ഗർഭിണിയായ സന്തോഷം മാറും മുംബ് ഭർത്താവ് മരിച്ചു; അദ്ദേഹത്തിന്റെ ജന്മദിനത്തിൽ മകൻ ജനിച്ചു ഇന്ന് അവനെ ഒറ്റയ്ക്ക് വളർത്തുന്നു തൻറെ ജീവിതാനുഭവം പങ്ക് വെച്ച് നടി നേഹ അയ്യർ

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമായിട്ട്  ഇരിക്കണമെന്നു എല്ലാരും പറയുന്നേ സമയമാണ് അവളുടെ ഗര്ഭകാലം. ദുഖമൊന്നും അറിയിക്കാതെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു വേണ്ടി ഏറ്റവും സുരക്ഷിതത്തോടെ സന്തോഷത്തോടെ ഇരിക്കണ്ട കാലം. ഇങ്ങനെയുള്ള സമയത്തു അമ്മക്ക് വേദന തട്ടിയാൽ അത് കുഞ്ഞിനേയും ബാധിക്കും എന്നാണ് പറയാറ്.അതുകൊണ്ട് തന്നെ അമ്മയെ വേദനിപ്പിക്കുന്ന ഒന്നും ആരും പറയരും ചെയാറുമില്ല. എന്നാൽ നേഹ അയ്യർ എന്ന നടിയുടെ ജീവിതത്തിൽ ഗർഭിണി ആയിരിക്കെ സംഭിവിച്ചത് ഒരിക്കലും മറക്കാനോ മായിക്കാനോ പറ്റാത്ത ഒരു അനുഭവമാണ്.

എപ്പോളും ഭർത്താവിന്റെ അടുത്ത് വേണമെന്ന് ആഗ്രഹിക്കുന്ന സമയം. ആ സമയം പ്രിയതമന്റെ വേർപാടുണ്ടായാൽ അത് ആ സ്ത്രീയെ എത്രമത്രേം തകർക്കും. അതുപോലെ ഒരു ജീവിതാനുഭവം പങ്കിടുകയാണ്.    നേഹ അയ്യർ. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയിലെ ബാബുവേട്ട എന്ന ഗാനം അത്രപ്പെട്ടന്നാരും മറക്കില്ല. അതിന് കാരണം പാട്ടിലഭിനയിച്ചിരിക്കുന്ന നേഹ അയ്യരാണ്

ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുക എന്നത് വളരെ കഠിനമാണ്. ഭർത്താവിന്റെ വിയോഗത്തോടെ സിംഗിൾ മദറായി മകനെ വളർത്തിയ അനുഭവം ഹ്യൂമൻസ് ഓഫ് മുംബൈയിലൂടെ പങ്കുവയ്ക്കുകയാണ് താരം. അന്‍ഷ് എന്ന മകനെ അവന്റെ പപ്പയെ പോലെ വളർത്തുമെന്നു പറഞ്ഞാണ് നേഹ വിഡിയോ പങ്കുവയ്ക്കുന്നത്.  മുപ്പതു സെക്കന്റു ദൈർഘ്യമുള്ള വിഡിയോയിൽ പ്രണയവും സൗഹൃദവും അൻഷിന്റെ ജനനവും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടു.

അവിനാശും ഞാനും കോളജിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. 8 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം ഞങ്ങൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. 6 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കാത്തിരുന്ന് സന്തോഷവാർത്ത എത്തി.ഇത് അറിഞ്ഞ് അഞ്ചു ദിവസങ്ങൾക്കകം മറ്റൊരു വാർത്ത എന്നെ തേടിയെത്തി.ഹൃദയസ്തംഭനം സംഭവിച്ച് എനിക്ക് അവിനാശിനെ നഷ്ടമായിരിക്കുന്നു. ഞാനാകെ തകർന്നു പോയി. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനു വേണ്ടി എനിക്ക് ശക്തയാകണമായിരുന്നു. എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ എല്ലാ സമയത്തും എനിക്കൊപ്പം നിന്നു. ഒൻപതു മാസങ്ങൾക്കു ശേഷം അവിനാശിന്റെ ജന്മദിനത്തിൽ ഞാൻ അൻഷിനു ജന്മം നൽകി.

ഒരു നടിയെന്ന നിലയിലും ‘അമ്മ എന്ന നിലയിലും ഞാൻ ഒരുപാട് മാനസിക സംഘർഷത്തിലൂടെ കടന്നു പോയ സമയമാണ്. അൻഷു അവന്റെ അച്ഛന്റെ ഫോട്ടോ നോകുമ്പോഴെല്ലാം ഞാൻ കരയാറുണ്ട്. ഞങളുടെ കുഞ്ഞു വളരുന്നത് അവൻ ഇവിടെ ഇരുന്നു കാണുന്നുടെന്നു ഞാൻ സങ്കല്പിക്കാറുണ്ട്. അൻഷു അവന്റെ അച്ഛനെ പോലെയാണ്. അവന്റെ അച്ഛനെ പോലെ അവനെ വളർത്തി കൊണ്ടുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിഡിയോയിൽ നേഹ പറഞ്ഞു. 2019ൽ ആയിരുന്നു അവിനാശിന്റെ
മരണം. ഇക്കാര്യം നേഹ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

x