കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ അച്ഛന്റേയും അമ്മയുടേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം;സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ മുത്തശ്ശി

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ പേരിനെ ചൊല്ലി കുഞ്ഞിന്റെ അമ്മയുടേയും അച്ഛന്റേയും വീട്ടുകാര്‍ തമ്മില്‍ അരങ്ങേറിയ സംഘര്‍ഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. പിതാവ് കുഞ്ഞിന്റെ കാതില്‍ അലംകൃത എന്ന പേര് വിളിക്കുമ്പോള്‍ അത് ഇഷ്ടപ്പെടാതെ അമ്മ കുഞ്ഞിനെ പിടിച്ച് വാങ്ങി നയമിക എന്ന പേര് ഉച്ചത്തില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മിലുള്ള വാക്ക്‌പോര് ആണ് നടന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് കുട്ടിയുടെ അമ്മമ്മ കര്‍മ്മ ന്യൂസിനോട് പറയുന്ന ഓഡിയോ സംഭാഷണം ഇപ്പോള്‍ പ്രപരിച്ചിക്കുകയാണ്.

” എന്റെ മോളെ കല്ല്യാണം കഴിച്ച് വിട്ടിട്ട് ഒരു വര്‍ഷം ആവാറായി. ഇതിനിടയില്‍ എന്റെ കൊച്ച് ഒരുപാട് ബുദ്ധിമുട്ടുകളാണ് അവിടെ അനുഭവിച്ചിട്ടുള്ളത്. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച പേരില്ല പരിടല്‍ ചടങ്ങിനിടെ അവര്‍ പറഞ്ഞത്.അവരുടെ പെങ്ങള്‍ പറഞ്ഞ പേരാണ് അപ്പോള്‍ ഇട്ടത്. ആ പെങ്ങളുടെ മോളാണ് അവര്‍ പറയുന്ന ഭാഗം കട്ട് ചെയ്ത് ഞങ്ങള്‍ സംസാരിക്കുന്ന ഭാഗം മാത്രമായി വീഡിയോ ഇട്ടത്. 40 ദിവസമേ ആയുള്ളൂ ഒരു കുട്ടി ജനിച്ചിട്ട്. ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത്. ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുന്നില്ല. വീഡിയോ പ്രചരിച്ചത് മുതല്‍ എന്റെ 20 വയസ്സുള്ള മോള്‍ പച്ചവെള്ളം പോലും കുടിക്കാതെ ആണ് ഇരിക്കുന്നത്. പ്രസവിച്ച് കിടക്കുന്ന കുട്ടിയാണ് അവള്‍. കഴിഞ്ഞ മാസം 22 നായിരുന്നു മോളുടെ കല്ല്യാണം. അന്ന് തൊട്ട് അമ്മായിയമ്മയും നാത്തൂനും ഭര്‍ത്താവും കൂടെ പീഡനം തുടങ്ങിയതാണ്. ഞാന്‍ വീട്ടുജോലിയ്ക്ക് പോകുന്നസ്ത്രീയാണ്. ഭര്‍ത്താവില്ല. മൂന്ന് മക്കളെ കഷ്ടപ്പെട്ടാണ് വളര്‍ത്തിക്കൊണ്ട് വന്നത്. ഇത് രണ്ടാമത്തെ മോളാണ്. ബ്രോക്കര്‍ കൊണ്ടുവന്ന കല്ല്യാണാലോചന ആിരുന്നുഎനിക്ക് ബ്രോക്കര്‍ കാശും സ്ത്രീധനവും ഒ്‌നും കൊടുക്കാന്‍ പണമില്ല. എന്റെ അവസ്ഥയെല്ലാം ഞാന്‍ അവരോട് പറഞ്ഞ്. അവര്‍ ഒന്നും വേണ്ട എന്നാണ് അന്ന് പറഞ്ഞത്.

