പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയോട് സഹപാഠിയായ വിദ്യാർത്ഥി ചെയ്‌തത്‌ ; ഇന്ന് കേരളത്തിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം

ഇന്ന് പാലാ സെന്റ് മേരീസിൽ നടന്ന സംഭവം കേരളക്കരയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു, ഇന്ന് പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥി കഴുത്തറുത്ത് കൊലപ്പെടുത്തിയത്, പ്രണയ നൈരാശ്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്, വൈക്കം തലയോലപ്പറമ്പ് സ്വദേശിനി നിഥിനമോള്‍ ആണ് മരിച്ചത് ഇരുപത്തിരണ്ടു വയസായിരുന്നു പ്രായം,പെൺകുട്ടിയെ കൊലപ്പെടുത്തിയത് സഹപാഠിയായ അഭിഷേക് ബൈജുവാണ്, അഭിഷേകിന്റെ കൈലുണ്ടായിരുന്ന ആക്സോ ബ്ലേഡ് കൊണ്ടാണ് കൃത്യം ചെയ്‌തത്‌

കൂടെയുള്ള സഹപാഠികൾ പറയുന്നത് സംഭവം നടക്കുന്നതിന് തൊട്ട് മുംബ് വരെ ഇരുവരും നല്ല സൗഹൃദത്തി ആയിരുന്നു എന്നാണ്, ഇരുവരും ഇന്ന് പരീക്ഷയ്ക്ക് എത്തിയതും വളരെ സന്തോഷത്തിലായിരുന്നു എന്നാൽ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം എന്താണെന്ന് അറിയില്ല എന്നുമാണ് സഹപാഠികൾ പറയുന്നത്, പാലാ സെന്റ് മേരിസ് കോളേജിലെ മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാത്ഥികളായിരുന്നു ഇരുവരും, കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ കഴിയില്ല എന്നാണ് എസ്.പി ഡി.ശില്‍പ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ കോളേജിലെ സുരക്ഷാ ജീവനക്കാരൻ ജോസ് പറയുന്നത് ഇരുവരും കോളേജ് ഗ്രൗണ്ടിന് സമീപത്തു വെച്ച് വഴക്കിടുകയും അഭിഷേക് പെട്ടെന്ന് നിഥിനിയുടെ കഴുത്തിൽ കുത്തിപിടിക്കുകയും നിലത്ത് കിടത്തുകയും ആയിരുന്നു ഇത്കണ്ട് ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും സുരക്ഷാ ജീവനക്കാരൻ പറയുന്നത്, കൃത്യം ചെയ്‌ത ശേഷം പൊലീസ് എത്തുന്നത് വരെ ശാന്തനായി അവിടെ തന്നെ പ്രതി ഇരിക്കുകയായിരുന്നു, എന്നാൽ താനും നിഥിനയും രണ്ടു വർഷമായി പ്രണയത്തിൽ ആയിരുന്നു എന്നാണ് പ്രതി അഭിഷേക് പറയുന്നത്

പോലിസിന് കൊടുത്ത മൊഴിയിൽ ആണ് അഭിഷേക് ഈ കാര്യം പറഞ്ഞത് കൂടാതെ താൻ ബ്ലൈഡ് കൊണ്ടുവന്നത് തൻറെ കൈമുറിച്ച് പേടിപ്പിക്കാനാണ് പറഞ്ഞത്, വൈരാഗ്യം തോന്നാൻ കാരണം അടുത്തിടെയുണ്ടായ അകല്‍ച്ചയാന്നെനും പ്രതി പൊലീസിന് മൊഴി നൽകീട്ടുണ്ട്, നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചത്

x