ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റ്, മക്കളെയെങ്കിലും ഓർക്കാമായിരുന്നു ; വിനീത് ശ്രീനിവാസൻ ഉൾപ്പടെയുള്ളവർ അന്ന് പിന്തുണച്ചു എന്നാൽ ഇന്ന് അതേ തെറ്റ് ആവർത്തിച്ച് ജയിലിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ നടൻ ശ്രീജിത്ത് രവിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പുതിയ പ്രതികരണവുമായി ഇപ്പോഴിതാ രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് രവിയുടെ ഭാര്യ സജിത. ഇങ്ങനെയൊരു കാര്യം അദ്ദേഹം ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ഭാര്യ പ്രതികരിച്ചത്. അതേസമയം ആദ്യമായിട്ടല്ല രണ്ടാമത്തെ തവണയാണ് ഇങ്ങനെയൊരു കേസിൽ ശ്രീജിത്ത് രവിയെ പിടി കൂടുന്നത്. നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തൃശൂർ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്.

തൃശൂരിലെ ഒരു പാർക്കിൽ വെച്ചായിരുന്നു സംഭവം. ഏതാനും വർഷങ്ങൾക്ക് മുൻപും പാലക്കാട് വെച്ചും സമാന സംഭവത്തിൽ ശ്രീജിത്തിന് നേരേ പോലീസ് കേസേടുത്തിരുന്നു. അന്ന് കുട്ടികൾ തന്നെ തെറ്റിദ്ധരിച്ചതാണെന്നും, വാർത്ത വളച്ചൊടിക്കുകയാണെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ പക്ഷം. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, കേസ് കെട്ടി ചമച്ചതെന്നുമായിരുന്നു ശ്രീജിത്ത് പറഞ്ഞത്. പാർക്കിനരികിലെ പതിനൊന്നും,അഞ്ചും വയസുള്ള കുട്ടികളെ നഗ്നത പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. കുട്ടികൾ വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. എന്നാൽ പ്രതിയെ തിരിച്ചറിയാതെ വന്നതോട് കൂടെ സിസിടി ദൃശ്യങ്ങൾ പരിശോധിച്ച് ശ്രീജിത്താണെന്ന് ബോധ്യപ്പെട്ടതോട് കൂടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ തന്റേത് ഒരു രോഗമാണെന്നും, മരുന്ന് കഴിക്കാതെ വന്നതുകൊണ്ട് സംഭവിച്ച പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പറഞ്ഞത്. എന്നാൽ ഇത് കേസിൽ നിന്ന് തലയൂരാനുള്ള ശ്രീജിത്തിൻ്റെ നീക്കമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നത് ചൂണ്ടി കാണിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയെങ്കിലും ശ്രീജിത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇത്തരം സഭ്യമല്ലത്ത രീതിയിൽ പെരുമാറിയിട്ട് എന്തിനും, ഏതിനും മാനസിക പ്രശ്‌നങ്ങളുടെ സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടാൻ കഴിയില്ലെന്ന നിലയ്‌ക്കാണ്‌ ശ്രീജിത്തിന് ജാമ്യം ലഭിക്കാതിരുന്നത്.

എന്നാൽ കുട്ടികളെക്കുറിച്ചെങ്കിലും ഓർമിക്കാമായിരുന്നെന്നും, ഒരിക്കലും, വീണ്ടും ഇതേ രീതിയിൽ തന്നെ അദ്ദേഹം പെരുമാറുമെന്ന് കരുതിയില്ലെന്നാണ് ഭാര്യ സജിത പ്രതികരിച്ചത്. ഒരു നിമിഷത്തേയ്ക്ക് ജിത്തേട്ടൻ തങ്ങളെയെല്ലാവരെയും മറന്നെന്നും, അദ്ദേഹം ചെയ്ത തെറ്റ് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് ഭാര്യ പറയുന്നത്.

അടുത്തിടെ പുറത്തിറങ്ങിയക്കട്ടെ ‘പ്രകാശൻ പറക്കട്ടെ ‘ എന്ന സിനിമയിലൂടെ ശ്രീജിത്തിൻ്റെ മകനും അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചിരുന്നു. സിനിമ ഹിറ്റായ സാഹചര്യത്തിൽ അതിൻ്റെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത് രവിയുടെ ഭഗത്ത് നിന്നുണ്ടായ മോശമായ പ്രവൃത്തിയിൽ ആകെ തളർന്നിരിക്കുന്ന അവസ്ഥയിലാണ് കുടുംബം. തൃശൂരിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്ത് വരികയാണ് ഭാര്യ സജിത. ശ്രീജിത്തിനൊപ്പം സന്തോഷകരമായ ദാമ്പത്യം നയിച്ച് വരുന്നതിനിടയ്‌ക്കാണ്‌ ഈ പ്രശ്നങ്ങളെല്ലാം സജിതയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

x