തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചും നെഞ്ചിൽ പലതവണ ചവിട്ടിയും ഉള്ള ക്രൂരമർദ്ദനം; മൂന്ന് പേരുടെയും കൂട്ട ആക്രമണത്തിൽ വാരിയെല്ലൊടിഞ്ഞ് കോഴിക്കോട് ഹോട്ടൽ വ്യാപാരി; കൊലപാതകത്തിന് പിന്നിൽ 18കാരിയുടെ ഗൂഢ തന്ത്രം

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനെ തുടർന്ന് ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മേച്ചേരി സിദ്ദിഖിനെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഇപ്പോൾ വൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. 58 കാരനായ സിദ്ദിഖിനെ ഹണി ട്രാപ്പിന്റെ ഭാഗമായാണ് കൊലപ്പെടുത്തിയത് എന്നാണ് മലപ്പുറം പോലീസ് പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിന് എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആദ്യം മുതൽ സംശയമുയർന്ന സംഭവത്തിൽ ഇപ്പോൾ അതേ ദിശയിലാണ് അന്വേഷണം പൊയ്ക്കൊണ്ടിരിക്കുന്നത്. സിദ്ദിഖ് ജോലിയിൽ നിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം ആണ് കേസിന് കാരണമെന്ന് തുടക്കം മുതൽ തന്നെ കരുതിയിരുന്നു

എങ്കിലും കേസിന്റെ ആണിക്കൽ ആയത് 18 കാരിയായ ഫർഹാനയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദ്ധിക്കും ഫർഹാനയും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത് ഇങ്ങനെ… സിദ്ധിക്കും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനെ അറിയാമായിരുന്നു. നിലവിൽ പ്രതിസ്ഥാനത്തുള്ളത് മൂന്ന് പേരാണ്. പാലക്കാട് വല്ലപ്പുഴ ചിരിത്തോടി വീട്ടിൽ മുഹമ്മദ് ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന, ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക്. ഇതിൽ ഷിബിലി സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനാണ്.ഫർഹാന പറഞ്ഞത് അനുസരിച്ച് സിദ്ധിഖ് ഷിബിലേക്ക് ജോലി നൽകുകയായിരുന്നു

സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ഫർഹാന പറഞ്ഞതനുസരിച്ചാണ്. പ്രതികൾ മൂന്നുപേരും ഒന്നിച്ചാണ് ഹണി ട്രാപ് ആസൂത്രണം ചെയ്തത്. ഇവയെ ബന്ധപ്പെട്ട് ഹോട്ടലിൽ റൂമെടുത്ത് 18ആം തീയതി ഷോർണൂരിൽ നിന്ന് ഫർഹാന കോഴിക്കോട്ടെ എത്തി. പിന്നാലെ ചിക്കു എന്ന് വിളിക്കുന്ന ആശിക്കും വന്നു. രണ്ടുപേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയിൽനിന്ന് സിദ്ധിക്ക് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ശിബിലി കോഴിക്കോട് ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ മൂന്നുപേരും ഈ ഹോട്ടലിലായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ധിക്കും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്ക് എത്തിയ ആഷിക്കും ഷിബിലിയും ബലംപ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തിയതോടെ ഇവർ തമ്മിൽ തർക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെ വീണു. എന്ത് പ്രശ്നമുണ്ടായാലും നേരിടുന്നതിനായി ഫർഹാന കൈയിൽ ഒരു ചുറ്റിക കരുതിയിരുന്നു.അതുപയോഗിച്ച് ആണ് ആക്രമിച്ചത്.

x