അഭിനയിക്കാത്ത ബെഡ്റൂം സീനുകൾ സിനിമയിൽ കണ്ടു, പിന്നീട് അയാളെ കണ്ടപ്പോൾ തല്ലേണ്ടി വന്നു, ഭാര്യ ഒരുപാട് കരഞ്ഞു: ടി ജി രവി

വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ടി. ജി. രവി. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്. ഡോക്ടറായ അമ്പിളിയായിരുന്നു ഭാര്യ. 2011-ലായിരുന്നു അമ്പിളിയുടെ മരണം.

ഒരു സിനിമയിൽ താൻ അഭിനയിക്കാത്ത ചില സീനുകൾ ഉൾപ്പെടുത്തിയെന്നാണ് ‌ടിജി രവി പറയുന്നത്. ആ സീനുകൾ തിയേറ്ററിൽ കണ്ടപ്പോൾ ഭാര്യക്ക് ഒരുപാട് വിഷമമായെന്നും നടൻ പറയുന്നുണ്ട്. നാളുകൾക്ക് ശേഷം ചെയ്യാത്ത കാര്യം സീനിൽ ഉൾപ്പെടുത്തിയ ഡയറക്ടറെ താൻ തല്ലിയെന്നുമാണ് ടി.ജി. രവി പറഞ്ഞത്.

‘ഞാനും എന്റെ ഭാര്യയും കുടെ ഞാൻ അഭിനയിച്ച സിനിമ കാണാൻ പോയി. അതിൽ, ഒരു ബെഡ് റൂം സീനിൽ അഭിനയിച്ചിരുന്നു. അഭിനയിക്കുന്ന സമയത്ത് ബെഡ് റൂം സീൻ കട്ട് ചെയ്ത് മറ്റൊരു സീനിലേക്കാണ് പോയത്. ഡീറ്റയിലായിട്ടൊന്നും ആ സീനുകൾ ചിത്രീകരിച്ചിട്ടില്ല. പക്ഷെ, സിനിമ കണ്ടപ്പോൾ വളരെ ഡീറ്റയിലായിട്ടുള്ള സീനുകളായിരുന്നു ഉണ്ടായിരുന്നത്.

ഞാൻ അഭിനയിക്കാത്ത ഭാഗങ്ങൾ പോലും അതിലുണ്ടായിരുന്നു. അതൊക്കെ കണ്ട്, അന്ന് എന്റെ ഭാര്യ കരഞ്ഞിരുന്നു. അതിലെനിക്ക് ഒരുപാട് വിഷമമായി. വേറെ നിവർത്തിയൊന്നും ഇല്ലാതെ തിയേറ്ററിൽ നിന്നും അന്ന് ഞങ്ങളിറങ്ങി. ആദ്യമായും അവസാനമായും ഞാൻ അഭിനയിച്ച സിനിമ കണ്ട് എന്റെ ഭാര്യ അന്നായിരുന്നു കരഞ്ഞത്.

അതൊക്കെ അഭിനയിച്ചത് ഞാൻ അല്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു. എന്നാലും ആളുകളുടെ മുന്നിൽ ഇങ്ങനെ ഒരു സീൻ കാണുമ്ബോൾ ഉള്ള പ്രയാസമായിരുന്നു അവൾക്ക്. അത് അന്നുമുതൽ എന്റെ മനസിൽ ഉണ്ടായിരുന്നു. ഒരു വേദനയായും വൈരാഗ്യമായുമാണ് മനസിൽ കിടന്നത്. അങ്ങനെ ഒരിക്കൽ മദിരാശിയിൽ വെച്ചിട്ട് ഈ സിനിമയുടെ ഡയറക്ടറിനെ കണ്ടു. ആൾ ഒരു പടം മാത്രമാണ് ചെയ്തിട്ടുണ്ടായിരുന്നത്. പ്രസാദ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു അന്ന് കണ്ടത്.

അന്ന് അയാളോട് സിനിമയുടെ കഥയൊക്കെ പറഞ്ഞുകൊണ്ട് ഒരു കോർണറിൽ എത്തിയിട്ട് ഒരു അടിയങ്ങ് കൊടുത്തു. ‘ആരും അറിയണ്ട. അറിഞ്ഞാൽ എനിക്കല്ല തനിക്കാണ് ദോഷം. താൻ എന്ത് ചെയ്തിട്ടാണ് തല്ലിയതെന്ന് മനസിലായില്ലേ’ എന്നും ഞാൻ ചോദിച്ചു.’

 

Articles You May Like

x