ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് ആറുപവൻ കൈക്കലാക്കി, യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ദേഹോപദ്രവം ചെയ്തു; വീണ്ടും അകത്തായി റീൽസിലെ മീശ വിനീത്

തിരുവനന്തപുരം: സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ ഇൻസ്റ്റഗ്രാം റീൽസ് താരം കസ്റ്റഡിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ ‘മീശ വിനീത്’ എന്ന വിനീതി(26)നെയാണ് യുവതിയുടെ പരാതിയിൽ കിളിമാനൂർ പോലീസ് പിടികൂടിയത്. നേരത്തെ പീഡനക്കേസിലും കവർച്ചാക്കേസിലും പോലീസിന്റെ പിടിയിലായി കുപ്രസിദ്ധി നേടിയ ആളാണ് മീശ വിനീത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതി യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണയം വെയ്ക്കാനായി ആറുപവൻ സ്വർണാഭരണങ്ങൾ ഇയാൾ കൈക്കലാക്കിയിരുന്നു. നിശ്ചിതദിവസത്തിനുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞ് ഒരുമാസം മുൻപാണ് ആഭരണങ്ങൾ വാങ്ങിയത്. തുടർന്ന് യുവതി ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരുവനന്തപുരത്തുനിന്നും ബസിൽ കിളിമാനൂരിൽ എത്തിയ യുവതിയെ ഇയാൾ ബൈക്കിൽ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് മീശ വിനീത്. ബൈക്ക് മോഷണം ഉൾപ്പെടെ പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാൾ പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിനീത് അറസ്റ്റിലായത്. ഇതിനുശേഷം പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന കേസിലും ഇയാൾ പിടിയിലായിരുന്നു. ബുള്ളറ്റ് ബൈക്ക് വാങ്ങാനും കടം തീർക്കാനുമാണ് രണ്ടരലക്ഷം രൂപ മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴ

ടിക് ടോക് വീഡിയോകളിലൂടെയാണ് വിനീത് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ടിക് ടോക് നിരോധനത്തിന് ശേഷം ഇൻസ്റ്റഗ്രാമിലേക്ക് ചുവടുമാറ്റിയ ഇയാൾ റീൽസുകളിലും സജീവമായിരുന്നു. നേരത്തെ അഞ്ചുലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്ന വിനീത്, പീഡനക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ തന്റെ പ്രധാന ഇൻസ്റ്റഗ്രാം ഐ.ഡി. ഡിലീറ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോളോവേഴ്‌സിൽ കൂടുതൽപേരും പെൺകുട്ടികളും യുവതികളുമായിരുന്നു. നിലവിൽ പുതിയ ഐ.ഡി.യിൽ മുപ്പതിനായിരത്തിലേറെ ഫോളോവേഴ്‌സാണ് ഇയാൾക്കുള്ളത്.

x