കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശന കേസിൽ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം , വീഡിയോ കാണാം

കെഎസ്ആർടിസി ബസിൽ യാത്രക്കാർക്ക് എതിരെ നഗ്നത പ്രദർശനം നടത്തിയതിന് സവാദ് എന്ന യുവാവ് പിടിയിലായത്. മോഡലായ നന്ദിതയ്ക്കെതിരെയായിരുന്നു ഇത്തരം ഒരു പ്രവർത്തി സവാദ് നടത്തിയത്.. യുവതി ഇതിനെതിരെ പ്രതികരിക്കുകയും വലിയ തോതിൽ തന്നെ ഈ വാർത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ നന്ദിതയ്ക്കെതിരെ ശക്തമായി ആരോപണങ്ങളുമായി ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ വേണ്ടി നന്ദിത നടത്തിയ ഒരു നാടകമായിരുന്നു സവാദിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ എന്നാണ് ചിലർ പറയുന്നത്. നടിക്കെതിരെ ‌‍ഡിജെപിക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആയ വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നത്.

ജയിലിൽ നിന്ന് ഇറങ്ങുന്ന സവാദിനെ ഹാരമിട്ട് സ്വീകരിക്കുവാൻ സംഘടന അംഗങ്ങളെല്ലാം ആലുവ സബ്ജയിലിന്റെ മുന്നിൽ വരണമെന്നും സംഘടനാ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. സഹോദരിയെ കാണാൻ ഞാൻ ജയിലിൽ പോയിരുന്നു അയാൾ നിരാശനാണ് ആഹാരം കഴിക്കുന്നില്ല പുറത്തിറങ്ങി കഴിഞ്ഞാൽ ആൾ എന്തും ചെയ്യാം എന്ന സ്ഥിതിയാണ് സവാദിന്റെ അത്യാവശ്യം ഡീസന്റ് ഫാമിലിയാണ് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് നാട്ടിലും ആത്മഹത്യ മുന്നിൽ കണ്ടാണ് ജയിലിൽ നിന്ന് ഇറങ്ങുന്നത് കുടുംബമൊക്കെ നാടുവിട്ടുപോയി പുള്ളിക്കാരൻ ആകെ തകർന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ആ മാനസിക അവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം ഒരുപാട് അംഗങ്ങൾ വരും ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യമെന്നും അജിത് കുമാർ പറയുന്നു

ഇത് കള്ളക്കേസ് ആണ് എന്ന് എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. ഡിജിപിക്ക് ഇത് സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോൾ ഒരുപാട് ആളുകളെ കൊണ്ട് പുള്ളിക്കാരി ഞങ്ങളെ തെറി വിളിപ്പിക്കുകയാണ് ചെയ്യുന്നത്. വധഭീഷണി ഉള്ള ഫോൺ കോളുകൾ പോലും വരുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് ഇത് വ്യാജ പരാതി ആയതുകൊണ്ടാണ്. ജനുവിൻ ആണെങ്കിൽ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ. പുള്ളിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയ ആക്കണമെന്ന് ഞങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളും കോടതിയിൽ പോവുകയാണ്.  കേരള മെയിൻ അസോസിയേഷൻ ലീഗൽ അഡ്വൈസറും അംബാസിഡറും ആയതുകൊണ്ടാണ് അദ്ദേഹം ഈ കേസ് എടുത്തത് എന്നും അജിത് കുമാർ വ്യക്തമാക്കുന്നു.

x