3 വർഷം മുൻപ് കോടിശ്വരി, ഇപ്പോൾ കഴിയുന്നത് ക്ഷേത്രത്തിന്റെ വേപ്പ് മരച്ചുവട്ടിൽ , മലയാളി യുവതി അനിതയുടെ ജീവിതം

ഒന്നും ഇല്ലായ്മയിൽ നിന്നും സമ്പന്നരാകുകയും , സമ്പന്നതയിൽ നിന്നും ഇല്ലായ്മയിലേക്ക് പോകുകയും ചെയ്തവരുടെ നിരവധി ജീവിത കഥ നമ്മൾ കേട്ടിട്ടുണ്ടാകും . ബിസിനസ്സിന്റെ തകർച്ചകൊണ്ട് സാമ്പത്തികമായി പിന്നോക്കം പോകുന്നവരും വളർച്ച കൊണ്ട് ഉയരങ്ങളിലേക്ക് എത്തുന്നവരും നിരവധിയാണ് . അത്തരത്തിൽ ഒരു യാതാർത്ഥ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . സമ്പന്നതയിൽ നിന്നും ഒരു സുപ്രഭാതത്തിൽ ദുരിതക്കയത്തിലേക്ക് വഴുതിവീണ ഒരു മലയാളി. പേര് അനിത ബാലു . വലിയ നിലയിൽ നിന്നാണ് അനിത ദുരിതക്കയത്തിലേക്ക് വീണത് . 2000 ജീവനക്കാരുള്ള കമ്പനി , കോടിക്കണക്കിന് രൂപയുടെ സമ്പത്ത് , നാട്ടിലും കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ .. എന്നാൽ എല്ലാം നിലംപതിച്ചത് വളരെ പെട്ടന്ന് . ഇപ്പോൾ ഒന്നര മാസത്തോളമായി അനിത ജീവിതം തള്ളി നീക്കുന്നത് ബർദുബായ് ക്ഷേത്രത്തിനു സമീപമുള്ള വേപ്പ് മരചുവട്ടിലാണ് .. ആലപ്പുഴ കണ്ടല്ലൂർ സ്വദേശി അനിത ബാലുവിന്റെ ജീവിതം ഇങ്ങനെ .

ആലപ്പുഴ കണ്ടല്ലൂർ സ്വദേശി അനിതയും മുതുകുളം സ്വദേശി ബാലുവും വിവാഹിതരായ ശേഷം ദുബായിലേക്ക് എത്തുകയായിരുന്നു . അനിതയും ബാലുവും സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു നടത്തിയിരുന്നത് . റാസൽഖൈമ , ദുബായ് എന്നിവിടങ്ങളിൽ വലിയ വലിയ ഓഫീസുകളും 2000 ൽ ഏറെ ജീവനക്കാരും , ആഡംബര വീടും, വാഹനങ്ങളും , കോടിക്കണക്കിന് സ്വത്തും സ്വന്തമായി ഉണ്ടായിരുന്ന അനിതയ്ക്ക് കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നനായിരുന്നു . ബിസിനസ് ആവശ്യങ്ങൾക്കായി ബാലു ബാങ്കുകളിൽ നിന്നും വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി ..ജാമ്യം നിന്നത് മൂലമാണോ അതോ വായ്പകൾ അനിതയുടെ പേരിലായിരുന്നോ എന്നൊന്നും വ്യക്തമല്ല , നാട്ടിൽ പോയ ഭർത്താവ് തിരികെ വന്നതുമില്ല . ഇതോടെ ജയിലിലായ അനിത 3 വർഷത്തിന് ശേഷമാണു ജയിൽ ശി, ക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് . പാസ്സ്‌പോർട്ട് , വിസ എന്നിവയുടെ കാലാവധി ഒക്കെ ഇതിനോടകം തന്നെ കഴിഞ്ഞതിനാലും കേ, സ് നിലനിൽക്കുന്നതുകൊണ്ടും വനിതയ്ക്ക് യാത്ര വിലക്കും ഉണ്ടായിരുന്നു .

ഇതോടെ അനിത  ഒരു ക്ഷേത്രത്തിന്റെ വെപ്പ് മരചുവട്ടിലാണ് ഇപ്പോൾ കഴിയുന്നത് . താൽക്കാലികമായി ഇടം അനുവദിച്ച ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അനിത പോകാൻ കൂട്ടാക്കിയില്ല . രണ്ടു മക്കളാണ് അനിതയ്ക്കും ബാലുവിനും , ഒരാൾ നാട്ടിലും ഒരാൾ ദുബായിലുമുണ്ട് . ദുബായിൽ ഉള്ള മകൻ അമ്മയെ കാണാനും കൂട്ടികൊണ്ട് പോകാനും എത്താറുണ്ടെങ്കിലും ആരുടേയും കൂടെ പോവില്ല എന്ന വാശിയിലാണ് അനിത . മകൻ വിളിച്ചാലോ , മകന്റെ കയ്യിൽ നിന്ന് പണമോ ഒന്നും അനിത സ്വീകരിക്കില്ല . കേസുകൾ എല്ലാം തീർത്ത ശേഷം നിയമപരമായി താമസസൗകര്യം ഒരുക്കനുള്ള ശ്രെമത്തിലാണ് എന്നാണ് ഓര്മ ദുബായ് ഭാരവാഹി ഷിജു ബഷീർ പറയുന്നത് .

x