കേസിൽ നിർണായക തെളിവുകളുമായി കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ എത്തുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശേരി

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിന് എതിരായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയത്. ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെ കേസിന്റെ ​ഗതിയാകെ മാറി മറിഞ്ഞു. ഒരു സമയത്തു കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന സാഹചര്യം വന്നപ്പോഴായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല ചന്ദ്ര കുമാർ രംഗത്തെത്തുന്നത്. ഇത്തവണ ദിലീപ് മാത്രമല്ല കാവ്യയും കുടുങ്ങുമെന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ നിർണായക സാക്ഷിയായി കാവ്യാ മാധവൻ്റെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര എത്തുന്നു എന്ന സൂചനയാണ് പുറത്തു വരുന്നത്.

 

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് ചില നിർണായക തെളിവുകൾ നൽകുന്നതിനായി കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പ്രമുഖ സിനിമാ മാധ്യമ പ്രവർത്തകനായ രത്നകുമാർ പല്ലിശേരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പല നിർണായക വെളിപ്പെടുത്തലുകളും നടത്തിയിട്ടുള്ള ആളാണ് രത്നകുമാർ പല്ലിശേരി. അതൊക്കെ പിന്നീട് ശെരിയായിരുന്നു എന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. തൻ്റെ യൂടുബ് ചാനൽ വഴിയാണ് പല്ലിശേരി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മുൻപ് ദിലീപിന്റെയും മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ എഴുതിയ ആളാണ് പല്ലിശേരി. തൻ്റെ ഏറ്റവും പുതിയ വീഡിയോയിൽ ദിലീപിനും കാവ്യക്കുമെതിരെ നിർണായക തെളിവുകളുമായി കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര രംഗത്തെത്തുകയാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പല്ലിശ്ശേരി ഇപ്പോൾ നടത്തിയിരിക്കുന്നത്. നിഷാലിനെ ദിലീപ് ഒരുപാടു ദ്രോഹിച്ചിട്ടുണ്ടെന്നും അതിന് പകരം വീട്ടാൻ നിഷാൽ വരുമെന്നുമാണ് പല്ലിശേരി പറയുന്നത്. പല്ലിശേരി പറയുന്നത് ഇങ്ങനെ ;

ഇപ്പോൾ നടിയെ ആക്രമിച്ച കേസ് സജീവമായി നടന്നുകൊണ്ടിരിക്കുമ്പോൾ അധികാര കേന്ദ്രങ്ങളെയെല്ലാം ദിലീപ് സ്വന്തമാക്കിക്കൊണ്ടിരിക്കുമ്പോൾ, അന്വേഷണ ഉദ്യോഗസ്ഥരേയും നീതിപതികളേയും വിലക്കെടുക്കാൻ ചാക്ക് കണക്കിന് പണവുമായി ദിലീപ് ഓടി നടക്കുമ്പോൾ എന്താണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര രംഗപ്രവേശനം ചെയ്തിരിക്കുന്നു. തന്നെയും കുടുംബത്തെയും അപമാനിച്ച തന്നിൽ നിന്നും തന്റെ ഭാര്യയെ വേർപ്പെടുത്തിയ ദിലീപിനെ ജയിലിൽ അടയ്ക്കാനുള്ള ലക്‌ഷ്യം മാത്രമേ ഇപ്പോൾ നിഷാലിനും കുടുംബത്തിനും ഉള്ളു. അതിനുള്ള കാരണവും നിരവധിയാണ്.

ബാല നടനായി സിനിമയിലേക്ക് എത്തിയ ആളാണ് നിഷാൽ ചന്ദ്ര. എന്നാൽ സിനിമയിൽ സജീവമായാൽ തൻെറ ഭാവി രക്ഷപ്പെടില്ലെന്ന് മനസിലാക്കിയ നിഷാൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോവുകയും അവിടെ നല്ല നിലയിൽ രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ സിനിമ മോഹം ഉള്ളിൽ ഉള്ളതുകൊണ്ട് മാത്രമാണ് സിനി താരമായ കാവ്യായെ വിവാഹം ചെയ്യാൻ നിഷാൽ ഒരുങ്ങുന്നത്. അവിടെ എല്ലാ പ്രശ്നങ്ങളും തീരേണ്ടതായിരുന്നു. കാവ്യയും നിഷാലും ഒരുമിച്ച് നല്ലൊരു ജീവിതം തുടങ്ങട്ടെയെന്നാണ് പലരും ആഗ്രഹിച്ചത്. എന്നാൽ അവിടുന്നാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്. അവിടെയാണ് ജനപ്രിയനായ ദിലീപ് തികച്ചും ക്രൂരനായി പ്രത്യക്ഷപ്പെടുന്നത്. ആ ക്രൂരതയാണ് നിഷാലിനെയും കുടുംബത്തെയും തകർത്തത്.

കാവ്യയുടെ വിവാഹ ശേഷം ഒരു ദിവസം പോലും ഇരുവരേയും ഒന്നിച്ചു താമസിക്കാൻ ദിലീപ് സമ്മതിച്ചിട്ടില്ല എന്നാണ് നിഷാൽ ചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. രാത്രിയോ പകലോ എന്നില്ലാതെ ദിലീപും കാവ്യയും തമ്മിലായിരുന്നു സംസാരം മുഴുവൻ. അവിടെ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയില്ലായിരുന്നു. അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാൽ പറഞ്ഞത് കേട്ട് പലരും ഞെട്ടി. ഒരു ഭർത്താവിനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു ദിലീപ് നിഷാലിനൊടു പറഞ്ഞത്.

 

അത്രയും ക്രൂരമായ നടപടികളിലൂടെയാണ് നിഷാലിന്റെ കൈയിൽ നിന്നും കാവ്യയെ ദിലീപ് വേർപിരിച്ച് കൊണ്ടു പോയത്. ഇപ്പോൾ നിഷാൽ മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ്. അപ്പോഴാണ് കുടുംബത്തെ തകർത്തവനെ ശിക്ഷിക്കാനുള്ള അവസരം കിട്ടുന്നത്. ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിലും താൻ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദ്യോശത്തോടെ ഗൾഫിൽ നിന്നും എത്തിയിരിക്കുകയാണ് എന്നാണ് പല്ലിശേരി വിഡിയോയിൽ പറയുന്നത്. മുഴുവൻ വീഡിയോ കാണാം ;

x