ഇവിടെ അടുത്തുള്ള അഷ്ടമംഗലം അമ്പലത്തില്‍ വെച്ചാണ് കല്ല്യാണം നടത്തിയത്. സ്ത്രീധനം വേണ്ട കുട്ടിയെ മാത്രം മതി എന്ന് അവര്‍ പറഞ്ഞെങ്കിലും ഞാന്‍ പ്രമാണം പണയം വെച്ച് പറഅറുന്ന പോലെ അവളെ അയച്ചു. അവളുടെ ഭര്‍ത്താവ് ഇതിന് മുന്നേ മറ്റൊരു പെണ്ണിനെ പോയികാണുകയും വിവാഹം ഉറപ്പിക്കുകയും വലിയ രീതിയില്‍ ആഘോഷമായി അവന്റെ വീട്ടില്‍ നിശ്ചയം നടത്തുകയും വസ്ത്രമെടുക്കുകയും കല്ല്യാണക്കത്ത് ഒക്കെ അച്ചടിക്കുകയും താലി മാല എടുക്കുകയുമെല്ലാം ചെയ്ത ശേഷമാണ് എന്റെ മോളെ വന്ന് പെണ്ണ് കണ്ടത്. അത് ഞങ്ങള്‍ക്ക്് അറിയില്ലായിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ച് പേര്‍ അവന്റെ വീട്ടില്‍ പോയപ്പോഴാണ് അവന്റെ കല്ല്യാണം ഉറപ്പിച്ചിരുന്നെന്നും ആ പെ്ണ്ണിന് എല്ലുപൊടിയുന്ന അസുഖമായിരുന്നു എന്നും അതുകൊണ്ട് അത് ഒഴിവാക്കി എന്നുമെല്ലാം അവന്റെ അമ്മ പറയുന്നത്. ഇവളെക്കാളും ഒരുപാട് വയസ്സിന് വ്യത്യാസമുണ്ട് അവന്. എന്നാലും എന്റെ അവസ്ഥ ഞാന്‍ ഓര്‍ത്തു.എനിക്ക് എപ്പോഴും തലവേദനയൊക്കെ വരാറുണ്ട്, ഭര്‍ത്താവില്ല. മൂത്തമോളെ കല്ല്യാണം കഴിച്ചയച്ചു. ഇവള്‍ രണ്ടാമത്തേതാണ്. ഇളയത് ആണ്‍കുട്ടിയും.

മുറപോലെ എല്ലാ കാര്യങ്ങളും വിവാഹത്തിന് ഞാന്‍ ചെയ്തിരുന്നു. ഇവിടുന്ന് വാഷിംങ് മെഷീന്‍ കൊണ്ടുപോയപ്പോള്‍ അവര്‍ക്ക് അലമാരയും വേണമെന്നാണ് പറഞ്ഞത്. മൂന്നാം ദിവസം അലമാരയും ഞങ്ങള്‍ കൊടുത്തു. അന്ന് തൊട്ട് സ്ത്രീധനത്തിന്റെ പേരില്‍ അവിടെ അവരെല്ലാം പീഡിപ്പിക്കുകയാണ്. അവന്റെ പെങ്ങള്‍ ഇവള്‍ കറി വെച്ചത് നല്ലതാണെങ്കിലും കൊള്ളില്ല എന്ന് പറഞ്ഞ് അവളുടെ മുഖത്തൊഴിക്കണം എന്ന് പറഞ്ഞു.ഗര്‍ഭിണിയായിരുന്നപ്പോള്‍ അവള്‍ ഓറഞ്ച് കഴിക്കാന്‍ തോന്നുന്നു എന്ന് പറഞ്ഞപ്പോള്‍ വെള്ളപേപ്പര്‍ വായിലിട്ടാല്‍ മതിയെന്നാണ് അഴന്‍ പറഞ്ഞത്. കുഞ്ഞ് ജനിച്ച് 40 ദിവസം ആയെങ്കിലും അഴന്‍ കുഞ്ഞിനെ രണ്ട് ദിവസം മാത്രമേ കണ്ടിട്ടുള്ളൂ. കുഞ്ഞ് ജനിക്കാതിരിക്കാന്‍ അവന്‍ ബുദ്ധിമുട്ടുള്ള റോഡിലൂടെയെല്ലാം അവളേയും കൊണ്ട് പോയിരുന്നു”- കുഞ്ഞിന്റെ അമ്മമ്മ പറയുന്നു.

https://www.youtube.com/watch?v=oDcY2o_qCOU

Articles You May Like

x