ആദ്യം നിസ്സഹായയായി നോക്കി നിന്നു, അവസാന ചുംബനം നൽകവേ അണപൊട്ടിയൊഴുകി കണ്ണുനീർ ; ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ – വീഡിയോ

അപ്രതീക്ഷിതമായി കുടുംബത്തിൽ ഒന്നാകെ കോവിഡ് വന്നതിൻ്റെ ഞെട്ടൽ പതിയെ മാറുന്നതിന് പിന്നാലെയാണ് നടി മീനയുടെ ജീവിതത്തിൽ മറ്റൊരു ദുരന്തം കൂടെ അഭിമുഖീകരിക്കേണ്ടി വന്നത്. ഭർത്താവ് വിദ്യാസാഗറിൻ്റെ അകാല വിയോഗം മീനയെ വല്ലാതെ തളർത്തിയിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിദ്യാസഗറിൻ്റെ മരണം. അഭിനയ ജീവിതത്തിലായാലും, വ്യകതി ജീവിതത്തിലായാലും തനിയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന വ്യകതിയാണ് അദ്ദേഹമെന്ന് പലപ്പോഴും വിദ്യസാഗറിനെക്കുറിച്ച് മീന തന്നെ പറഞ്ഞിരുന്നു.

45-ാം വയസില്‍ മീനയെയും, മകളെയും തനിച്ചാക്കിയാണ് വിദ്യാസാഗർ വിടവാങ്ങിയത്. തൻ്റെ പ്രിയതമൻ്റെ വിയോഗം മാനസികമായി വല്ലാതെ മീനയെ തളർത്തിയിരിക്കുകയാണ്. വിദ്യാസാഗറിനൊപ്പം തുടർച്ചയായിട്ടുള്ള ആശുപത്രി വാസത്തിലും മറ്റുമായി എപ്പോഴും മീന കൂടെയുണ്ടാകുമായിരുന്നു. വിദ്യാസാഗറിൻ്റെ മരണവാർത്ത അറിഞ്ഞത് മുതൽ ഇന്നലെവരെ തനിയ്‌ക്കൊപ്പം താങ്ങും, തണലുമായി നിന്ന മനുഷ്യൻ ഇനി കൂടെയില്ലെന്ന യാഥാർഥ്യത്തെ ഉൾകൊള്ളാൻ പാട് പെടുകയായിരുന്നു മീന. ഇപ്പോഴിതാ വിദ്യസാഗറിൻ്റെ മൃതദേഹത്തിന് അരികിലിരുന്ന് മീന പൊട്ടി കരയുന്നതിൻ്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏവരെയും കണ്ണീരണിയിപ്പിക്കുന്നത്.

കാണുന്ന എതൊരാളിൻ്റെയും ഹൃദയം തകർക്കുന്ന തരത്തിലാണ് അവരുടെ കരച്ചിൽ. മരണവാർത്ത അറിഞ്ഞത് മുതൽ കരയുകയായിരുന്ന മീന പിന്നീട് കുറേ സമയത്ത് നിശ്ചലമായി നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് വന്നവരെല്ലാം അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിച്ച് മടങ്ങുന്നതിന് ശേഷം മൃതേദഹം സംസ്കരിക്കുവാനായി എടുക്കുമ്പോൾ മീന വല്ലാതെ അസ്വസ്ഥമാകുന്നതും, പൊട്ടി കരയുന്നതും, ആകെ തളർന്നു പോകുന്നതും ദൃശ്യങ്ങളിൽ പ്രകടമാണ്. ചുറ്റും കൂടി നിന്നവരെല്ലാം മീനയെ സമാധാനിപ്പിക്കുന്നതിനായി വല്ലാതെ പ്രയാസ പ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവനെ മരണം കൊണ്ട് പോയ ഞെട്ടലിൽ നിന്നും മീന ഇപ്പോഴും മാറിയിട്ടില്ല. വിദ്യാസാഗറിനെ അവസാനമായി ഒരു നോക്ക് കാണുവാനും അന്തിമോപചാരമര്‍പ്പിക്കാനും മീനയെയും മകളെയും ആശ്വസിപ്പിക്കുവാനുമായിക്കെയായി ദക്ഷിണേന്ത്യന്‍ താരങ്ങളെല്ലാം അവരുടെ വസതിയിലെത്തിയിരുന്നു.

വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. അതോടെ രോഗം മൂർച്ഛിച്ചു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായ സാഹചര്യത്തിലാണ് ഏതാനും ദിവസം മുന്‍പ് വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതിനാൽ ശസ്ത്രക്രിയ നീണ്ടു പോയി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

2009 ജൂലൈ – 12നായിരുന്നു മീനയുടെയും വിദ്യാസാഗറിൻ്റെയും വിവാഹം. ’12 വര്‍ഷത്തെ കൂട്ടുകെട്ട്’ എന്നായിരുന്നു കഴിഞ്ഞ വിവാഹ വാര്‍ഷികത്തില്‍ മീന സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. പതിമൂന്നാമത്തെ വിവാഹ വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കയെയാണ് വിദ്യസാഗർ മീനയെ തനിച്ചാക്കി മടങ്ങുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം നടക്കുന്നത്. ബംഗളൂരുവിലെ പ്രമുഖ വ്യവസായിയാണ് വിദ്യാസാഗര്‍. വിജയ് ചിത്രം ‘തെരി’യിലൂടെ ഇവരുടെ മകള്‍ നൈനികയും അഭിനയരംഗത്തേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്.

x