എന്റെ കയ്യില്‍ കിടന്നുറങ്ങാറുള്ള കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാല്‍ അത് ഏത് ലോകത്തെ ന്യായമാണ് മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ എന്നെ കാണാന്‍ വന്ന എല്ലാവരും എന്നെ സ്‌നേഹിച്ചവരല്ല: ബാല

നടൻ ബാലയും പങ്കാളി എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകർക്ക് സുപരിചതരാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഡോക്ടറായ എലിസബത്തും എത്താറുണ്ട്. ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ബാല മകളെയും ആദ്യ ഭാര്യ അമൃതയേയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഞാന്‍ മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ എന്നെ കാണാന്‍ വന്ന എല്ലാവരും എന്നെ സ്‌നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവര്‍ക്ക് അറിയാമല്ലോ. എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം സിനിമയാണ്. പക്ഷെ എന്റെ മകള്‍ പിറന്നശേഷം മൂന്ന് വര്‍ഷം ഞാന്‍ സിനിമ ചെയ്തില്ല.’

ഞാന്‍ അഭിനയിക്കാന്‍ പോയിട്ടില്ല. കാരണം ഞാനാണ് അവളെ വളര്‍ത്തിയത്. ഞാനാണ് കുളിപ്പിച്ചതും എല്ലാം വാഷ് ചെയ്തതും അവളെ ഉറക്കിയതും ഭക്ഷണം കൊടുത്തതുമെല്ലാം. എന്റെ കയ്യില്‍ കിടന്നുറങ്ങാറുള്ള കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാല്‍ അത് ഏത് ലോകത്തെ ന്യായമാണ്. ഒരു അച്ഛനേയും മകളേയും പിരിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിയമം നല്ലവന് വേണ്ടിയല്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.’

‘അതുപോലെ തന്നെ മൊയ്തീന്‍ സിനിമ ഷൂട്ടിനിടെ ബ്രേക്ക് കിട്ടിയപ്പോള്‍ !ഞാന്‍ വീട്ടിലേക്ക് വന്നു. അന്ന് അമൃതയും കുഞ്ഞും വീട്ടിലുണ്ട്. ഒരു മണിയാണ് സമയം. ഞാന്‍ ചെല്ലുമ്പോള്‍ പരിസര പ്രദേശത്തെ വീടുകളില്‍ ഒരു സംഘം മോഷണം നടത്തുന്നു. എന്റെ വീടിനെ ലക്ഷ്യമാക്കി അവര്‍ വന്നപ്പോഴേക്കും ഞാന്‍ അവിടെ എത്തി. ആറ് പേര്‍ ഉണ്ടായിരുന്നു.’

എല്ലാവരേയും അടിച്ചിട്ടു. കാരണം അമൃതയേയും കുഞ്ഞിനേയും അവര്‍ ഉപദ്രവിക്കരുതെന്ന ചിന്തയായിരുന്നു മനസില്‍. പിറ്റേന്ന് അത് വാര്‍ത്തയായപ്പോള്‍ എന്നെ ആദ്യം വിളിച്ചത് പൃഥ്വിരാജാണ്. എങ്ങനെ ധൈര്യം കിട്ടിയെന്ന് ചോദിച്ചു… താനായിരുന്നുവെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വരുമായിരുന്നുവെന്നാണ് അന്ന് എന്നോട് പൃഥ്വിരാജ് പറഞ്ഞത്’, എന്നാണ് ബാല പറഞ്ഞത്.

Articles You May Like

x