ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചപ്പോൾ വീണ്ടുമൊരു വിവാഹം; മകൻ കാനഡയിൽ പഠിക്കുന്നു എപ്പോഴും പുഞ്ചിരിക്കുന്ന മുഖം നടൻ രമേശ് വലിയശാലയുടെ ജീവിതം

മലയാള സിനിമ സീരിയൽ ലോകം ഇന്ന് ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു നടൻ രമേശ് വലിയശാലയുടെ വിയോഗം, ഇരുപത്തിരണ്ട് വർഷം സീരിയൽ ലോകത്ത് സജീവമായ താരത്തിന്റെ വിയോഗം സഹപ്രവർത്തകർക്കൊന്നും വിശ്വസിക്കാൻ കഴിയുന്നതല്ല, കാരണം കഴിഞ്ഞ ദിവസം കൂടി അഭിനയിച്ച താരം ഈ കടുംകൈ ചെയ്യുമെന്ന് കരുതിയില്ല, എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന നടൻ രമേശ് സ്വന്തമായി ജീവനെടുത്തത് കേട്ട് കൂട്ടുകാർ വരെ ഞെട്ടിയിരിക്കുകയാണ്

എന്തിനാണ് താരം ഈ കടുംകൈ ചെയ്‌തതെന്ന്‌ ആർക്കും വ്യക്തമല്ല, ഇപ്പോൾ നടൻ ദിനേശ് പണിക്കർ രമേശിന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത്, ഇരുവരും ഈ അടുത്ത് എസ്‌കേപ്പ് എന്ന പുതിയ മലയാള ചിത്രത്തിൽ അഭിനയിച്ചിരുന്നു, ആ ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഇരുവരും വളരെ സ്നേഹത്തോടെയാണ് പിരിഞ്ഞത്, അദ്ദേഹത്തിന്റെ വാക്കിന്റെ പൂർണ രൂപം ഇങ്ങനെ, ഒരുപാട് പോസിറ്റീവ് വൈബുള്ള ഒരു വ്യക്തിയായിരുന്നു രമേശ്. അവൻ പോകും മുൻപേ ഞങ്ങൾക്ക് ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു ഭാഗ്യം കിട്ടി എന്നുവേണം പറയാൻ.

ഒരുപാട് സന്തോഷത്തോടെ അടിച്ചു പൊളിച്ചാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്. ഭാര്യയെയും മകളെയും വിളിച്ചു സംസാരിക്കുന്നു. മകനെ വിളിച്ചു എന്നെ കാണിക്കുന്നു. അത്രയും പോസിറ്റീവ് വൈബുള്ളവ്യക്തി എന്തിനാണ് മരണം വരിച്ചതെന്നു മനസിലാകുന്നില്ല,വലിയ ഒരു സാമ്പത്തിക ബാധ്യത അവന് ഉണ്ടായിരുന്നതായി രമേശ് പറഞ്ഞിട്ടില്ല. ചെറിയ ചില പണമിടപാടുകൾ ഉണ്ട്, അത് തീർക്കാൻ കഴിയുന്നത് മാത്രമായിരുന്നു. അവന്റെ മകൻ ക്യാനഡയിൽ പഠിക്കുകയാണ്.

അത്രയും സന്തുഷ്ടകരമായ ഒരു കുടുംബജീവിതത്തിൽ ആയിരുന്നു അവൻ. പിന്നെ എന്തിനിത് ചെയ്തു എന്ന ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നു ഇതാണ് ദിനേശ് ചോതിക്കുന്നത്, രമേശിന്റെ ഭാര്യ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് അർബുദത്തെ തുടർന്ന് മരിക്കുന്നത്, മുമ്പൊരു അഭിമുഖത്തിൽ തനിക്ക് തൻറെ അമ്മയോട് എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ളതാണ്, അമ്മയാണ് താരത്തിന് അഭിനയിക്കാനുള്ള പ്രചോദനം, ആദ്യ ഭാര്യയുടെ മരണ ശേഷം തനിക്ക് ഒരു കൂട്ട് വേണം എന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും വിവാഹം കഴിക്കുന്നത് എന്നാൽ രണ്ടാം ഭാര്യയുമായി നിരന്തരം വഴക്കായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് ,എന്നാൽ മകന്റെയും മകളുടെയും കാര്യങ്ങൾ പറയുമ്പോൾ രമേശിന് നൂറു നാക്കായിരുന്നു എന്ന് സുഹൃത്തുക്കൾ തന്നെ പറയുന്നു

x