”ലോകത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛനാണ് എന്റേത്, ഞാന്‍ അണ്ണാച്ചിയെപ്പോലെയാണെന്ന് പല തവണ പറഞ്ഞിട്ടുണ്ട്” ; ഇത്‌പോലൊരു അച്ഛന്‍ ആര്‍ക്കും ഉണ്ടാവരുത്, നടന്‍ ബാലാജിക്കെതിരെ മകള്‍

സിനിമയിലെ കഥാപാത്രവും അവരുടെ യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടാകുമെന്നതിന് പുതിയ തെളിവാണ് തമിഴ് നടന്‍ താടി ബാലാജിയുടേത്. സിനിമയില്‍ കോമഡി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന അദ്ദേഹം പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. താടി ബാലാജിയുടെ പത്ത് വയസ്സുള്ള മകളുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മോശം അച്ഛനാണ് തന്റേത് എന്നും ഇതുപോലെ ഒരു അച്ഛന്‍ ആര്‍ക്കും ഉണ്ടാവരുത് എന്നുമാണ് മകള്‍ പറയുന്നത്.

2017 മുതലാണ് ബാലാജിയും ഭാര്യ നിത്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ബാലാജി മദ്യപിച്ച് വന്ന് വൃത്തികേടുകള്‍ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാണ് നിത്യ രംഗത്തെത്തിയത്. എന്നാല്‍ നിത്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്നോട് ധാരാളിത്തം കാണിക്കാനായി പണം ആവശ്യപ്പെട്ടുവെന്നുമാണ് അന്ന് ബാലാജി പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഇവരുടെ മകള്‍ രംഗത്ത് വരുകയായിരുന്നു. തന്റെ അച്ഛന്‍ പറയുന്നത് വെറും നുണയാണെന്നും അച്ഛന്റെ അഭിനയം ആളുകള്‍ വിശ്വസിച്ചാലും താന്‍ വിശ്വസിക്കില്ലെന്നാണ് മകള്‍ പറഞ്ഞത്. തന്റെ പേര് പറഞ്ഞ് അമ്മയെ കുറ്റപ്പെടുത്തുന്നതിന് എതിരെയും മകള്‍ സംസാരിച്ചു.

മകളെ പഠിക്കുന്നതിനേക്കാളാറേ ടിക്ക് ടോക്ക് പോലുള്ള വീഡിയോ ചെയ്യാനാണ് നിത്യ പ്രോത്സാഹിപ്പിക്കുന്നതെന്നും മകളെ കാണണം എന്ന ആഗ്രഹം പോലും തനിക്ക് നിക്ഷേധിക്കുന്നുവെന്നും മകളെ കാണാന്‍ കൊതിയാവുന്നു എന്നും വികാരഭരിതനായി ബാലാജി പറഞ്ഞിരുന്നു.
താന്‍ പണം ആവശ്യപ്പെട്ടത് ശരിയാണെന്നും അത് ജീവനാംശ ആയിട്ടല്ല മറിച്ച്, മകളുടെ പഠനത്തിന് വേണ്ടിയാണെന്നും നിത്യ പറഞ്ഞു.ശരിയായ ബാത്ത്‌റൂം പോലും ഇല്ലാത്ത സ്‌കൂളിലാണ് മകള്‍ പഠിക്കുന്നത്. കുട്ടിയെ താന്‍ താന്‍ വിട്ടുകൊടുത്തില്ല എന്ന് പറയുന്നത് കള്ളമാണ്. മകള്‍ക്ക് അച്ഛനൊപ്പമുള്ള നിമിഷം താന്‍ നിക്ഷേധിച്ചിട്ടില്ല.കോടതി വിധിപ്രകാരം ഇടവിട്ട് ആഴ്ചകളില്‍ അച്ഛനെ മകള്‍ക്ക് കൂട്ടി കൊണ്ടു പോകാം. മൂന്ന് പ്രാവശ്യം മകള്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട് എന്നും നിത്യ പറയുന്നു.

മൂന്ന് പ്രാവശ്യം താന്‍ അച്ഛനൊപ്പം പോയെന്നാണ് മകള്‍ പറയുന്നത്. ആദ്യ തവണ തന്നേയും കൂട്ടിപോയി എല്ലാവരേയും കാണിച്ചുകൊടുത്തു.ഫോട്ടോ എടുത്ത് പ്രൂഫ് ആക്കിയ ശേഷം മകളെ അവിടെയിട്ട് ബാലാജി പോയി. അന്ന് മദ്യപിച്ചാണ് പിന്നെ വന്നത്. അടുത്ത തവണ മകളെ കൊണ്ടുപോയത് സുഹൃത്തിന്റെ വീട്ടിലേക്കാണ്. അന്നും ബാലാജിയോടൊപ്പം സമയം ചെലവഴിക്കാന്‍ മകള്‍ക്ക് സാധിച്ചില്ല. മൂന്നാമത്തെ തവണ മകളെ വീട്ടിലാക്കി പുറത്ത് പോയ അദ്ദേഹം വന്നത് മദ്യപിച്ച് കൊണ്ടാണ്. അന്ന് കുറേ വൃത്തികേടുകള്‍ പറഞ്ഞു. അടുക്കളയിലാണ് അന്ന് അവള്‍ കിടന്നത്.അച്ഛന്റേയും അമ്മയുടേയും കൂടെ ഒരുമിച്ച് കഴിയണം എന്നാണ് ആ മകളുടെ ആഗ്രഹം. പക്ഷേ, അവള്‍ക്ക് തന്റെ അച്ഛനെ ഇപ്പോള്‍ ഭയമാണ്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛനാണ് തന്റേതെന്നും ഇതുപോലൊരു അച്ഛന്‍ ആര്‍ക്കും ഉണ്ടാവരുത് എന്നുമാണ് അവള്‍ പറയുന്നത്. മദ്യപിച്ച് വന്ന് അച്ഛന്‍ തന്നെ വൃത്തികേടുകള്‍ പറയുമെന്നും തന്നേയും തന്റെ അമ്മയേയും കുറിച്ച് വൃത്തികെട്ട ഭാഷയിലാണ് മറ്റുള്ളവരോട് പറയാറ് എന്നും താന്‍ അണ്ണാച്ചിയെപ്പോലെ ഇരിക്കുന്നു എന്ന് പല തവണ തന്നോട് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും ആ മകള്‍ പറയുന്നു.

x