സ്‌ത്രീശരീരത്തിലെ ഉന്തിയും മുഴച്ചുമുള്ള ഭാഗങ്ങൾ തള്ളിപ്പിടിക്കും വിധം ചമഞ്ഞൊരുങ്ങി ഉൽഘാടനവേദിയിൽ എത്തുന്നവർക്ക് ഉയർന്ന പ്രതിഫലം: അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

സിനിമയിലും സീരിയലിലും തുല്യവേതന സമ്പ്രദായം നടക്കില്ലെങ്കിലും ഉൽഘാടന കർമ്മം നിർവഹിക്കാൻ സിനിമാ-സീരിയൽ നടിമാർക്ക് നല്ല ഡിമാൻഡാണെന്ന് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സ്‌ത്രീശരീരത്തിലെ ഉന്തിയും മുഴച്ചുമുള്ള ഭാഗങ്ങൾ തള്ളിപ്പിടിക്കും വിധം ചമഞ്ഞൊരുങ്ങി ഉൽഘാടനവേദിയിൽ എത്താൻ തയ്യാറുള്ള നടിമാർക്ക് ക്ഷണനസാധ്യതയും പ്രതിഫലവും കൂടുമെന്നും സം​ഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. സിനിമാസീരിയൽ നടനും കവിയുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു പ്രസംഗജോലിക്ക് തനിക്ക് ലഭിച്ച പ്രതിഫലത്തുകയെ സംബന്ധിച്ച് പറഞ്ഞ നീതികേടിനെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് അഡ്വക്കറ്റിന്റം കുറിപ്പ്

കുറിപ്പിന്റെ പൂർണ്ണരൂപം:

സിനിമയിലും സീരിയലിലും തുല്യവേതനസമ്പ്രദായം നടക്കില്ലെങ്കിലും ഉൽഘാടനകർമ്മം നിർവഹിക്കാൻ സിനിമാ-സീരിയൽ നടിമാർക്ക് നല്ല ഡിമാൻഡാണ്. കാരണം അവർ സിനിമാ-സീരിയൽ നടിമാരാണ് എന്നതാണ് പ്രധാനകാരണം. അതുകൊണ്ട് തന്നെ ഉൽഘാടനകർമ്മത്തിനായി അവരെ ക്ഷണിക്കുന്നവർ നടിമാര് ആവശ്യപ്പെടുന്ന പ്രതിഫലതുക നൽകാനും തയ്യാറാവും. സ്‌ത്രീശരീരത്തിലെ ഉന്തിയും മുഴച്ചുമുള്ള ഭാഗങ്ങൾ തള്ളിപ്പിടിക്കും വിധം ചമഞ്ഞൊരുങ്ങി ഉൽഘാടനവേദിയിൽ എത്താൻ തയ്യാറുള്ള നടിമാർക്ക് ക്ഷണനസാധ്യതയും പ്രതിഫലവും കൂടും. സിനിമയിലും സീരിയലിലും അഭിനയിച്ചുണ്ടാക്കുന്നതിലും എത്രയോ ഇരട്ടി പണമുണ്ടാക്കാനും നടിമാർക്ക് സാധിക്കും. ഇത് നടിമാരുടെ കാര്യം. ഈ വിഷയത്തിൽ ലിംഗനീതി നടപ്പാവുന്നില്ല എന്നതാണ് യഥാർത്ഥ്യം.

