അന്ന് പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കിൽ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്, സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ,പലതും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സതീശന് എന്റെ അവസ്ഥ മനസിലായി: രജിസ്റ്റർ വിവാഹത്തിന്റെ കഥ വെളിപ്പെടുത്തി മാലാ പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാർവ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കുകയാണ് താരം. ഇപ്പോഴിത കോളിളക്കം സൃഷ്ടിച്ച തന്റെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് മാലാ പാർവ്വതി.. ഒരു ഗോസിപ്പിൽ നിന്നുമാണ് തന്റെ വിവാഹത്തിലേക്ക് എത്തുന്നതെന്നാണ് താരം പറയുന്നത്. ഞാനും സതീശനും എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു. സതീശൻ യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്നു. ഞാൻ വിമൻസ് കോളേജിലെ ചെയർപേഴ്‌സണും.

അന്ന് പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കിൽ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങൾ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണ് കഥാസാരമെന്ന് മാല പാർവ്വതി ഓർക്കുന്നു. സംഭവം അറിഞ്ഞതിൽ പിന്നെ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. പെണ്ണുകാണാൻ വന്നൊരാൾ സംസാരം തുടങ്ങിയത് തന്നെ ഈ അപവാദകഥയിൽ നിന്നായിരുന്നു.

ഈ പ്രായത്തിൽ അങ്ങനെ അഫയർ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല. എനിക്ക് മനസിലാക്കാൻ കഴിയും. അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. പക്ഷെ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ എനിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാൾ പറയും. ഉറപ്പാണ്, അങ്ങനെയാണ് അന്ന് തോന്നിയതെന്നും താരം പറയുന്നു. സത്യം അറിയാവുന്ന ഒരേയൊരു ആൾ സതീശനാണ്. അതുകൊണ്ട് സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ. പലതും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സതീശന് എന്റെ അവസ്ഥ മനസിലായി. ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്തു. പിന്നെ ഒന്നര വർഷത്തിന് ശേഷം സതീശനു സിഡിറ്റിൽ ജോലി കിട്ടിയ ശേഷം ചടങ്ങു പ്രകാരം വിവാഹിതരായി ഒരുമിച്ച് ജീവിതം തുടങ്ങി.

ആ സംഭവത്തോടെ ഞാൻ സജീവ പ്രവർത്തനത്തിൽ നിന്നു പിൻവാങ്ങി. സതീശൻ ഇപ്പോഴും പാർട്ടി അനുഭാവിയാണെന്നും മാല പാർവ്വതി പറയുന്നു. താൻ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിന്റെ രഹസ്യവും മാലാ പാർവ്വതി പങ്കുവെക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്തു പോലും ബസിൽ കയറേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. അല്ലെങ്കിൽ വീട്ടിൽ നിന്നും കാർ വരും.

വിവാഹ ശേഷം ജീവിതം വേറൊരു തരത്തിൽ മാറി. ചെറിയൊരു വാടകവീട്ടിൽ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. പ്രശസ്തി, പണം, അതിൽ ഒന്നും ഒരു പരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയന്റിൽ മനസിലാകും. നല്ല വ്യക്തികൾ, സൗഹൃദങ്ങൾ, മനുഷ്യനോടു മര്യാദയ്ക്ക് പെരുമാറുക, അതൊക്കെയല്ലേ പ്രധാനമെന്നാണ് അവർ ചോദിക്കുന്നത്. തൃപ്തിയും കംപാഷനുമാണ് ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും. 52 വയസ് കടന്ന എന്റയീ ജീവിതത്തിൽ ഇതുവരെ ഞാൻ പൂർണ തൃപ്തയാണെന്നും മാലാ പാർവ്വതി വ്യക്തമാക്കുന്നു.

Articles You May Like

x