ഉമ്മക്ക് പിന്നാലെ ഉപ്പയേയും നഷ്ടമായപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ പതിമൂന്നുകാരി ; ഇന്നവൾ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന മിടുമിടുക്കി
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്ന് ആവശ്യമില്ലാത്ത ഒരു വ്യക്തിയാണ് കെ നൗഷാദ്. മലയാളിയുടെ സ്വീകരണമുറിയിലേക്ക് എത്തിയ അദ്ദേഹത്തെ എല്ലാവരും ഒരുപോലെയായിരുന്നു സ്വീകരിച്ചത്. മാത്രമല്ല പാചക വിദഗ്ധൻ എന്നതിലുപരി ചലച്ചിത്ര നിർമ്മാതാവ് കൂടിയായ കെ നൗഷാദിന്റെ മരണം മലയാളിയെ ആകെ ഞെട്ടിച്ച ഒരു വാർത്തയായി മാറിയിരുന്നു. ഇന്ന് അദ്ദേഹം ഏറെ സ്വപ്നങ്ങൾ ബാക്കി വച്ചാണ് ലോകത്ത് നിന്നും വിടവാങ്ങിയത്.
നൗഷാദിന് ഏറ്റവുമധികം വേദനയായി മാറിയതും സ്വകാര്യജീവിതം തന്നെയായിരുന്നു. രുചിക്കൂട്ടുകൾ കൊണ്ട് മലയാളി മനസ്സുകളിൽ ഇടം പിടിച്ച ഒരു നല്ല പാചകക്കാരൻ എന്ന ലേബൽ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. നൗഷാദിന്റെ മരണം കേരളക്കരയെകെ ഞെട്ടിച്ചിരുന്നു. എന്നാൽ ആ കുറവ് നികത്താൻ ഉപ്പയുടെ രുചിക്കൂട്ടിലെ പാരമ്പര്യം തുടരാൻ നൗഷാദിന്റെ മകൾ എത്തുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്.
ഇന്ന് തന്റെ മകൾ നിഷ്‌വയാണ് താരം നൗഷാദിന്റെ മരണത്തിനു ശേഷം നിർത്തിയെന്ന് കരുതിയ റസ്റ്റോറന്റ് ഒക്കെ നൗഷാദന്റെ മകൾ ആയ നിഷ്‌വയുടെ സാന്നിധ്യത്തിൽ മുന്നോട്ടു പോവുകയാണ്. ഉപ്പയുടെ പാത പിന്തുടരുകയാണ് ഈ കുഞ്ഞ് മിടുക്കി. ചെറുപ്രായത്തിൽ ഉപ്പയെയും ഉമ്മയെയും നഷ്ടപ്പെട്ട പതിമൂന്നുകാരിയാണ് ഇനി മുതൽ നൗഷാദ് കാറ്ററിംഗ്ന്റെ മുഖം. ഭാവിയിൽ അച്ഛനെ പോലെ ലോകമറിയുന്ന ഒരു പാചകക്കാരി ആകാനാണ് നിഷാവയുടെ സ്വപ്നം. മധ്യതിരുവിതാംകൂർക്കാരെ ബിരിയാണി കൂട്ടിലടച്ചയാളാണ് നൗഷാദ് . അത്രയ്ക്കുണ്ട് ബിരിയാണിയെ ഈ മേഖലയിൽ ജനപ്രിയമാക്കുന്നതിൽ നൗഷാദിന്റെ പങ്ക്. തിരുവല്ലയിൽ കാറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിനെ പാചകത്തിനുള്ള അഭിനിവേശം തുടങ്ങിയത്. പിന്നീട് അത് ജീവിതത്തിൽ ഒപ്പം കൂടി. പ്രമുഖ കേറ്ററിംഗ് റസ്റ്റോറന്റ് ശൃംഖലയായ നൗഷാദ് ദി ബിഗ് ഷെഫ്ന്റെ ഉടമയായിരുന്നു നൗഷാദ്.
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷം കാറ്ററിംഗ്ലേക്ക് . പിന്നീട് നൗഷാദ് അധികം വൈകാതെ തന്നെ മലയാളി മനസ്സിൽ പുതിയ രുചികൂട്ടുകളുമായി ഇടംപിടിച്ചു. പിന്നീട് കേരളം അറിയുന്ന ബിഗ് ഷെഫ്ആയി മാറി. തുടർന്ന് ടെലിവിഷൻ പരിപാടികളിൽ ഭാഗമായി മാറി. തുടർന്ന് സിനിമാരംഗത്തും തന്റെ തായ സ്ഥലം നേടാൻ നൗഷാദിന് സാധിച്ചു. സ്കൂളിലും കോളേജിലും സഹപാഠിയായ ബ്ലസിയുടെ ആദ്യചിത്രമായ കാഴ്ച നിർമ്മിച്ചയിരുന്നു ചലച്ചിത്രനിർമ്മാതാവ് എന്ന പേരിൽ തുടക്കം കുറിച്ചത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ എന്നീ സൂപ്പർ ഹിറ്റ് ഉൾപ്പെടെ ആറോളം സിനിമകളിൽ നൗഷാദിന്റെ ബിഗ് സ്ക്രീൻ പ്രൊഡക്ഷൻ നിർമ്മിച്ചു.
ചില സിനിമകൾ ഗംഭീര ഹിറ്റുകളായി മലയാളി പ്രേക്ഷകർ സ്വീകരിച്ചെങ്കിലും വൻ ചിലവിൽ നിർമ്മിച്ച സ്പാനിഷ് മസാല അടക്കമുള്ള ചിത്രങ്ങൾ വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. അവിടെ നൗഷാദ് തളർന്നു പിന്നീടങ്ങോട്ട് നൗഷാദിന്റെ അധപതനത്തിന് തുടക്കമായിരുന്നു അത്. പിന്നീട് ഒരുപാട് റസ്റ്റോറന്റ്കൾ അടക്കേണ്ടി വന്നു കോ വിഡ് കാലത്തെ കാറ്ററിംഗ് നിർത്തിയതോടെ നൗഷാദിനെ ഇരുട്ടടിയായി മാറി. അമിത ഭാരം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്കിടയിൽ മുട്ടിനു ശാസ്ത്രക്രിയ നടത്തിയതോടെ നൗഷാദിന്റെ ആരോഗ്യസ്ഥിതി വഷളാക്കി.
തുടർന്നുള്ള പരിചരണങ്ങൾക്ക് വേണ്ടി ഒരു വർഷത്തോളം ആശുപത്രിയിൽ ചികിത്സ തുടരേണ്ടി വന്നിരുന്നു. പിന്നീട് പ്രമേഹവും അണുബാധയും കൂടിയതുകൊണ്ട് തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറി അവിടെവച്ച് മരണവും സംഭവിച്ചു. നൗഷാദ് വളർത്തിക്കൊണ്ടുവന്ന വലിയൊരു സംരംഭമായിരുന്നു നൗഷാദ് കാറ്ററിങ്. നൗഷാദിനെ സ്വപ്നം തന്നെയായിരുന്നു അത്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ഈ ബിസിനസ് നിലച്ചു എന്നുള്ള റൂമറുകൾ വന്നു. അങ്ങനെ വിഷമിച്ചിരുന്ന സമയത്താണ് നൗഷാദിനെ പ്രിയപുത്രി ഇത് ഏറ്റെടുത്ത് നടത്താൻ തുടങ്ങുന്നു എന്നാണ് എപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രേദ്ധ നേടുന്നത് . നൗഷാദ് നിർത്തി പോയെടുത് നിന്നും മക്കൾ തുടങ്ങുകയാണ്.