മൂന്ന് വർഷമായി ഉപദ്രവിക്കുന്നു , ആദ്യം എന്നെയായിരുന്നു ഇപ്പോൾ മകളെയും , അയാളുടെ ഫോണിൽ മുഴുവൻ എന്റെ ചിത്രങ്ങളായിരുന്നു , ദുരനുഭവം തുറന്ന് പറഞ്ഞ് പ്രിയ നടി പ്രവീണ

നടി പ്രവീണയെ കുറിച്ച് അറിയാത്ത മലയാളികൾ ഇല്ലായിരിക്കും എന്നതാണ് സത്യം. സിനിമയിലും സീരിയലിലും ഒക്കെ തന്റേതായ കഴിവ് തെളിയിക്കാൻ സാധിച്ച താരമാണ് പ്രവീണ. 30 വർഷത്തിൽ ഏറെയായി ഈ രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് താരം. നിരവധി സിനിമകളിലും മെഗാ സീരിയലുകളിലും എല്ലാം താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർ കണ്ടിട്ടുണ്ട്. 1998 ഇൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2008 അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. നൃത്തത്തിലും ഗാനത്തിലും ഒക്കെ തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് പ്രവീണ. ഒരുകാലത്ത് സീരിയലിൽ നായിക വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന പ്രവീണ ഇപ്പോൾ അമ്മ വേഷങ്ങളിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. കസ്തൂരിമാൻ എന്ന സീരിയൽ ആയിരുന്നു താരം ഏറ്റവും അവസാനം അഭിനയിച്ചിരുന്നത്.. ഇപ്പോൾ തമിഴിലും തെലുങ്കിലും ഒക്കെ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും അവസാനം എത്തിയിരുന്നത്.

ഇപ്പോൾ താൻ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൂന്ന് വർഷമായി തന്നെയും മകളെയും ഒരാൾ ഉപദ്രവിച്ചു എന്നാണ് പ്രവീണ പറയുന്നത്. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് ആണ് ഇത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ഒരുപാട് ഫേക്ക് അക്കൗണ്ട് ഉണ്ടെന്ന് പലരും വിളിച്ചു പറയാൻ തുടങ്ങി. ആദ്യമൊക്കെ ഇത് സ്ഥിരം സംഭവമാണല്ലോ എന്ന് കരുതി വിട്ടുകളഞ്ഞു എന്നാൽ പിന്നീട് ഒരുപാട് അക്കൗണ്ടുകളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു തരം ലഹരി പോലെയാണ്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല..എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവനെ പിടിച്ചപ്പോഴാണ് ഞാൻ ആദ്യമായി അവൻ ആരാണെന്ന് പോലും അറിയുന്നത്. അവൻ എന്റെ ഫോട്ടോ മോർഫ് ചെയ്ത് ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം.. എന്റെ കഷ്ടകാലം എന്നല്ലേ പറയാൻ പറ്റൂ, വേറെ ആർക്കെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ ഞാൻ വർഷങ്ങളായി ഉപദ്രവം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ എന്റെ ചിത്രങ്ങൾ ആയിരുന്നു. അത് മോർഫ് ചെയ്ത രസിക്കുകയാണ് അവൻ. എന്തോ അംഗവൈകല്യം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. എന്തെങ്കിലും ശാരീരിക അപാകതകൾ ഉള്ള എല്ലാവരെയും കൂടി ഞാൻ പറയുന്നതെല്ല പക്ഷേ എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്. കുറേനാൾ ഞാനിത് വിട്ടുകളഞ്ഞു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ഫാമിലി ഗേൾ ആണ്. അവർക്ക് ഇതൊക്കെ കണ്ടു കഴിഞ്ഞാൽ സഹിക്കില്ല. എവിടെനിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങൾ എടുത്തു കൊണ്ടുവന്നിട്ടാണ് എന്റെ ചിത്രം മോ ർഫ് ചെയ്ത് കയറ്റുന്നത്. വീട്ടുകാർ വിവരമെല്ലാം അറിയുന്നതു കൊണ്ട് കുഴപ്പമില്ല എങ്കിലും ഇത് കാണുന്ന സാധാരണക്കാർ ഒരിക്കലെങ്കിലും സംശയിക്കില്ലേ.? അരോചകമായ ശബ്ദത്തിൽ എനിക്ക് മെസ്സേജുകൾ അയക്കുമായിരുന്നു. രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ആദ്യം സംസാരിച്ചത്. ഞാൻ എപ്പോഴും മെസ്സേജുകൾ അവന് അയച്ചു കൊണ്ടിരിക്കണം. ഒരുതരം ഡ്യൂവൽ പേഴ്സണാലിറ്റി..

ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് മെസ്സേജ് അയക്കുന്ന സമയത്ത് തന്നെ എന്റെ ചിത്രങ്ങൾ വച്ചുകൊണ്ട് വളരെ മോശം പ്രവർത്തികളും അവൻ ചെയ്യുകയാണ്. സമാധാനമായി ഒന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരെയായി എത്ര പരാതി കൊടുത്താലും ഇതുതന്നെ പിന്നെയും ചെയ്യും. ഒരുതരം വാശിയോടെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ കുറച്ചുകാലമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപ്പിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗർ ആയ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ചു കൊടുക്കുന്നതാണ് അവന്റെ രീതി. സമയം മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രവീൺ സംസാരിച്ചത്.

x