എപ്പോഴോ കൊടുത്ത ഒരു വാക്കിൻറെ പേരിൽ ഒരുപാട് അനുഭവിച്ചു;ഇതുവരെ ഞാൻ പറഞ്ഞതോന്നുമല്ല സത്യം; ഞങ്ങൾ വേർപിരിയുകയാണ്

അധ്യാപിക, യൂട്യൂബർ എന്നി നിലകളിലൊക്കെ പ്രശസ്തയായ ദീപ്തി സീതത്തോടിനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിക്കുന്ന ദീപ്തി ഒരു ബ്ലോഗർ ആകണമെന്ന ഉദ്ദേശത്തോടെ അല്ല തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത് എന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ കണ്ടെന്റുകളിലൂടെയും അവതരണ ശൈലിയിലൂടെയും ആണ് ദീപ്തി എന്നും ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം ആദിവാസി ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുന്ന ദീപ്തി ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചത്. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെയൊക്കെ താരം പ്രതിസന്ധികളെയും ദൃഢനിശ്ചയത്തിനെയും കൂട്ടുപിടിച്ച് നേടിയെടുത്തതാണ്. സ്വകാര്യ ജീവിതത്തിൽ ഒരുപാട് വിഷമതകൾ സഹിച്ചിട്ടുള്ള ദീപ്തി തന്റെ വിവരങ്ങളും യൂട്യൂബ് ചാനൽ വഴി ആളുകളിലേക്ക് എത്തിക്കാറുണ്ട്. അതോടൊപ്പം തന്നെ സമൂഹത്തിന് നല്ലതും വരാൻ പാകത്തിനുള്ള കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കുന്നു. അധികവും പേഴ്സണൽ കാര്യങ്ങൾ ഒന്നും തുറന്നു പറയാത്ത ദീപ്തി ചില ഘട്ടങ്ങളിൽ ഒരുപാട് വിഷമതകളും തെറ്റിദ്ധാരണകളും ആളുകൾക്കിടയിൽ ഉണ്ടായപ്പോൾ തുറന്നു പറഞ് രംഗത്തെത്തിയിരുന്നു

ഇപ്പോൾ അത്തരത്തിൽ ഒരു കാര്യം പറഞ്ഞ് എത്തിയിരിക്കുകയാണ് താരം..പല ഘട്ടങ്ങളിലും ദീപ്തി തന്റെ ഏട്ടനെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ അന്ന് പറഞ്ഞതൊന്നും ശരിയായിരുന്നില്ല എന്ന് ഇപ്പോൾ താരം പറയുകയാണ്. ഞാനും ഏട്ടനും വേർപിരിയുന്നു എന്ന് കണ്ടപ്പോൾ നിങ്ങൾക്ക് ആദ്യം ഷോക്കാണെന്നാണ് എനിക്ക് മനസ്സിലായത്. ഞങ്ങൾ പൂർണ്ണ സന്തോഷത്തോടെ തീരുമാനിച്ച ഒന്നാണ് പിരിയുക എന്നത്. ഒരുമിച്ചു പോകുവാൻ യാതൊരു തരത്തിലും കഴിയാത്തതുകൊണ്ടാണ് വേർപിരിഞ്ഞത്. പലരും ഇതേ കാര്യം രഹസ്യമായി പറയുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യേണ്ട കാര്യമില്ല എന്ന് തോന്നുന്നതുകൊണ്ടാണ് ഞാൻ തന്നെ ഇത് തുറന്നു പറയുന്നത്. രണ്ടുവർഷമായി നടത്തിയ ആലോചനയിൽ നിന്ന് എടുത്ത തീരുമാനമാണിത്. വീട്ടിൽ നമ്മുടെ വിഷയങ്ങൾ എടുത്തിട്ട് ആറുമാസത്തോളം മാത്രമേ ആകുന്നുള്ളൂ

ഞാൻ വീട്ടുകാരെ ഡിപെൻഡ് ചെയ്തതല്ല ഒരു ഘട്ടത്തിലും ജീവിക്കുന്നത്. എൻറെ ജീവിതത്തിൽ എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഏട്ടൻ ആൽക്കഹോളിന് അടിക്കാകുന്നത്. ഡിയഡിഷൻ സെൻററിൽ ഒക്കെ കൊണ്ടുപോയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എപ്പോഴോ കൊടുത്ത ഒരു വാക്കിൻറെ പേരിൽ ഞാൻ ഒരുപാട് സഹിച്ചു. ഭർത്താവിൻറെ വീട്ടിൽ പോയി നിൽക്കാത്തത് കൊണ്ട് പലരും ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ അതൊക്കെ എൻറെ സേഫ്റ്റിക്ക് വേണ്ടി മാത്രമായിരുന്നു. ഏട്ടൻ ഇവിടെയും വന്നു നിൽക്കുമായിരുന്നു. എല്ലാ കാര്യങ്ങളും ഞാൻ ഏട്ടനെ ഏൽപ്പിച്ചു. കാരണം ബിസിയായിരുന്ന സമയത്ത് മദ്യപാനത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമല്ലോ എന്നായിരുന്നു കരുതിയത്. എൻറെ വീട്ടുകാർ ഏട്ടനെ സ്വന്തം മകനെപ്പോലെ കണ്ടിട്ടും മാറ്റമൊന്നും ഉണ്ടായില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്

x