നായന്മാരും മുസ്ലിമുകളും വെട്ടും കുത്തും നടക്കുന്ന കാലത്തായിരുന്നു വാപ്പ റഹ്മാന്റേയും മമ്മി സാവിത്രി നായരുടെയും പ്രണയവിവാഹം

ഒരുകാലത്തു സൂപ്പർ നായകൻ എന്ന് മുദ്ര കുത്തപ്പെട്ട ഒരു താരമായിരുന്നു റഹ്മാൻ. മോഹൻലാൽ മമ്മൂട്ടി റഹ്മാൻ കാലഘട്ടം. അത് പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. സിനിമയത്ര സീരിയസായി കണ്ടിട്ടുണ്ടായിരുന്നു. അത് തനിക്ക് പറ്റിയ ഒരു വലിയ അബദ്ധമാണെന്നും പിന്നീട് അഭിമുഖങ്ങളിലൊക്കെ റഹ്മാൻ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ ശക്തമായ ഒരു പ്രണയം ഉണ്ടായെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ നടൻ അതിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. സ്വന്തം മാതാപിതാക്കൾ രണ്ടുപേർ മതങ്ങളിൽ നിന്നും വിവാഹം കഴിച്ചവരാണ്. അന്നത്തെ കാലത്ത് ഒരു വലിയ വിപ്ലവമായി മാറാവുന്ന സംഭവമായിരുന്നുവെങ്കിലും ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണ് ചെയ്തത്.

 

എന്നാൽ തന്റെ മമ്മിയെ ഉപ്പ മതം മാറ്റുകയോ നിസ്കരിക്കാൻ പഠിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം കാൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ശരിക്കും വാപ്പയുടെ പേരാണ് റഹ്മാൻ എന്നത്. നിലമ്പൂരാണ് തങ്ങളുടെ സ്വദേശമെങ്കിലും നാട്ടിൽ നിന്നുള്ള അധികം ഓർമ്മകൾ ഒന്നും തന്റെ മനസ്സിൽ ഇല്ല. തങ്ങൾ അബുദാബിയിൽ ആയിരുന്നു. അച്ഛനും അമ്മയും ജോലി ചെയ്യുന്നത് അബുദാബിയിൽ ആയിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ സഹോദരിയും താനും ഒക്കെ അവിടെ പഠനം തുടർന്നു. പിന്നെ തന്നെ ഊട്ടിയിലേക്ക് പഠിക്കാനായി വിട്ടു. അതിനുശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. മുസ്ലീങ്ങളും നായൻമാരും തമ്മിൽ വെട്ടും കുത്തും ഒക്കെ നടത്തുന്ന കാലത്താണ് ബാപ്പയും മമ്മിയും വിവാഹം കഴിക്കുന്നത്. അമ്മയുടെ പേര് സാവിത്രി നായർ. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

അതുപോലൊരു കാലത്ത് രണ്ടു മതവിഭാഗങ്ങളിൽ നിന്നും കല്യാണം കഴിച്ചതിന്റെ പേരിൽ എനിക്ക് യാതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. പക്ഷേ ഈ രണ്ടു മതങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളാണെന്ന് ആ കാലത്തെ കുറിച്ച് ഞാൻ കേട്ടിട്ടുള്ളത്. നായന്മാരും മുസ്ലീങ്ങളും തമ്മിൽ വെട്ടും കുത്തും ഒക്കെ നടത്തിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു വാപ്പയും മമ്മിയും പരസ്പരം ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും. പിന്നീട് കല്യാണം കഴിക്കുന്നതും. നാട്ടിൽ നിന്ന് രക്ഷപ്പെട്ടതിനു ശേഷം കൽക്കട്ടയിൽ വച്ചാണ് രണ്ടാളും വിവാഹം കഴിക്കുന്നത്. അതൊക്കെ ഒരു ഭയങ്കര വിപ്ലവകരമായ കാര്യമാണ്. കാരണം ആ കാലഘട്ടത്തിലാണ് നടന്നതെന്ന് കൂടി നമ്മൾ ചിന്തിക്കണം. മെർച്ചന്റ് നേവിയിൽ ആണ് പിതാവ് ജോലി ചെയ്യുന്നത്. അക്കാലത്ത് ഒരു റഷ്യൻ ഗേൾഫ്രണ്ട് വാപ്പയ്ക്ക് ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

അവരുടെ ഫോട്ടോ ഉണ്ടായിരുന്നു. മമ്മി കോഴിക്കോട്ടുകാരിയാണ് നിലമ്പൂരിലെ ട്രെയിനിങ്ങിനോ മറ്റോ വന്നതായിരുന്നു അന്ന്. വലിയൊരു പ്രണയം നടക്കുന്ന സമയമാണ്. എല്ലായിടത്തും വെള്ളം കയറിയതോടെ ഡാഡിയുടെ വീട്ടിലാണ് താമസിക്കാൻ ആയി എല്ലാവരും വന്നത്. കുറച്ചു കൂടി ഉയർന്ന ഒരു സ്ഥലത്താണ് ഞങ്ങളുടെ തറവാട് വീട്. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാലും ഒരു പഞ്ചായത്ത് പോലെ വരുന്നത് ആ വീട്ടിലേക്കാണ്. അങ്ങനെയാണ് മമ്മിയും ആ വീട്ടിലേക്ക് വരുന്നത് എന്നും റഷ്യൻ ഗേൾഫ്രണ്ടിനെ ഉപേക്ഷിച്ചു നായർ പെൺകുട്ടിയെ ഉപ്പകെട്ടിയെന്ന് ഒക്കെ താരം പറയുന്നു.

x