നരകത്തിലേക്കാണ് താൻ പോകുന്നതെന്നറിയാതെ സന്തോഷത്തോടെ യാത്രയാകുന്ന ബിഗ്‌ബോസ്സ് താരം ജാസ്മിന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ.സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങ്ങളില്‍ നിന്നും ഒറ്റയ്ക്ക് മുന്നേറി വിജയം നേടിയ ആളാണ് ജാസ്മിന്‍. ചെറിയ പ്രായത്തിലേ വിവാഹം കഴിഞ്ഞ ജാസ്മിന്റെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിവാഹ സമയത്തെ ജാസ്മിന്റെ ടില ഫോട്ടോകളാണ്. മുക്കം ആണ് ജാസ്മിന്റെ നാട്. മുക്കത്തെ പെണ്ണ് എന്ന് പറഞ്ഞാല്‍ കാഞ്ചനമാല ആയിരുന്നെങ്കില്‍ ഇന്ന് അത് ജാസ്മിന്‍ എം മൂസ ആണെന്നാണ് ആരാധകര്‍ പറയുന്നത്.ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി വീണ് പോയ ഒരുപാട് സത്രീകള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശക്തി പകരുന്നതാണ് ഈ ചിത്രങ്ങളെന്നും ആരാധകര്‍ പറയുന്നു.
ആഭരണങ്ങള്‍ അണിഞ്ഞ് മുല്ലപ്പൂ ചാടി വിവാഹ വസ്ത്രത്തില്‍ സുന്ദരിയായി ഭര്‍ത്താവിന്റെ കൂടെ കാറില്‍ കയറി പോകാനൊരുങ്ങുന്നതടക്കമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിനൊപ്പം തത്തെ മസില്‍ കാണിച്ച് ഫിറ്റ്‌നസ് ഫ്രീക്ക് ആയി നില്‍ക്കുന്ന ഇന്നത്തെ ജാസ്മിന്‍ എം മൂസയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.ജാസ്മിന്‍ നീ തന്നെയാണ് ബിഗ് ബോസ് എന്നും നിന്നോളം അര്‍ഹതയും യോഗ്യതയും മറ്റാര്‍ക്കും ഇല്ലെന്നും ആരാധകര്‍ പറയുന്നു. ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധ്യതയേറെയുള്ള മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍.
പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവുമാണ് ജാസ്മിനെ സ്വന്തം കാലിൽ നിൽക്കാനാകുന്ന അത്ര സ്വതന്ത്രയാക്കി മാറ്റിയത്. ഇന്ന് ജാസ്മിൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ്.ആദ്യ വിവാഹത്തില്‍ ജാസ്മിന് ഒരു റോളും ഇല്ലായിരുന്നു. ഭര്‍ത്താവിന് ഓട്ടിസം ആയിരുന്നത് മറച്ച് വെച്ചായിരുന്നു വിവാഹം നടന്നത്. ആ വിവാഹം പൂര്‍ണ്ണ പരാജയമായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും അകന്ന് കഴിഞ്ഞു. തുടര്‍ന്ന് വിവാഹ മോചനം നേടി. എന്നാല്‍, 21-ാം വയസായപ്പോള്‍ വീട്ടുകാര്‍ വീണ്ടും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ജാസ്മിന്‍ തന്റെ എല്ലാ കാര്യങ്ങളും പെണ്ണുകാണലിന് അദ്ദേഹത്തോട് തുറന്ന് പറഞ്ഞു.താന്‍ അപ്പോഴും കന്യകയായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ആ വിവാഹത്തില്‍ താന്‍ സന്തുഷ്ടയായിരുന്നുവെന്നും താന്‍ ഗേ ആണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ജാസ്മിന്‍ പറയുന്നു.”‘സന്തോഷത്തിൽ നിൽക്കുന്ന ആദ്യരാത്രി. റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നിൽപ്പിൽ ഫ്രീസ് ആയി പോയി. രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിക്കാൻ പറ്റുമെങ്കിൽ നിന്നാ മതിയെന്ന് പറഞ്ഞു.എൻ്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു. പീഡിപ്പിച്ചു. ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ മരിച്ചു. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാൻ എന്നെ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. കൊക്കെയ്ൻ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി. മടുത്ത സമയമായിരുന്നു. പുറത്തുള്ളവർക്ക് മുന്നിൽ പെർഫക്ട് കപ്പിൾ ആയിരുന്നു ഞങ്ങൾ. എൻ്റ വീട്ടുകാരെല്ലാം ഹാപ്പി ആയിരുന്നു.രണ്ട് മാസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു. അപ്പോഴാണ് ഗർഭിണി ആണെന്ന് അറിഞ്ഞത്. അതുവരെ ഇല്ലാതിരുന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമയുള്ളു, അയാളെൻ്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി. ഉമ്മയെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയി. അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല.
അങ്ങനെ ആശുപത്രിയിൽ പോയി. സർജറി ചെയ്യാൻ ഡോക്ടർ പറഞ്ഞു. സർജറി ചെയ്തില്ലെങ്കിൽ മരിച്ച് പോകുമെന്ന് പറഞ്ഞു. ഇതോടെ സർജറി താമസിപ്പിക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് എൻ്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത്. സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലണമെന്ന് പറഞ്ഞു.കുഞ്ഞ് മരിച്ചു. ഡിപ്രഷനിൽ ആയി. എൻ്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതേ വിടാൻ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാൾ കൈവെച്ചു. അതോടെ അത് ക്രിമിനൽ കേസ് ആയി മാറി. അയാളെ റിമാൻഡ് ചെയ്തു. ജയിലിലിട്ടു. എൻ്റെ കേസിലും റിമാൻഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.അതുവരെ വീട്ടുകാർക്ക് മാത്രം വേണ്ടി ജീവിച്ച ഞാൻ പിന്നെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. എൻ്റെ ടൈം വേസ്റ്റ് ആകാൻ പാടില്ല .കേസ് ഒത്തുതീർപ്പാക്കി. ഞാൻ വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മിൽ ജോലി കിട്ടി.പിന്നെ ബാംഗ്ലൂർ പോയി, ഫിറ്റ്‌നസ് ട്രെയിനർ ആകാൻ പരിശീലനം നടത്തി. ഇപ്പോൾ ഞാനൊരു ട്രെയിനർ. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം’-ജാസ്മിൻ പറഞ്ഞു.ഇപ്പോള്‍ തന്റെ പങ്കാളിയോടൊപ്പം കഴിയുകയാണ് ജാസ്മിന്‍.