം വാലാട്ടണം എന്നുമുള്ള കമ്മി ഊളസ്റ്റിക് പൊതുബോധം വിട്ട് യാത്ര ചെയ്തവർക്ക് വച്ചിരിക്കുന്ന ദാറ്റ് വെരി സെയിം ചാപ്പയടി പിഷാരടിക്കും പതിച്ചു നൽകിയിട്ടുണ്ട്. ഇന്നലെ പൊതുവേദിയിൽ പരസ്യമായി ജൈവ ഫുത്തിജീവികൾക്ക് എതിരെ പറഞ്ഞത് കൊണ്ട് മിക്കവാറും എവിടെയോ ഒരു മീ ടു കേസ് പിഷാരടിക്കെതിരെ മണക്കുന്നുണ്ട്. ഇവറ്റകളുടെ പതിവ് പ്രതികാരം വ്യക്തിഹത്യ അല്ലെങ്കിൽ ഏതെങ്കിലും പെണ്ണ് കേസിൽ കുടുക്കുക എന്നത് ആയതിനാൽ ഇനി വരുന്ന ദിവസങ്ങളിൽ പിഷാരടി ലേശം ജാഗ്രത പാലിക്കുക..

വഴിയിൽ കുഴിയുണ്ട്, സൂക്ഷിക്കുക എന്ന സിനിമ പോസ്റ്ററിലെ കുഴി കണ്ട് സ്വന്തം തലയിലെ പൂട തപ്പി സിനിമയ്ക്ക് വിലക്ക് ഇട്ട കമ്മികൾ മിക്കവാറും പിഷാരടിയുടെ തമാശകൾ കണ്ട് ചിരിക്കരുത് എന്ന ചിരി വിലക്ക് ഇട്ടേക്കാം. അതിനപ്പുറം ഇവറ്റകൾ എന്ത് ചെയ്യാനാണ്? എന്തായാലും ശ്രീ.സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും ഉണ്ണിക്കും ജോയി മാത്യുവിനും പേരടിക്കും ശേഷം കേരളത്തിന്‌ പുതിയൊരു സംസ്ഥാന ദ്രോഹിയെ കൂടി മലയാള സിനിമാ ലോകത്തിൽ നിന്നും ലഭിച്ചിരിക്കുന്നു! മിസ്റ്റർ പിഷാരടി, പരിഹാസങ്ങളും ട്രോളുകളും വ്യക്തിഹത്യകളും കൂടി കൊണ്ടേയിരിക്കുമ്പോൾ ഒന്നോർക്കുക – നിങ്ങൾ പോയിക്കൊണ്ടിരിക്കുന്ന ട്രാക്ക് ആണ് ശരി! ഇടത് സാംസ്കാരിക മൗനിബാബമാർ ഭരിക്കുന്ന കേരളത്തിൽ ഉശിരോടെ സ്വന്തം രാഷ്ട്രീയം തുറന്നുപ്പറയുന്ന, മൈക്കിന് മുന്നിൽ തുണിയുടുക്കാത്ത സത്യങ്ങൾ വിളിച്ചുപ്പറയുന്ന പിഷാരടിമാരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കട്ടെ!

Articles You May Like

x