മൂന്ന് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി പെറ്റമ്മ; കൊലപാതകം കുട്ടി രണ്ടാം വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്ന്
പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ ആസിയയെ(22) പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയോരി വേങ്ങേടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്.സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി താന്‍ കഴുത്തി ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ആസിയ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ആസിയയുടെ വീട്ടില്‍ വെച്ചാണ് മുഹമ്മദ് ഷാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതിന്റെ പാടുകള്‍ കണ്ടെത്തി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിൽ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടനെ ബന്ധുക്കൾ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സ്വഭാവിക മരണമാണെന്നാണ് ആദ്യം കരുതിയത്. രാവിലെ കുട്ടി എണീറ്റില്ലെന്നും ബോധംകെട്ട് കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്നാണ് ബോധം പോയതെന്ന് മാറ്റിപ്പറയുകയും ചെയ്തു. ഇതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. ഉടനെ ആസിയയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. ഒപ്പം കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്, തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസിയയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ താന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന സത്യം ആസിയയ്ക്ക് പറയേണ്ടി വന്നത്.
ആസിയയും ഭര്‍ത്താവും കുറച്ച് നാളായി പിരിഞ്ഞ് കഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട തര്‍ക്കവും നിലനിന്നിരുന്നു. ആസിയ ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം തന്റെ ആണ്‍സുഹൃത്തിനോട് അവര്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹം ഇത് അറിയുകയും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞനെ ഒഴിവാക്കാന്‍ ആസിയ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.തന്റെ സ്വന്തം മകനെ പെറ്റമ്മ തന്നെ അതി ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം.