ജഗദീഷ് ചേട്ടൻറെ ഭാര്യ രമ ചേച്ചിയെ കണ്ട് പോലീസ് നായ്ക്കൾ പോലും സല്യൂട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, സുരേഷേട്ടന്റെ മകളെ കണ്ടപ്പോൾ തൊടണോ വേണ്ടയോ എന്ന ചിന്തയായിരുന്നു: മീര അനിൽ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് ഉൾപ്പെടെ നിരവധി പരിപാടികളുടെ അവതാരികയായി എത്തി മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് മീര അനിലിന്റെ. നിരവധി അവാർഡ് ഷോകളുടെയും അവതാരികയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. കോമഡി സ്റ്റാർസിൽ അഭിനയിക്കുന്നവരുടെ വിശേഷങ്ങൾ പറയുന്ന പ്രൊഫൈൽ പ്രോഗ്രാം ചെയ്തു കൊണ്ടാണ് മീര ശോയുടെ ഭാഗമായത്. അന്ന് ശ്രുതിമേനോൻ ആയിരുന്നു പരിപാടിയുടെ ആങ്കറായി തിളങ്ങിയിരുന്നത്. ജഗദീഷ്, കൽപ്പന എന്നിവരെല്ലാം സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന കാലഘട്ടമായിരുന്നു സ്റ്റേജിനോട് മീരയ്ക്ക് ഒരു താൽപര്യം തോന്നുന്നത്. അങ്ങനെയാണ് പിന്നീട് രണ്ടാമത്തെ സീസൺ മുതൽ മീര ഷോയുടെ ആങ്കർ ആയി എത്തിയത്. 13 വർഷത്തോളം കോമഡി സ്റ്റാർസിന്റെ ഭാഗമായിരുന്നു താരം. ബിഗ് ബോസ് ഓരോ സീസൺ വരുമ്പോഴുള്ള പ്രഡിക്ഷൻ ലിസ്റ്റിൽ മീരയുടെ പേര് പലപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇതുവരെ ബിഗ് ബോസിൽ താരം മത്സരാർത്ഥിയായി എത്തിയിട്ടില്ല

റിയാലിറ്റി ഷോയുടെ അവതാരികയായി തിളങ്ങുന്ന താരം പല വിവാദപ്രസ്താവനകളുടെയും പേരിൽ ട്രോളുകളിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി കോമഡി സ്റ്റാർസിന് അവതാരികയായി തിളങ്ങുന്നത് കൊണ്ട് തന്നെ ഇതിലെ ജഡ്ജസ്സുമായി വളരെ അടുത്ത ബന്ധം തന്നെയാണ് മീര കാത്തുസൂക്ഷിക്കുന്നത്. അതിൽ ജഗദീഷിന്റെ കുടുംബവുമായുള്ള മീരയുടെ ബന്ധം എടുത്തു പറയേണ്ടതാണ്. ഒരു വർഷം മുമ്പാണ് ജഗദീഷിന്റെ ഭാര്യയും ഫോറൻസിക് വിദഗ്ധയുമായിരുന്ന രമ അസുഖബാധയെ തുടർന്ന് മരിച്ചത്. താനും ജഗദീഷിന്റെ കുടുംബവുമായുള്ള ബന്ധത്തിന് എത്രത്തോളം ആഴമുണ്ടെന്ന് ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ മീര വെളിപ്പെടുത്തിയിരിക്കുകയാണ്. കോമഡി സ്റ്റാർസിന്റെ സംപ്രേക്ഷണം ആഴ്ചയിൽ ഏഴു ദിവസവും ഉണ്ടായിരുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ ഒരു മാസത്തിൽ 25 ദിവസം ജഗദീഷ് ചേട്ടനെ കാണും. അതുകൊണ്ടുതന്നെ തമാശയായി ഞാൻ പറയുമായിരുന്നു അച്ഛനേക്കാൾ ഞാൻ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നത് ജഗദീഷേട്ടനെ ആണെന്ന്

അദ്ദേഹത്തിന്റെ ഭാര്യ രമ ചേച്ചിയും ഞങ്ങളുമായി വളരെയധികം ആത്മബന്ധവും അടുപ്പവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. നല്ല തിരക്കുള്ള വ്യക്തിയായിരുന്നു രമ ചേച്ചി. പോലീസ് നായ്ക്കൾ വരെ രമ ചേച്ചിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ കണ്ടിട്ടുണ്ട്. ഫോറൻസിക്ക് ആയതുകൊണ്ട് തന്നെ മറ്റുള്ള ആശുപത്രികളിൽ ചെയ്യാൻ പറ്റാത്ത വളരെ സങ്കീർണമായ കേസുകൾ പലതും രമ ചേച്ചി കൈകാര്യം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പോലീസ് വണ്ടി വരും വിളിച്ചു കൊണ്ടുവരാൻ. മാത്രമല്ല റാങ്കിങ്ങിൽ ഡിജിപി ലെവലിലോ മറ്റോ ആയിരുന്നു. അതുപോലെതന്നെ സുരേഷ് ഗോപി ചേട്ടന്റെ മകളുടെ ബോഡി കണ്ടതിനെ കുറിച്ച് രമ ചേച്ചി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരുപാട് ദിവസം ആ സംഭവത്തിനുശേഷം ഞാൻ ഉറങ്ങിയിരുന്നില്ല. കാരണം അവർക്ക് സുരേഷേട്ടനുമായി അത്രത്തോളം അടുപ്പം ഉണ്ടായിരുന്നു എന്നാണ് മീര പറയുന്നത്. ചേട്ടൻറെ മകളെ കൊണ്ടുവന്നപ്പോൾ തൊടണോ വേണ്ടയോ എന്ന സംശയമായിരുന്നു. അത്രത്തോളം പൂ പോലെയായിരുന്നു കുഞ്ഞിന്റെ ബോഡി. അത് ചേച്ചി പറയുന്നത് കേൾക്കുമ്പോൾ നമുക്ക് മൈൻഡ് ഡിസ്റ്റർബ് ആണ്. അത്രയും സ്ട്രോങ്ങ് ആയിരുന്നു രമ ചേച്ചി എന്നും മീര വ്യക്തമാക്കുന്നു.

x