“ഞാൻ ഒഴുകിപോകുമ്പോൾ പാറക്കല്ലുകൾ ഉരുണ്ടുവരുന്ന വലിയ ശബ്‌ദം കേൾക്കാമായിരുന്നു അതിൽ ചിലതൊക്കെ അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു “

ഞാൻ ഒഴുകിപോകുമ്പോൾ കണ്ടത് വലിയ പാറക്കല്ലുകൾ വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു , അച്ഛന്റെ ദേഹത്തും കല്ലുകൾ വീഴുന്നത് ഞാൻ കണ്ടു , എനിക്ക് രക്ഷപെടാൻ കഴിഞ്ഞെങ്കിലും അച്ഛനെ ഉരുൾ കൊണ്ടുപോകുന്നത് ഞാൻ കണ്ടു ” ഇത് പറയുമ്പോൾ 11 കാരൻ ജെബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് .. ജെബിനും അച്ഛൻ ഷാജിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് ..’അമ്മ ആനിയും സഹോദരങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല ..വലിയ ശബ്ദത്തോടെ വെള്ളവും കല്ലുകളും വരുന്നത് കണ്ട് വീടിനു പുറത്തേക്ക് ഓടിയിറങ്ങിയ ജെബിനും അച്ഛൻ ഷാജിയും കണ്ടത് വെള്ളവും കല്ലുകളും അതിശക്തിയായി എത്തുന്നതാണ് .. ചിന്തിക്കാൻ പോലും സമയം ലഭിക്കുന്നതിനിപ്പുറം ജെബിനെയും ഷാജിയേയും വെള്ളം ഒഴുക്കികൊണ്ട് പോവുകയായിരുന്നു ..

അതിശക്തമായി എത്തിയ ഒഴുക്കിൽ പെട്ട് ഇരുവരും ഒഴുകി പോവുകയും പുല്ലകയറിന്റെ സമീപം വരെ എത്തിയ ജെബിന് അനങ്ങാൻ സാധിക്കാത്തവിധം ചെളിയിൽ കാൽ താഴ്ന്നു പോവുകയായിരുന്നു , മാത്രമല്ല സമീപത്തുനിന്ന കാപ്പിയുടെ കമ്പിൽ പിടിത്തം കിട്ടിയതും അതിൽ തൂങ്ങിക്കയറി ജെബിൻ രക്ഷപെടുകയായിരുന്നു ..പിടിവള്ളിയായി കിട്ടിയ കാപ്പി കമ്പിൽ തൂങ്ങി ജെബിൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അച്ഛൻ ഷാജി കുത്തൊഴുക്കിൽ നിലയില്ലാ ആഴത്തിലേക്ക് പോയിരുന്നു .. പിന്നീട് നീണ്ട തിരച്ചിലിനൊടുവിൽ കിലോമീറ്ററുകൾ അകലെ നിന്നാണ് ഷാജിയുടെ മൃ, ത,ദേഹം കണ്ടെടുത്തത് ..അത്ഭുതകരമായി രക്ഷപെട്ട ജെബിൻ കണ്ണീരോടെ പറയുന്നത് ഇങ്ങനെ ; “ഞാൻ ഒഴുകിപോകുമ്പോൾ പാറക്കല്ലുകൾ ഉരുണ്ടുവരുന്ന വലിയ ശബ്‌ദം കേൾക്കാമായിരുന്നു അതിൽ ചിലതൊക്കെ അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു ” ഏങ്ങലടിച്ച് ജെബിൻ ഇത് പറയുമ്പോൾ കൂടെ നിന്നവരുടെയും കണ്ണ് നിറഞ്ഞുപോയി ..

ഒഴുക്കിൽ പെട്ട ജെബിനു മുഖത്തും കാലുകൾക്കും പരുക്കുകൾ ഉണ്ടായിരുന്നു , സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെബിൻ ഞായറാഴ്ച ഉച്ചയോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു .. കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യർത്ഥിയാണ് ജെബിൻ ..കേരളത്തിൽ മഴ കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമായി കനത്ത നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് , നാശ നഷ്ടങ്ങളെ കൂടാതെ പല സ്ഥലങ്ങളിലും നിന്നും കണ്ണ് നിറക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത് .. അപ്രതീക്ഷിതമായി എത്തിയ വെള്ളപൊക്കം നിരവധി കുടുംബങ്ങളെ ബാധിക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് ..നാശം വിതച്ചെത്തിയ മഴ ശമിച്ചെങ്കിലും പല സ്ഥലങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങിയിട്ടില്ല , പല സ്ഥലങ്ങളിലും എത്തിയ വെള്ളം കണ്ട് തങ്ങളുടെ ഓർമയിൽ ഇത്രയും വലിയൊരു വെള്ളം ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു മലയോര പ്രദേശത്തുള്ള കാരണവന്മാർ പറഞ്ഞത് ..

x