വിമർശിക്കുന്നവർ അറിയുന്നുണ്ടോ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെ ? അറിഞ്ഞില്ലങ്കിൽ അറിയണം ..

മമ്മൂട്ടി എന്ന് പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് മെഗാസ്റ്റാർ എന്ന താരപരിവേഷം തന്നെയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തന്റേതായ ഇടം നേടി പകരക്കാരില്ലാതെ നിറഞ്ഞു നിൽക്കുന്ന ആ പുരുഷ സൗന്ദര്യത്തെ ഒരിക്കലെങ്കിലും ആരാധിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ മമ്മൂട്ടിയുടെ ചില അറിയാ കഥകൾ അടുത്തകാലങ്ങളിലാണ് പുറത്തു വന്നത്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ മത്സരിക്കാൻ എത്തിയ ഒരു മത്സരാർത്ഥിയിൽ നിന്നും അറിഞ്ഞ കഥകൾ പുറലോകത്തെ തന്നെ അമ്പരപ്പെടുത്തിയിരുന്നു. ഇത്രയും നാളും ചിരിച്ചു കളിച്ച ഒരു അഭിമുഖങ്ങളിലും എത്തിയിട്ടുള്ള മമ്മൂട്ടി ഇന്നുവരെ ഇക്കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പോലും പറഞ്ഞിട്ടില്ല എന്നതും ആളുകളെ അമ്പരപ്പെടുത്തുന്ന കാര്യമായിരുന്നു. വലതു കൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്എന്ന് അദ്ദേഹത്തിന്റെ തത്വം പ്രേക്ഷകർ ഒരിക്കൽ കൂടി മനസ്സിലാക്കുകയായിരുന്നു.


പാലക്കാടുകാരിയായ ശ്രീദേവിക്ക് മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരിക ഒരുപക്ഷേ ദൈവത്തെ ആയിരിക്കും. ഈ കാവശ്ശേരിക്കാരിയുടെ ദൈവമാണ് മമ്മൂട്ടി. ഭിക്ഷാടന മാഫിയുടെ കയ്യിൽ നിന്നും രക്ഷിച്ച ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അവളുടെ രക്ഷകൻ അതാണ് ശ്രീദേവിക്ക് മമ്മൂട്ടി. ജനിച്ച ഉടനെ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ചു പോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്പരിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട ചോര കുഞ്ഞായിരുന്നു ശ്രീദേവിയെ എടുത്തു വളർത്തിയത് നാടോടി സ്ത്രീയായ തങ്കമ്മയാണ്. ഭിക്ഷാടന മാഫിയയുടെ ഭാഗമായിരുന്നു തങ്കമ്മയുടെ മക്കൾ മൂന്നു വയസ്സ് മുതൽ ശ്രീദേവിയെയും ഭിക്ഷാടനത്തിനായി നിർബന്ധിച്ച് തുടങ്ങി. പട്ടിണിയും നിരന്തരമായി ഉപദ്രവവും ദുരിത ജീവിതവും സഹിച്ച് ആറാം വയസ്സിൽ ജീവിതത്തിൽ ഒരു വലിയ ട്വിസ്റ്റ് നേരിട്ടിരുന്നു ശ്രീദേവി. പട്ടാളം എന്ന സിനിമയുടെ സെറ്റിൽവെച്ച് വിശപ്പ് സഹിക്കാൻ സാധിക്കാതെ ലൊക്കേഷനിൽ ഉള്ളിലേക്ക് കയറി ശ്രീദേവി എന്നതാവട്ടെ സാക്ഷാൽ മമ്മൂട്ടിയുടെ അരികിൽ അന്ന് മമ്മൂട്ടി ആണെന്ന് ഒന്നുമറിയില്ല.

എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞു അദ്ദേഹം തന്നോട് കാര്യങ്ങളൊക്കെ തിരക്കി. ആ ഏരിയയിലുള്ള പൊതുപ്രവർത്തകരോടും അദ്ദേഹം എന്നെക്കുറിച്ച് അന്വേഷിച്ചു. ആരുമില്ലാത്ത എന്നെ ഒരു നാടോടി സ്ത്രീ എടുത്തു വളർത്തുകയാണെന്നും രക്ഷാ മാഫിയയുടെ കീഴിലാണ് ഞാനെന്നും അദ്ദേഹം മനസ്സിലാക്കി. ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയും സഹായമില്ലാതെ തനിക്ക് പരിചിതമല്ലാത്ത ഒരു സ്ഥലത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കില്ലെന്ന് മമ്മൂട്ടിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ പൊതുപ്രവർത്തകരോട് ആ കുട്ടിയെ ഞാൻ ഏറ്റെടുക്കാം എന്നാണ് മമ്മൂട്ടി പറഞ്ഞത്. അവിടം വിട്ടു പോകാൻ മടി കാണിച്ച ശ്രീദേവി അടുത്തുള്ള ഒരു സ്കൂളിൽ വിട്ടു പഠിപ്പിക്കാം എന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ അന്ന് തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ശ്രീദേവിക്ക് സ്കൂളിലെ ഭാഷ വലിയ ബുദ്ധിമുട്ട് നൽകി. ഇക്കാര്യം അറിഞ്ഞു മമ്മൂട്ടി ആവട്ടെ പിന്നീട് ശ്രീദേവി ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു.

മമ്മൂട്ടി സാറിന്റെ കെയറോഫിൽ ആണ് ഞാൻ ആലുവ ജനസേവയിൽ എത്തിയത്. എന്നെ അവിടെ എത്തിക്കുന്നത് വരെ അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ജനസേവയിൽ എത്തിയപ്പോൾ എനിക്ക് സന്തോഷമായി, നിറയെ അമ്മമാരും, കുട്ടികളും കുഞ്ഞുവാവകളും ഒക്കെ ഉണ്ടായിരുന്നു അവിടെയെന്നാണ് പറയുന്നത്. ഹൃദയം നിറക്കുകയാണ് ശ്രീദേവിയുടെ ഈ തുറന്നു പറച്ചിലെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ന് ശ്രീദേവി ഒരു ഭാര്യയാണ്. സതീഷെന്നാണ് ഭർത്താവിന്റെ പേര്. അച്ഛനും അമ്മയും സഹോദരിയും സഹോദരങ്ങളും ഒക്കെയായി ധാരാളം അംഗങ്ങൾ ഉള്ള വീട്ടിലാണ് ഇന്ന് ശ്രീദേവിയുടെ താമസം. മമ്മൂട്ടി സാറിനെ നേരിൽ കണ്ട് നന്ദി അറിയിക്കണമെന്ന് ആഗ്രഹം ശ്രീദേവിക്ക് ഉണ്ട്.

Articles You May Like

x