പ്രായമായ മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ മാക്‌സിയിട്ട കള്ളന്‍; മകൾ ഫോണിൽ കൂടി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച വിവരം അറിയിച്ചപ്പോൾ പോലീസ് ചെയ്‌തത്
തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു എസ്‌ഐ ജയ്‌മോന് ഒരു ഫോണ്‍ വന്നത്. കീഴുരിലെ ഒരു വീട്ടില്‍ മോഷ്ടാവ് കയറിയിട്ടുണ്ടെന്നും കവര്‍ച്ചയ്ക്ക് മുന്നോടിയായി സിസി ടിവി ക്യാമറകല്‍ തുണി ഉപയോഗിച്ച് മൂടിവെച്ചെന്നുമായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്.
പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കാണുകയും ഭയം തോന്നി മകള്‍ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം എസ്‌ഐ ജയ്‌മോനു വിവരം കൈമാറുകയുമായിരുന്നു.വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു വീടെന്നത് നോക്കാതെയാണ് ജയ്‌മോനും സീനിയര്‍ സിപിഒ രാജീവും സ്ഥലത്തേക്ക് വേഗം പോയത്. ഒപ്പം വെള്ളൂര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് സ്ത്രീകളുടെ നൈറ്റി ധരിച്ച മോഷ്ടാവ് രണ്ടാം നിലയില്‍ നിന്നു മുറ്റത്തേക്ക് ചാടി ഓടുകയായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും വെള്ളൂര്‍ എസ്‌ഐ കെ സജിയും സിപിഒ പിഎസ് ബിബിനും സംഭവസ്ഥലത്ത് എത്തി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടത്തുകൂടിയും എല്ലാം മോഷ്ടാവ് പൊലീസ് സ്ംഘത്തെ ഒരുപാട് ഓടിച്ചു. വിട്ടുകൊടുക്കാതെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടില്‍നിന്ന് മോഷ്ടാവായ കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) നെ പിടികൂടി വെള്ളൂര്‍ പൊലീസിന് കൈമാറി.
സ്റ്റേഷന്‍ പരിധിയില്‍ അല്ലാത്ത സംഭവമായിട്ടുപോലും എസ്‌ഐയുടെ സമയോചിതമായ ഇടപെടലിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്. വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം എം മാത്യുവിന്റെ (80) വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാവിനെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്എച്ച്ഒ പ്രസാദ് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴൂരില്‍ താമസിച്ചിരുന്ന ആളാണ് കള്ളന്‍ റോബിന്‍സണ്‍. സ്ഥലത്തെ കുറിച്ചും ആളുകളെ കുറിച്ചും നന്നായി അറിയാവുന്നത് കൊണ്ടാണ് മാത്യുവിന്റെ വീട് തെരഞ്ഞെടുത്തത്.