
ജനിക്കാൻ 10 കൊല്ലം വൈകിപ്പിച്ചു ദൈവം ചതിച്ചു : ഒരു ദുരന്ത കഥാനായകന്റെ വിവാഹ നിശ്ചയം

ഫേസ്ബുക്കിൽ സുശീല ശിവപ്രസാദ് എന്ന യുവാവ് പങ്കുവെച്ച രസകരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. “ഒരു ദുരന്ത കഥാനായകന്റെ വിവാഹ നിശ്ചയം” എന്ന തലകെട്ടിൽ അദ്ദേഹം തന്റെ ജീവിത കഥ രസകരമായ രീതിയിൽ പറഞ്ഞു വെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ



ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. തന്റെ ദുരന്ത കഥ ഇത്രയും രസകരമായി അവതരിപ്പിച്ച ചെറുപ്പക്കാരന് ആശംസകളുമായി ഒരു പാട് പേരെത്തി. എന്നാൽ ഈ പോസ്റ്റിന്റെ കീഴെ വന്ന മറ്റൊരു കമന്റും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആ കമന്റ്റ് ഇങ്ങനെ
ഒരു കഥ സൊല്ലട്ടുമ
മിക്ക കുടുമ്പങ്ങളിലുംകാണും ഒരു പാഴ്ജന്മം. പോഴനെന്നു വീട്ടുകാരാല്‍ വിളിക്കപ്പെടുന്ന ഒരു പരാജയപെട്ടു പോയ മകന്‍.
വിദേശത്തുള്ള മറ്റുമക്കള്‍ എല്ലാമാസവും പണമയക്കുംമ്പോള്‍ ..എല്ലാ ആഘോഷ ദിവസങ്ങളിലും സമ്മാനങ്ങള്‍ അയച്ചു കൊടുക്കുമ്പോള്‍ . എന്നും രാത്രി വിളിച്ചു സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ . ഓട്ടത്തില്‍ പരാജയപെട്ടുപോയവനോ, ഏറ്റവുംപിന്നിലായി പോയവനോ ആയ അവന്‍ രാത്രി വൈകിവീടണയുമ്പോള്‍ ഉറക്കചടവോടെ വാതില്‍തുറന്നു കൊടുക്കുന്നതിനിടയില്‍ അമ്മയുമോന്നു പിറു പിറുക്കും. “എന്‍റെ പോഴന്‍ മകന്‍ ”
അവന്‍ പക്ഷേ കേട്ടതായി ഭാവിക്കില്ല.. ഒരു പരുക്കന്‍ മുഖംമൂടി എടുത്തണിഞ്ഞ് അവന്‍ മുഖംകുനിച്ച് അകത്തേക്ക് നടന്നു പോവും.
വിരുന്നു സല്‍ക്കാരങ്ങളിലോ വീട്ടുവിശേഷങ്ങളിലോ അവന്‍റെ പേരു പരാമര്‍ശിക്ക പ്പെടുകയില്ല.
പക്ഷേ ഒരുനാള്‍ അത്യാഹിതവിഭാഗത്തിനുമുന്നില്‍ ഉറങ്ങാതെ കാവലിരിക്കാനും, വളരെ റെയര്‍ ഗ്രൂപ്പില്‍പെടുന്ന ഒന്നോ രണ്ടോ കുപ്പിരക്തം അന്വേഷിച്ചു മനസുംവാരി പിടിച്ചു കണ്ണുനനച്ച് പൊരിവെയിലില്‍ സൈക്കിള്‍ ചവിട്ടി കരിവാളിക്കാനും ഈ പോഴന്‍ മകന്‍ മാത്രമേ കാണൂ.
എല്ലാ മത്സരങ്ങളിലും ജയിച്ച് വന്‍കരകള്‍ താണ്ടി ഓടി പോവാത്ത ഒരു പോഴന്‍ മകനെ എനിക്കു തന്നതില്‍ ദൈവമേ അങ്ങേക്ക് നന്ദി എന്നാ പ്രാര്‍ഥന ദൈവസന്നിധിയില്‍ എത്തുന്ന നിമിഷം.
പലപ്പോഴും ആളുകളെ പോഴനെന്നും മിടുക്കനെന്നും ഒക്കെ വിധിക്കാന്‍ നമ്മളെ ആരാണ് ഏല്‍പ്പിച്ചത്..അതാത് സമയത്ത് കാലമാണ് അത് നമുക്ക് കാണിച്ചു തരേണ്ടത്!