ഉമ്മയെ ഫോൺ വിളിക്കുന്നതിന് ഇടയിൽ ഉമ്മയ്ക്ക് മുഖം കാണാൻ മാസ്‌ക് താഴ്ത്തി; ആ സമയം തന്നെ മുന്നിൽ പോലീസ് വണ്ടി ഫൈൻ അടിച്ചു എന്നുറപ്പിച്ച നിമിഷത്തിൽ സംഭവിച്ചത്

മാസ്‌ക് ദരിക്കാത്തതിന്റെ പേരിലും കോവിഡ് മാനദണ്ഡം പാലിക്കാത്തതിന്റെ പേരിലും നുമ്മടെ പോലീസ് ഫൈൻ അടിക്കുന്നതും മറ്റും നാം വാർത്തകളിൽ കൂടിയും സമൂഹ മാധ്യമങ്ങളിൽ കൂടിയും എല്ലാം നമുക്ക് അറിയുന്ന കാര്യമാണ്, മിക്ക ഉദ്യോഗസ്ഥരും അനാവശ്യമായിട്ടും ആയിരിക്കും ഫൈൻ ഈടാക്കുന്നത്, ഇപ്പോൾ ബഹ്റൈനിൽ പ്രവാസിയായ മുഹമ്മദ് ഇലിയാസ് തൻറെ നാട്ടിലുള്ള ഉമ്മാനേ ഫോണിൽ വിളിക്കുന്നതിന് ഇടയിൽ ഉമ്മാക്ക് മകന്റെ മുഖം കാണണം എന്ന് പറഞ്ഞപ്പോൾ മാസ്‌ക് ഒന്ന് താഴ്ത്തിയതായിരുന്നു, ആ സമയത്തായിരുന്നു ബഹ്‌റൈൻ പോലീസിന്റെ വണ്ടി അദ്ദേഹത്തിന്റെ അടുത്ത് വന്ന് നിർത്തി ഫൈൻ ഇടാൻ പോയപ്പോൾ നടന്ന സംഭവങ്ങൾ ആണ് കേരള പോലീസും ബഹ്റൈൻ പോലീസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ ദിവസം എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ് ഇല്ലിയാസ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രെദ്ധേയം ആകുന്നത്

മുഹമ്മദ് ഇല്ലിയാസ് പങ്ക് വെച്ച കുറിപ്പിന്റ പൂർണ രൂപം ഇങ്ങനെ പതിവുപോലെ ഡ്യൂട്ടിക്കായി റൂമിൽ നിന്നും ഭാര്യയോട് സലാം പറഞ്ഞ് ഷോപ്പിലേക്ക് പോകുന്ന വഴിയാണ് വീട്ടിലേക്ക് ഫോൺ ചെയ്യുന്നത്. ദിവസവും ഏതെങ്കിലും നേരം ഉമ്മാനേയോ ഉപ്പാനേയോ വിളിക്കുന്ന ശീലം പതിവാണ്. അതിക ദിവസവും ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ നിന്നാണ് വിളിക്കാറ്. ഇന്നൊരു ദിവസം ഉപ്പാന്റെ ഫോണിൽ വീഡിയോ കോൾ വിളിച്ചാലോ എന്ന് കരുതി വീഡിയോ കോൾ വിളിച്ചു. വണ്ടി എന്റെ സുഹൃത്ത് കൊണ്ടു പോയതിനാൽ നടന്നാണ് പോവുന്നത്. വീഡിയോ കോൾ ആയതിനാൽ ഉമ്മയും ഫോൺ എടുത്തു. ഉമ്മ എടുത്ത ഉടനെ ചോദിച്ചത് മോന്റെ മുഖം കാണുന്നില്ലാലോ എന്നാണ്. ഞാൻ കരുതി ഫോൺ ക്ലിയർ കുറവായത് കൊണ്ടാവാം എന്നാണ്. ഞാൻ കട്ട് ചെയ്ത് ഒന്നു കൂടി വിളിക്കാം എന്ന് ഉമ്മാനോട് പറഞ്ഞപ്പോഴാണ് ഉമ്മ മാസ്ക് താഴ്ത്താൻ ആവശ്യപ്പെട്ടത്. കേട്ട പാതി ഞാൻ ഒന്നും നോക്കാതെ മാസ്ക് ഊരി പോക്കറ്റിൽ വെച്ചു. ഉമ്മ സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞാൻ വേറൊന്നും ചിന്തിച്ചില്ല.

