വിവാഹശേഷമുള്ള പ്രിയതമയുടെ ആദ്യ പിറന്നാൾ ; മൃദുലയ്ക്ക് യുവ നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടോ? അമ്പരന്ന് ആരാധകര്‍
സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും അടുത്തിടെയാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പിറക്കാന്‍ പോകുന്ന കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഇരുവരും.നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത
‘പൂക്കാലം വരവായി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മൃദുല. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് യുവ കൃഷ്ണ. പ്രണയ ദിനം കഴിഞ്ഞുവെങ്കിലും താരദമ്പതികളുടെ ആഘോഷം അവസാനിച്ചിട്ടില്ല. വാലന്റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ട ഭര്‍ത്താവ് തനിയ്ക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയില്‍ എത്തിയിരിയ്ക്കുകയാണിപ്പോള്‍ മൃദുല.
പ്രണയ ദിനത്തില്‍ യുവയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ മൃദുല പങ്കുവച്ചിരുന്നു. വിവാഹ ശേഷമുള്ള ആദ്യത്തെ വാലന്റൈന്‍സ് ഡേ ആഘോഷമാണ് ഇരുവരുടെയും. അതിന് യുവ ഒട്ടും ഭംഗി കുറച്ചില്ല. മനോഹരമായ ഒരു മാലയും അതിലും മനോഹരമായ വാക്കുകളുമാണ് യുവ മൃദുലയ്ക്ക് സമ്മാനിച്ചത്.’എന്റെ സുന്ദരിയായ ഭാര്യേ, നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല, എന്റെ ഹൃദയമിടിപ്പാണ്.. നീ ഈ കുടുംബത്തിലെ രാജകുമാരി മാത്രമല്ല, എന്റെ സ്വപ്‌ന സുന്ദരിയാണ്.. ഐ ലവ് യു- എന്നാണ് യുവ നല്‍കിയ കാര്‍ഡില്‍ എഴുതിയത്.യുവ നല്‍കിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച്, നന്ദി അറിയിച്ചുകൊണ്ടാണ് മൃദുല ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ‘ഇത്ര മനോഹരമായ വാലന്റൈന്‍സ് സമ്മാനം നല്‍കിയതിന് നന്ദി ഭര്‍ത്താവേ, നിന്റെ വാക്കുകള്‍ക്ക് നന്ദി. ഇത് എനിക്ക് ഒരുപാട് അര്‍ത്ഥമുള്ളതാണ്’ എന്നാണ് മൃദുല കുറിച്ചത്.
കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞത് മുതൽ ആരാധകർ ഇരു വരും ഒന്നാകുന്നത് കാണാനായി കാത്തിരിക്കുക ആയിരുന്നു. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മൂന്ന് മാസം ഗര്‍ഭിണിയായ മൃദുല വിജയ് ഗര്‍ഭിണിയായ ശേഷം തുമ്പപ്പൂ എന്ന സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. അതേ സമയം യുവ കരിയറില്‍ തിരക്കിലാണ്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ ടിവിയിലെ സുന്ദരി എന്ന സീരിയലും ഇപ്പോള്‍ യുവ അഭിനയിക്കുന്നുണ്ട്.