ചിരി ഒഴിഞ്ഞ സമയമുണ്ടായിരുന്നില്ല അവളുടെ മുഖത്ത് ; എന്റെ അതേ നാൾ ആയതിനാലാണ് ആ വിവാഹത്തിന് സമ്മതിച്ചത്

2021 ജൂണ്‍ 21ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്ത നാമെല്ലാം കണ്ണീരോടെയാണ് അറിഞ്ഞത്. ചടയമംഗലം നിലമേലിലെ ആ വീട്ടില്‍ എപ്പോഴും പുഞ്ചിരിയോടെ നടന്നിരുന്ന ആ വിസ്മയ ആത്മഹത്യയെ സ്വയം സ്വീകരിച്ചത് എന്തുകൊണ്ടായിരുന്നു? മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാനായി അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി. അച്ഛനും അമ്മയും സഹോദരനുമടങ്ങിയ വീട്ടില്‍ അവള്‍ പാറിപ്പറന്ന് നടന്നു. സഹോദരന്റെ കുഞ്ഞുപെങ്ങളും ഉറ്റ സുഹൃത്തുമായി…അച്ഛന്റെ പ്രിയ്യപ്പെട്ട മനസ്സറിയുന്ന മകളായി…അമ്മയ്ക്ക് തുണയായി…വിസ്മയ എന്ന മാളൂട്ടി സന്തോഷം മാത്രം നിറഞ്ഞ ജീവിതത്തിലൂടെ ആയിരുന്നു സഞ്ചരിച്ച് കൊണ്ടിരുന്നത്.

 

തന്റെ മക്കളെ അങ്ങേയറ്റം വിശ്വാസമുള്ള ആ പിതാവ് വിസ്മയയ്ക്കും സഹോദരനും മുമ്പില്‍ നിയന്ത്രണങ്ങളുടെ ചട്ടങ്ങള്‍ വെച്ചിരുന്നില്ല. ഒരു ആണ്‍കുട്ടിയുടെ കുറുമ്പും പ്രകൃതവുമായിരുന്നു ചെറുപ്പം മുതലേ വിസ്മയയ്ക്ക്. സഹോദരനോടൊപ്പം വിസ്മയ ടിക് ടോക്കില്‍ സജീവമായിരുന്നു. ഡോക്ടര്‍ ആയിത്തീരുക എന്നതായിരുന്നു അവളുടെ ആഗ്രഹം. ആയുര്‍വേദം കേന്ദ്രീകരിച്ച വിസ്മയ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടയില്‍ അവള്‍ക്ക് വിവാഹാലോചനകള്‍ വന്നു. ആദ്യം വിവാഹത്തെ എതിര്‍ത്ത വിസ്മയ തന്റെ അച്ഛനെപ്പോലെയോ സഹോദരനെപ്പോലെയോ അവളെ സ്‌നേഹിക്കുന്ന ഒരാളെ കണ്ടുപിടിച്ച് തരാമെന്ന് പിതാവിന്റെ ഉറപ്പില്‍ സമ്മളം മൂളുകയായിരുന്നു.

ആങ്ങനെയാണ് മാട്രിമോണിയലില്‍ ശൂരനാട് സ്വദേശി കിരണ്‍ കുമാറിനെ കാണുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ ജോലി… നല്ല കുടുംബ പശ്ചാത്തലം…അങ്ങനെ കിരണിനെക്കുറിച്ചായി ആ വീട്ടിലെ സംസാരം. തന്റെ അച്ഛന്റെ നക്ഷത്രമാണ് കിരണ്‍ കുമാര്‍ എന്ന് കൂടിയറിഞ്ഞപ്പോള്‍ വിസ്മയയുടെ മനസ്സിലും കിരണ്‍ പതിഞ്ഞുപോയി. അച്ഛനെപ്പോലെ അദ്ദേഹവും തന്നെ സ്‌നേഹിക്കുമെന്ന് അവള്‍ വിശ്വസിച്ചു.എന്നാല്‍ ആ വിവാഹം അവളെ കൊണ്ടെത്തിച്ചത് മരണത്തിലായിരുന്നു.വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിൽ കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.

ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിൻറെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം നൽകി. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം നൽകി.വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറഞ്ഞത്. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.

Articles You May Like

x