യുവ ഡോക്ടറെ കുത്തിക്കൊന്ന പ്രതി സന്ദീപിന്റെ സ്വഭാവത്തെക്കുറിച്ച് സഹപ്രവർത്തകർ പറയുന്നത് ഞെട്ടിക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം മലയാളക്കരയാകെ ഞെട്ടലിലാണ് കൊണ്ടെത്തിച്ചത്. കോട്ടയം കടത്തുരുത്തിയിൽ മുട്ടുചിറയിലെ മോഹൻദാസിന്റെ ഏകമകൾ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടയിലാണ് ഡോക്ടറെ വൈദ്യ പരിശോധനയ്ക്ക് എത്തിയ പ്രതി കൊലപ്പെടുത്തിയത്. പൂയപ്പള്ളി സ്വദേശിയും അധ്യാപകനുമായ സന്ദീപ് ആണ് വന്ദനയെ കുത്തിക്കൊന്നത്. ഇയാൾ ലഹരി മരുന്നിന് അടിമയായിരുന്നു എന്നാണ് വാർത്താമാധ്യമങ്ങൾ പുറത്തുവിടുന്നത്. അതേസമയം സന്ദീപിനെ പറ്റി പുറത്തുവരുന്ന വാർത്തകളും ഞെട്ടിക്കുന്നത് തന്നെയാണ്. സ്കൂളുകളിലെ കുട്ടികളോടൊക്കെ മികച്ച പെരുമാറ്റമുള്ള വ്യക്തിയാണ് സന്ദീപ് എന്ന് സഹപ്രവർത്തകർ പറയുന്നു. നിർണായക വെളിപ്പെടുത്തലുമായി നെടുമ്പന യുപി സ്കൂളിലെ സഹപ്രവർത്തകർ തന്നെയാണ് നിലവിൽ രംഗത്ത് എത്തിയിരിക്കുന്നത്.

സ്കൂളിൽ സന്ദീപ് പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തി അല്ലെന്ന് സഹപ്രവർത്തകർ ഒന്നാകെ പറയുന്നു. 10 മണിക്ക് സ്കൂളിൽ എത്തിക്കഴിഞ്ഞാൽ 4 മണിക്ക് തിരിച്ചു പോകുന്നതാണ് പതിവ്. അതുവരെ മറ്റു പ്രശ്നങ്ങൾ ഒന്നും ഇയാൾ സൃഷ്ടിക്കാറില്ല എന്നും അധ്യാപകർ പറയുന്നു. കുട്ടികളോടൊക്കെ നല്ല പെരുമാറ്റമായിരുന്നു. എന്നാൽ ആരോടും വലിയ അടുപ്പത്തിന് നിൽക്കാത്ത വ്യക്തിയാണ് സന്ദീപ് എന്നും സഹപ്രവർത്തകർ പറയുന്നു. മാർച്ചിൽ സ്കൂൾ അടച്ചു. അതിനുശേഷം നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ സന്ദീപ് പങ്കെടുത്തില്ല. അമ്മയ്ക്ക് സുഖമില്ലെന്ന കാരണമാണ് അന്ന് പറഞ്ഞത്. ഹൗസ് സർജൻസിയും പൂർത്തിയാക്കി എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു സ്വീകരണം നൽകാൻ തയ്യാറെടുക്കുകയായിരുന്നു വന്ദനയുടെ നാട്ടുകാർ. എന്നാൽ നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി വന്ദനദാസ് ഓർമ്മയായിരിക്കുകയാണ്

വ്യവസായിയായ മോഹൻദാസിന്റെ ഏക മകളാണ് വന്ദനാദാസ്. അബ്കാരി ബിസിനസുകാരനായ മോഹൻദാസും വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കൾ. പ്ലസ്ടുവരെ നാട്ടിൽ പഠിച്ചിരുന്ന വന്ദന അസീസിയ മെഡിക്കൽ കോളേജിലാണ് തന്റെ എംബിബിഎസ് പൂർത്തീകരിച്ചത്. വളരെ പ്രതീക്ഷയോടെയാണ് വന്ദനയെ മാതാപിതാക്കൾ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായ വന്ദന നാട്ടുകാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു. 23 കാരിയായ വന്ദന കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ആണ് .അതിന്റെ ഭാഗമായുള്ള ഒരു മാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തിയത്. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റ് ആയിരുന്നു ഡ്യൂട്ടി. അതിനിടയിലാണ് അക്രമിയുടെ കുത്തേറ്റ് വന്ദന ദാരുണമായി കൊല്ലപ്പെട്ടത്.

x