താരമൂല്യമില്ലാത്ത ഒരു നടൻ- അവൻ ഇനി സിക്സ് പാക്കായിട്ടും കാര്യമില്ല, ഉൽഘാടനജോലിക്ക് അവന് മൂല്യമില്ല, അല്ലെങ്കിൽ നടന്മാര് ചുള്ളന്മാര് ഷർട്ട് ധരിക്കാതെ ജെട്ടി മാത്രം ധരിച്ച് സിക്സ് പാക്കും മസിലുകളും മുഴപ്പിച്ച് പിടിച്ച്, ജട്ടിക്ക് അടിയിൽ ലിംഗോദ്ധാരണമുണ്ടാക്കി അതൊക്കെ പൊതുദർശനത്തിന് വെച്ച് നോക്കണം. ചിലപ്പോ ട്രെൻഡ് കയറി ക്ലിക്കായാലോ? ങേ, അതെന്താ, നടിമാർക്ക് മാത്രമേ പൊതുവേദികളിൽ കുണ്ടിയും മുലയും തള്ളിപിടിച്ച് കാണിക്കുന്നതിന് മുന്തിയ പ്രതിഫലത്തുക ചോദിക്കാൻ പാടുള്ളു എന്നത് നീതിയല്ലല്ലോ…

ഇനി അല്പം സീരിയസ് കാര്യം പറയാനുണ്ട്. തുടർന്ന് വായിക്കുമല്ലോ; കവിത ചൊല്ലി കേട്ടാൽ വരികൾക്ക് കാമ്പുള്ള അർത്ഥവും, കേൾക്കാൻ സുഖമുള്ള സ്വരവും ഈണവുമാണെങ്കിൽ ആസ്വദിക്കാറുണ്ട് എന്നതിനപ്പുറം കവിതകളുടെ ഗുണനിലവാരത്തെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. പറഞ്ഞുവന്നത് സിനിമാസീരിയൽ നടനും കവിയുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു പ്രസംഗജോലിക്ക് തനിക്ക് ലഭിച്ച പ്രതിഫലത്തുകയെ സംബന്ധിച്ച് പറഞ്ഞ നീതികേടിനെ കുറിച്ചാണ്. ആക്‌ച്വലി, പ്രസംഗജോലിക്ക് പോകുന്ന കവികളും സാഹിത്യകാരന്മാരും അതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന് മുൻപ് തന്നെ തനിക്ക് വേണ്ടുന്ന പ്രതിഫലതുകയും പറഞ്ഞുറപ്പിച്ച ശേഷം പോയി പങ്കെടുക്കുകയാണ് ചെയ്യേണ്ടത്.

അത് ചെയ്യാതെ, സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചു നടക്കുന്നവനായത് കൊണ്ട് തനിക്ക് അതും കൂടി ചേർത്ത് വിലയിട്ട് പ്രതിഫലം കിട്ടുമെന്ന് കരുതിയത് തെറ്റിയതിന് പിന്നീട് അലമ്പുണ്ടാക്കുകയല്ല സിനിമാ-സീരിയൽ നടന്മാരായ കവികൾ ചെയ്യേണ്ടത്. സംഘടകരെ പ്രതിരോധത്തിലാക്കി കൊണ്ട് -കവികളോടുള്ള സമീപനങ്ങൾ ഉടച്ചുവാർക്കണം എന്നൊക്കെ വിശദീകരിക്കുന്നത് മൗഢ്യമാണ്. മോർ ആക്‌ച്വലി, ഈ ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന അറുബോറനെ എന്തിനാണ് ആളുകൾ വിളിച്ച് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിപ്പിക്കുന്നത് എന്നതാണ് എനിക്ക് മനസ്സിലാവാത്തത്.

ചാട്ടവാറ് കൊണ്ട് അടിച്ചാൽ പോലും മുഖത്ത് ഒരു തരി എക്സ്പ്രെഷൻ വരില്ല. യാതൊരുതര വികാരവും പുറപ്പെടുവിക്കാത്ത ഡയലോഗ് ഡെലിവെറിയും. അസ്സഹനീയമാണ് എനിക്ക് ആ മനുഷ്യന്റെ നടനം. പറഞ്ഞല്ലോ… കവിതകളുടെ ഗുണനിലവാരത്തെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. അതുകൊണ്ട് ഇത്രയും മതിയാവും- മെയ് ബീ ഹീ ഷുഡ് ട്രൈ ‘ദി സിക്സ് പാക്ക് ആൻഡ് ലിംഗോദ്ധാരണം ഇൻ ജെട്ടി’ ടെക്നിക്ക്.

 

x