പീരിയഡ്സ് ആയിരുന്നിട്ടും നല്ല ബാത്റൂം പോലും തന്നില്ല, പക്ഷെ പുരുഷ അഭിനേതാക്കള്‍ക്ക് കാരവാൻ കൊടുത്തു, ഇത് ഒരുതരം ഗതികെട്ട അവസ്ഥയാണ്: മെറീന
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മെറീന മൈക്കിള്‍. ഫീച്ചര്‍ സിനിമകളിടലൂടെ യും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന സജീവമാണ്. മോഡല്‍ കൂടിയാണ് താരം. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, വളരെ സാധാരണ കുടുംബത്തിലാണ് മെറീന ജനിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിനിടെ നടി മെറീന, ഷൈൻ ടോം ചാക്കോയും മറ്റ് അഭിനേതാക്കളും ഇരിക്കുന്ന വേദിയില്‍ നിന്നും തര്‍ക്കമുണ്ടായി ഇറങ്ങിപ്പോയത്. ലൊക്കേഷനില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് മെറീന സംസാരിച്ചപ്പോള്‍ പുരുഷന്മാരെ വേട്ടയാടുകയാണ് എന്ന തരത്തിലാണ് ഷൈൻ അടക്ക്മുള്ളവര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് മെറീന വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. ഇപ്പോഴിതാ അന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം.
സംഭവത്തെ കുറിച്ച് മെറീന പറഞ്ഞത്:
ഈ അഭിമുഖം ഓണ്‍ എയര്‍ വന്ന ശേഷം ഒരുപാട് കമന്റുകള്‍ വന്നിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ഒത്തിരി പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരും ഇത് സ്ക്രിപ്റ്റഡ് ആണെന്നാണ് കരുതിയിരിക്കുന്നത്. അതൊരിക്കലും സ്ക്രിപ്റ്റഡ് അല്ല. എനിക്ക് ഉണ്ടായൊരു അനുഭവം, എന്റെയൊരു പ്രശ്നം സംസാരിച്ചതാണ്. സിനിമ പത്തൊൻപതിന് റിലീസുമാണ്. അപ്പോള്‍ സിനിമയെ പറ്റിയുള്ള ചര്‍ച്ചയെക്കാള്‍ കൂടുതല്‍ വിവാദപരമായ കാര്യങ്ങള്‍ വരുമ്ബോള്‍ സിനിമയെ ബാധിക്കരുതെന്ന് കരുതിയാണ് വീഡിയോ ചെയ്യുന്നത്.
എനിക്ക് ഒരുപാട് വിഷമവും പ്രതികരിക്കാൻ ഒരുപാട് പറ്റാത്ത സിറ്റുവേഷനില്‍ ചെയ്തൊരു ചര്‍ച്ചയാണത്. ഞാൻ എന്താണ് പറയാൻ വന്നതെന്നുള്ളത് പോലും അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റ് എന്നത് ഞാൻ ആണുങ്ങള്‍ക്ക് എതിരെ പറഞ്ഞു, ഇവള് ഫെമിനിസ്റ്റ് ആണ്, വിക്ടിം കാര്‍ഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്. ഞാൻ എല്ലാ ആണുങ്ങളും എന്ന് പറഞ്ഞ് ഒന്നും പറഞ്ഞില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാൻ പറഞ്ഞത്. ചില ആളുകള്‍. ആ ചില വിഭാഗത്തില്‍ വരുന്നത് ആണുങ്ങള്‍ ആയത് കൊണ്ട് ആണുങ്ങള്‍ എന്ന് പറഞ്ഞെന്നെ ഉള്ളൂ. വ്യക്തിപരമായി ഏതെങ്കിലും ആര്‍ട്ടിസ്റ്റിനോ നിങ്ങള്‍ക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ്.
ഞാൻ അന്ന് പറഞ്ഞ് വന്ന കാര്യം, ഞാൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ആ സിനിമയില്‍ രണ്ട് പുരുഷ അഭിനേതാക്കള്‍ ഉണ്ടായിരുന്നു. അന്നെനിക്ക് പീരിയഡ്സ് ആണ്. ആ സമയത്ത് സ്വാഭാവികമായിട്ടും നല്ലൊരു റൂം ഉണ്ടെങ്കില്‍ പോലും നല്ലൊരു ബാത് റൂം കൂടി വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുമല്ലോ. അങ്ങനെ വേണമല്ലോ. ഫിസിക്കലി നമ്മള്‍ അത്രയും ബുദ്ധിമുട്ടുന്ന സമയമാണ്. ആദ്യ ദിവസം തന്ന റൂമില്‍ പ്രോപ്പര്‍ ബാത് റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കള്‍ക്ക് അവര്‍ കാരവാൻ കൊടുത്തിട്ടുണ്ട്. ഒരുവേള അവരോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ കാരവാൻ ഉപയോഗിക്കാൻ പറഞ്ഞു. പക്ഷേ എനിക്കത് കണ്‍ഫര്‍ട്ടബിളായി തോന്നിയില്ല. കാരണം അവര്‍ക്ക് കൊടുത്തതാണല്ലോ അത്.
ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാര്‍ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ ഹോട്ടലിന് താഴെ ഫുള്‍ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവര്‍ ചേട്ടനോട് ഞാൻ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിൻ ആണ് എന്റെ അസിസ്റ്റന്റ്. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാൻ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാൻ തോന്നിയാല്‍ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവില്‍ ക്രുവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ബ്രേക്കിന് ഞാൻ കൊച്ചിയില്‍ വന്ന് തിരിച്ച് പോയപ്പോഴും ഇത് തന്നെ അവസ്ഥ. റൂമില്ലെന്നാണ് അവര്‍ പറയുന്നത്.
അവസാനം ഞാൻ തന്നെ ഒരു നല്ലൊരു ഹോട്ടലില്‍ വിളിച്ച് മേടിച്ചെടുത്തു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാൻ ഒരു പരാതി പറഞ്ഞാല്‍ അവരെന്താ ചോദിക്കാ, നിങ്ങള്‍ വേണമെങ്കില്‍ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്. അങ്ങനെയൊക്കെ പറയേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടും ഒക്കെയാണ് ഞാൻ സംസാരിച്ചത്. അല്ലാതെ ആണുങ്ങള്‍ എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് മാന്യമായും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതുമായ ഒരുപാട് പേരുണ്ട്. സിനിമില്‍ തന്നെ. ഒരു ആര്‍ട്ടിസ്റ്റ് കാരവാൻ യൂസ് ചെയ്യാൻ സമ്മതിച്ചില്ലെന്ന് സ്വാസിക പറഞ്ഞിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മെയില്‍ ആര്‍ട്ടിസ്റ്റാണ് കാരവാൻ യൂസ് ചെയ്യാൻ കൊടുത്തത്. ഇങ്ങനെ കുറേ കാര്യങ്ങള്‍. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ്.