അങ്ങിനെ വീട് പണിയെ കുറിച്ചൊക്കെ സംസാരിച്ച് കൊണ്ടിരിക്കു മ്പോഴാണ് ഒരു പോലീസ് വണ്ടി എൻറ്റെ അടുത്ത് നിർത്തുന്നത്. ഉടനെ ഞാൻ അറിയാതെ പറഞ്ഞ് പോയി “അള്ളാഹ്…! പടച്ചോനെ പെട്ടല്ലോ..” കേട്ട ഉടനെ ഉമ്മ ബേജാറായി എന്താ മോനേ പറ്റിയത് എന്ന് ചോദിച്ചു. ഒന്നുമില്ല ഉമ്മ എന്ന് മറുപടിയും പറഞ്ഞ് ഞാൻ പോലീസ് വണ്ടിക്ക് അടുത്ത് ചെന്നു. പോലീസ് ഐഡൻറ്റിറ്റി കാർഡിന് ആവശ്യപ്പെട്ടു. നിയമപാലകർ ചോദിച്ചാൽ അത് കൊടുക്കണമെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഉടനെ പേൾസിൽ നിന്നും എടുത്ത് അവർക്ക് കൊടുത്തു. അവർ മാസ്ക് ഇടാത്തതിന്റെ പേരിൽ ഫൈൻ ഇടുകയാണ് എന്ന് എന്നോട് പറഞ്ഞു. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അപ്പോഴാണ് കട്ടാകാതിരുന്ന ഫോണിൽ നിന്നും “മോനേ ….. എന്താ പ്രശ്നം” എന്ന് ഉമ്മ ചോദിക്കുന്നത്. പോലീസ് വന്ന ബേജാറിൽ ഉമ്മാന്റെ ഫോണൊക്കെ ഞാൻ മറന്ന് പോയിരുന്നു. ഉടനെ ഞാൻ മാസ്ക് ഇട്ടു ഫോണിൽ “പിന്നെ വിളിക്കാം ഉമ്മാ” എന്ന് പറഞ്ഞ് കട്ടാക്കാൻ തുനിഞ്ഞപ്പോൾ ഉമ്മ ഫോൺ വെക്കുന്നില്ല. “എന്താണ് കാര്യം എന്ന് പറ മോനേ” എന്ന ഉമ്മയുടെ ചോദ്യത്തിനൊപ്പമായിരുന്നു പോലീസുകാരന്റെയും ചോദ്യം, “ആരാണ് ഫോണിൽ…?”

തൽക്കാലം ഫോൺ കട്ടാക്കാനും ആവശ്യപ്പെട്ടു. ധൈര്യം സംഭരിച്ചു കൊണ്ട് പോലീസുകരനോട് ഞാൻ പറഞ്ഞു, സാർ ഞാൻ എന്റെ ഉമ്മാനെ വിളിക്കുകയായിരുന്നു. ഉമ്മ ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ മാസ്ക് അഴിച്ചത്. പോലീസുകാരൻ ഉടനെ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. ഫോണിൽ എന്റെ പ്രിയപ്പെട്ട ഉമ്മയുടെ മുഖം കണ്ടതും കാര്യം മനസ്സിലാക്കിയ പോലീസുകാരൻ ഐഡി കാർഡ് തിരിച്ച് തന്നിട്ട് ഫോണിൽ നോക്കി അറബിയിൽ “സമ്ഹ മാമാ…” (sorry ഉമ്മാ..) എന്നു പറഞ്ഞു. പുഞ്ചിരിയോട് കൂടി സലാം കൂടി പറഞ്ഞാണ് അവർ പോയത്. ഇപ്പുറത്ത് ബേജാറോടെ നിറകണ്ണുകളോടെ ഒരു പിടിയും കിട്ടാതെ ഉമ്മ ഉണ്ടായിരുന്നു. ഉമ്മാനോട് കാര്യം പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് ഉമ്മാക്ക് ആശ്വാസമായത്. പറഞ്ഞു വന്നത് നാട്ടിലെ പല വീഡിയോസും കാണുമ്പോൾ ഇവിടുത്തെ അറേബ്യൻ സംസ്കാരവും സ്നേഹവും ലാളനയുമൊക്കെ നമുക്കും നാട്ടിലെ നിയമപാലകർക്കുമൊക്കെ വലിയൊരു പാഠമാണെന്നതാണ്, നിരവതി പേരാണ് ഇപ്പോൾ നമമുടെ പോലീസ് ഉദ്യോഗസ്ഥരെയും വിദേശ പോലീസ് ഉദ്യോഗസ്ഥരുമായി താരതമ്യം ചെയുന്നത്

x