അന്ന് വീട്ടിലെ ലൈറ്റുകൾ ഓഫായിരുന്നു നടൻ വലിയശാല രമേശിനെ കാറിൽ കയറ്റിയപ്പോൾ തല പുറത്തായിരുന്നു; രണ്ടാം ഭാര്യയും മകളും കള്ളം പറഞ്ഞു ഞെട്ടിക്കുന്ന ദുരൂഹതകൾ

രണ്ടാം ഭാര്യക്കും മകൾക്കും ഒപ്പം താമസിച്ചിരുന്ന നടൻ വലിയശാല രമേശിന്റെ തിരോധനത്തിന് ദുരൂഹതകൾ ഏറുന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകൾക്കും ദുരൂഹത നീക്കണമെന്ന് ആവശ്യപെട്ട്കൊണ്ട് മുക്ക്യമന്ത്രിക്ക് പരാതി നൽകാൻ ഇരിക്കുകയാണ് , താരം മരിച്ച ദിവസം നടന്ന സംഭവങ്ങളാണ് ദുരൂഹത ഏറ്റുന്നത്, വലിയശാലയുടെ അയൽക്കാരുടെ ഇടയിൽ ഉണ്ടായ സംശയം കൂടി കണക്കിലെടുത്താണ് പരാതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്, ഈ ഞായറാഴ്ച്ചയാണ് താരത്തിന്റെ മരണാനന്ത ചടങ്ങുകൾ നടക്കുന്നത്

സംഭവം നടന്ന ദിവസം രാത്രി എട്ട് മണി കഴിഞ്ഞ ശേഷം നടന്ന സംഭവങ്ങൾ നാട്ടുകാർ വിവരിക്കുന്നത് ഇങ്ങനെ അന്ന് രമേശിന്റെ രണ്ടാം ഭാര്യയും മകളും പരിഭ്രാന്തരയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാൻ സാധിച്ചു എന്നാൽ ഈ നേരത്ത് വീട്ടിലെ എല്ലാ വിളക്കുകളും അണച്ച് ഇട്ടിരിക്കുകയായിരുന്നു, അൽപസമയം കഴിഞ്ഞു വീടിന്റെ മുൻവശത്ത് ഒരു കാർ വന്ന് നിൽക്കുകയായിരുന്നു, ആ കാറിൽ ഡ്രൈവറിനെ കൂടാതെ വേറൊരാൾ കൂടി പുറത്ത് വരുകയായിരുന്നു, അദ്ദേഹവും വീട്ടിലുള്ള രമേശിന്റെ രണ്ടാം ഭാര്യയും മകളും കൂടിയാണ് കാറിൽ കേറ്റിയത്

രമേശിനെ കാറിൽ കേറ്റിയപ്പോൾ അദ്ദേഹത്തിന്റെ തല ഡോറിൽ നിന്ന് പുറത്ത് ആവുകയായിരുന്നു, ഇത് കണ്ടപ്പോൾ ആണ് അയൽവാസി ഓടി വന്ന് രമേശിന് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് രമേശിന് നെഞ്ചുവേദന വന്നു എന്നും കുഴഞ്ഞു വീഴുകയും ആയിരുന്നു ആശുപത്രിയിൽ കൊണ്ട് പോകാൻ പോകുന്നു എന്നുമാണ്, അടുത്തുള്ള വീട്ടിൽ എല്ലാം കാറുകൾ ഒണ്ടായിട്ടും പുറത്തു നിന്ന് വാഹനം വരുത്തിയതും ബന്ധുക്കൾക്ക് സംശയം ഉളവാകുന്നുണ്ട്

രമേശിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന കാറുകാരന്റെടുത്തതും നെഞ്ചുവേദന കാരണം കുഴഞ്ഞു വീണു എന്നാണ് പറഞ്ഞത്, എന്നാൽ തിരുവന്തപുരം പിആർഎസ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് രമേശിന്റേത് തൂങ്ങി മരണം ആണെന്ന് പുറം ലോകം അറിയുന്നത്, ഇതോടെയാണ് അയൽക്കാരും ബന്ധുക്കളും രമേശിന്റെ മരണത്തിൽ ദുരൂഹത ഒണ്ടെന്ന് ആരോപിക്കുന്നത്, പോലീസിൽ വിവരം അറിയിച്ചത് കാനഡയിൽ ഉള്ള മകനായിരുന്നു, അദ്ദേഹം മരിക്കുന്നതിന് തൊട്ട് മുംബ് കാനഡയിൽ ഉള്ള മകനുമായി ഫോണിൽ സംസാരിച്ചിരുന്നു

അപ്പൊഴേല്ലാം അദ്ദേഹം സന്തോഷത്തിൽ ആയിരുന്നു, രമേശിനെ മരിച്ച രീതിയിൽ ആദ്യം കണ്ടത്ത് രണ്ടാം ഭാര്യയും മകളുമാണ് എന്നാൽ ഇവർ അയൽക്കാരെയോ ആരെയും അറിയിക്കാതെ കെട്ടഴിച്ച് നേരെ ആശുപത്രിയിൽ കൊണ്ട് പോയതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്, രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു രമേശിന്റെ ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചത് അതിന് ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിൽ ആണ് രണ്ടാമത് വിവാഹം കഴിച്ചത്, എന്നാൽ അദ്ദേത്തിന്റെ രണ്ട് വീടുകളും മകൻറെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത് സീരിയൽ രംഗത്ത് ഉള്ളവരും രമേശിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്

x