ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? വരുന്ന സിനിമകളിലൊന്നും കാണുന്നില്ല; ആ പോസ്റ്റ് കണ്ട് ഡിപ്രഷനിലായി പോയിട്ടുണ്ടെന്ന് വിനയ് ഫോർട്ട്

പ്രേമം സിനിമയിലെ ഒരൊറ്റ സീനിലൂടെ മലയാളികളുടെ മനസ്സിൽ വേഗത്തിൽ കയറിപ്പറ്റിയ നടനാണ് വിനയ് ഫോർട്ട്. ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ പറ്റി വന്ന ഒരു വാട്‌സ് ആപ്പ് പോസ്റ്റ് കണ്ട് ഒരു ദിവസം ഡിപ്രഷനിലായി പോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. ഇടക്ക് ഒരു ഗ്യാപ്പ് വന്നപ്പോൾ താൻ ജീവിച്ചിരിപ്പുണ്ടോ, വേറെ ഭാഷയിൽ പോയോ എന്നൊക്കെ ആളുകൾ ചർച്ച തുടങ്ങിയെന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ വിനയ് പറഞ്ഞു.

‘ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അല്ലെങ്കിൽ വേറെ ഏതെങ്കിലും ഭാഷയിൽ അഭിനയിക്കാൻ പോയോ? ഇപ്പോൾ വരുന്ന സിനിമകളിലൊന്നും കാണുന്നില്ല എന്ന് പറഞ്ഞ് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വന്ന പോസ്റ്റ് ഞാൻ കണ്ടു. അപ്പോൾ ഞാൻ യു.കെയിൽ ഷൂട്ടിലാണ്. അമ്പത് പേര് ഈ പോസ്റ്റ് എനിക്ക് അയച്ചു തന്നു. ഒരു ദിവസം ഡിപ്രഷനിലായി പോയി. അപ്പോൾ എന്റെ ഒമ്പത് സിനിമകൾ റിലീസുണ്ട്. ജൂണിൽ കൊള്ള, ജൂലൈയിൽ ആട്ടം, അങ്ങനെ ഒരു സീരിസ് കിടക്കുകയാണ്.

ഇടക്ക് ഒരു ഗ്യാപ്പ് വന്നിരുന്നു. ഒരു വർഷത്തോളം റിലീസ് ഉണ്ടായിരുന്നില്ല. അത് വലിയ ഒരു അടിയായി പോയി. പക്ഷേ അത് പരിഹരിക്കപ്പെടും,’ വിനയ് പറഞ്ഞു.ആക്ടർ പോപ്പുലറായി ഇരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും എന്നാൽ തനിക്ക് പി.ആർ. വർക്കുകളില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു. ‘ഒരു ആക്ടർ പോപ്പുലർ ആയിരിക്കുക എന്നുള്ളത് അത്യാവശമാണ്. എന്റെ പി.ആർ വർക്ക് സീറോയാണ്. ഞാൻ ആളുകളിലേക്ക് എത്തിപ്പെടാറില്ല, സോഷ്യൽ ഗ്യാതെറിങ്ങുകളിലില്ല.

കഴിഞ്ഞ കുറേ നാളുകളിലാണ് ഇതിന്റെ ഭീകരാവസ്ഥ മനസിലായത്. മൂന്ന് തവണ പോയില്ലെങ്കിൽ അമ്മയിൽ നിന്നും പുറത്താക്കും. അതുകൊണ്ട് മൂന്നാമത്തെ തവണ മീറ്റിങ്ങിൽ പങ്കെടുക്കും. അങ്ങനത്തെ ദുരന്തമാണ് ഞാൻ.

Articles You May Like

x