18 കോടിയുടെ മരുന്നിന് വേണ്ടി കാത്തുനിൽക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് ഇമ്രാൻ യാത്രയായി , കണ്ണ് നിറഞ്ഞ് കേരളക്കര

കേരളക്കരയെയും മലയാളികളെയും കണ്ണീരിലാഴ്ത്തി അപൂർവ്വരോഗം ബാധിച്ച ഇമ്രാൻ മുഹമ്മദ് വേദനനകളില്ലാത്ത ലോകത്തേക്ക് യാത്രയായി . സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാന് വേണ്ടി ലോകം മുഴുവൻ സഹായഹസ്തങ്ങൾ നീട്ടുകയും 18 കോടി ചികിത്സ ചിലവിന് 16 കോടിവരെ സമാഹരിക്കുകയും ചെയ്തിരുന്നു . എന്നാൽ പതിനെട്ട് കോടിയുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇമ്രാൻ ചൊവ്വാഴ്ച രാത്രി മ, രണത്തിന് കീഴടങ്ങിയത് . പെട്ടന്നുള്ള അണുബാധയാണ് ആറു വയസുകാരനായ ഇമ്രാൻ മുഹമ്മദിന്റെ മ, രണകാരണം .അങ്ങാടിപ്പുറം പഞ്ചായത്തിലെ എറന്തോട് കുളങ്ങര റമീസ -ആരിഫ് ദമ്പതികളുടെ മകനാണ് ഇമ്രാൻ മുഹമ്മദ്

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദ് അപൂർവ രോഗമായ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി ബാധിച്ചു ചികിത്സയിലായിരുന്നു . ചികിത്സയ്ക്ക് ആവിശ്യമായ ഭീമമമായ തുകയായ 18 കോടി സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഏവരും . ചകിത്സ ചിലവായ 18 കോടി ആവിശ്യമായ സാഹചര്യത്തിൽ പതിനാറരക്കോടി വരെ സമാഹരിച്ചപ്പോഴാണ് ഏവരെയും കണ്ണീരിലാഴ്ത്തി ഇമ്രാൻ മുഹമ്മദ് വിടപറഞ്ഞത് . ജനിച്ചു 17 ദിവസമായപ്പോൾ തന്നെ ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു . ഇമ്രാന്റെ ജീവൻ പിടിച്ചുനിർത്താൻ പല ആശുപത്രികളിലും കയറിയ ശേഷമാണു മെഡിക്കൽ കോളേജിൽ എത്തുന്നത് .അപൂർവ രോഗത്തെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇമ്രാൻ വെന്റിലേറ്ററിൽ ആയിരുന്നു . ജനിതക രോഗമായ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി കുട്ടികളുടെ ശരീരത്തിലെ പേശികളെ ദുർബലമാക്കുകയും മറ്റൊരാളുടെ സഹായം ലഭിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഈ രോഗം ബാധിച്ചാൽ സംഭവിക്കുന്നത് . ഈ രോഗത്തിന് ഇന്ത്യയിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ലങ്കിലും വിദേശ രാജ്യങ്ങളിൽ ഈ അപൂർവ രോഗത്തിനുള്ള മരുന്ന് ലഭ്യമാണ് ..

എന്നാൽ ഭീമമായ തുകയാണ് ഈ അപൂർവമായ രോഗം ബാധിച്ചാൽ ചികിത്സ ചിലവായി വേണ്ടിവരിക . എന്നാൽ ആറു വയസുകാരനായ ഇമ്രാൻ മുഹമ്മദിന്റെ ജീവൻ തിരിച്ചുപിടിക്കാനും വിലകൂടിയ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാനും അതിനാവശ്യമായുള്ള ഭീമമായ തുക ഏവരും സ്വരൂപിക്കുകയായിരുന്നു . 18 കോടിയായിരുന്നു ഇമ്രാന്റെ ചികിത്സയ്ക്ക് ആവിശ്യമായി വേണ്ടിയിരുന്നത് . സന്മനസ്സുള്ള ആളുകൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സഹായഹസ്തങ്ങൾ നീട്ടിയപ്പോൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പതിനാറരക്കോടി എന്ന ഭീമമായ തുക സ്വരൂപിക്കാൻ സാധിച്ചിരുന്നു.. ഇമ്രാന്റെ ചികിത്സ ചിലവിനു വേണ്ടി മങ്കട എം എൽ എ മഞ്ഞളാം കുഴി അലി ചികിത്സ സഹായസമിതി രൂപീകരിച്ചിരുന്നു . മലയാളികൾ ഒരേപോലെ ഇമ്രാന്റെ ചികിത്സയ്ക്കായി കൈകോർക്കുകയും ചെയ്തിരുന്നു . എന്നാൽ 18 കോടിയുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ ഏവരെയും കണ്ണീരിലാഴ്ത്തി ഇമ്രാൻ യാത്രയാവുകയായിരുന്നു

 

x