കാൻസർ രോഗിയായിട്ട് 11 വർഷം, എൻ്റെ മകളോ ഭാര്യയോ തിരിഞ്ഞ് നോക്കിയില്ല, എനിക്കെന്ത് സംഭവ്വിച്ചാലും അവർക്കൊരു കുഴപ്പവും ഇല്ല, അവരുടെ പേര് ജീവിതത്തിൽ നിന്നും കളഞ്ഞു; കൊല്ലം തുളസി പറയുന്നു

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്.

ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുകയാണ് താരം, അസുഖം ബാധിച്ച സമയത്തുണ്ടായ ഏകാന്തതയിൽ നിന്നും ഞാൻ കരകയറിയത് ദൈവ വിശ്വാസം കൊണ്ടാണ്. ഈശ്വരൻമാർ നമ്മളെ രക്ഷിക്കും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പത്ത് വർഷത്തോളമാണ് ഒരു കാൻസർ രോഗിയുടെ കാലാവധി എന്നാണ് മിക്കവരും കരുതുന്നത്. പക്ഷെ എനിക്ക് അസുഖം ബാധിച്ചിട്ട് 11 വർഷം കഴിഞ്ഞു. ഇപ്പോൾ 75 വയസ്സായി.

അടുത്തിടെ ഞാൻ രണ്ട് ദിവസം അബോധാവസ്ഥയിലായി. ആശുപത്രിയിൽ എന്നെ നോക്കാൻ ഉണ്ടായിരുന്നത് മകളെ പോലെ ഞാൻ ദത്തെടുത്ത കുട്ടിയാണ്. അവർക്ക് ആരുമില്ല. പിന്നെ എന്നെ നോക്കുന്നത് രണ്ടാമത്തെ സഹോദരിയുടെ ഭർത്താവുമാണ്. ആരോഗ്യപ്രശ്നങ്ങളുള്ള എനിക്ക് ശക്തി തരുന്നത് ഇവർ രണ്ട് പേരുമാണ്. ബന്ധുക്കൾ ശത്രുക്കളായതാണ് ജീവിതത്തിൽ സംഭവിച്ചത്. ഇപ്പോൾ നിൽക്കുന്നത് ഒറ്റപ്പെട്ട ബന്ധുവിനൊപ്പമാണ്. കുറച്ച്‌ കഴിയുമ്പോൾ ഈ ബന്ധവും പോയേക്കാം. നമ്മളെക്കുറിച്ച്‌ ഓർത്ത് ദുഖിക്കുന്നവർ ഈ ഭൂമിയിൽ കുറവാണ്. ബന്ധുക്കളാരും നോക്കില്ല. അവനവനെക്കുറിച്ച്‌ ചിന്തിച്ച്‌, സ്വന്തം ആരോഗ്യം നോക്കി കാശ് കളയാതെ ജീവിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. അത് ഞാൻ മനസ്സിലാക്കിയത് ഈ രോഗങ്ങൾ വന്നപ്പോഴാണ്.

എന്റെ മകളോ ഭാര്യയോ തിരിഞ്ഞ് നോക്കിയില്ല. അസുഖം വന്നപ്പോൾ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചിട്ടുണ്ടെങ്കിൽ വന്ന് കണ്ട് പോകാമല്ലോ. അതല്ലാതെ ഒന്നും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നവരല്ല. എന്തെങ്കിലും സംഭവിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്റെ സഹായങ്ങൾ നേടി വളർന്നവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഏച്ച്‌ കെട്ടിയാൽ മുഴച്ചിരിക്കും എന്ന ചൊല്ലുണ്ട്. അത് പോലെയാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് ഒരുമിച്ച്‌ പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം. ഭാര്യയെയും മക്കളെയും സംബന്ധിച്ച്‌ എന്റെ കുറ്റങ്ങളായിരിക്കാം അവർ അകന്ന് പോകാനുണ്ടായ കാരണം. എനിക്കാ ബന്ധം വേണമെന്നും ഇല്ല.

ഭാര്യയുടെയും മകളുടെയും പേജ് എന്റെ ജീവിതത്താളുകളിൽ നിന്ന് വലിച്ച്‌ കീറിക്കളഞ്ഞു. അവർക്കെന്ത് സംഭവിച്ചാലും എനിക്കൊരു പ്രശ്നവും ഇല്ല. എനിക്കെന്ത് സംഭവ്വിച്ചാലും അവർക്കൊരു കുഴപ്പവും ഇല്ലെന്ന തിരിച്ചറിവും എനിക്കുണ്ട്. സുഹൃത്തുക്കൾ പറ്റിച്ചത് കാരണം ലക്ഷക്കണക്കിന് രൂപ എനിക്ക് നഷ്ടപ്പെട്ടുണ്ടെന്നും കൊല്ലം തുളസി തുറന്ന് പറഞ്ഞു.

 

 

Articles You May Like

x