സെലിബ്രറ്റികളുടെ കന്യാചാർമ്മത്തിന് മാത്രമല്ല സാധാരണക്കാരുടെ മാനത്തിനും വിലയുണ്ട് കേരള പോലീസേ ; ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വൈറൽ

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. കേസില്‍ പ്രതി ചേര്‍ത്ത പ്രമുഖ നടൻ ദിലീപിനെ ആദ്യം മുതലേ പിന്തുണച്ച് രംഗത്ത് എത്തിയ ആളാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഡ്വക്കേറ്റ് ശ്രീജിത്ത് പലപ്പോഴും ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.. ഇപ്പോഴിതാ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ മറ്റൊരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ശ്രീജിത്ത് പെരുമന പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ;

 

സെലിബ്രറ്റികളുടെ കന്യാചാർമ്മത്തിന് മാത്രമല്ല, ഈ നാട്ടിലെ അബലകളായ സാധാരണക്കാരുടെയും മാനത്തിന് വിലയുണ്ടെന്ന് മനസിലാക്കണം സോ കോൾഡ് കേരള പോലീസ്! ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതി ഇര നേരിട്ട് ചെന്ന് പോലീസ് കമ്മീഷണർക്ക് നൽകിയിട്ടും, പ്രതിയുടെ മുൻകൂർ ജാമ്യഹർജ്ജി ഹൈക്കോടതി തള്ളിയിട്ടും പ്രതിയായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി സൽക്കരിച്ച് വിടുന്ന പോലീസ് കേരളത്തിന്‌ അപമാനകരമാണ്.

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നേരത്തെ പരാതി നല്‍കാതിരുന്നത് എന്നും പരാതിക്കാരി പറഞ്ഞിരുന്നു.

സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ സ്വാധീനിക്കുന്നു. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടും, ദിലീപിനെ പൂട്ടാൻ കളത്തിലിറക്കിയ ബാലചന്ദ്ര കുമാറിനെ സംരക്ഷിക്കുന്ന പോലീസിനെതിരെ ഇര നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകാൻ എത്തിയിരിക്കുന്നു.

ബലാത്സംഗ കൊട്ടേഷൻ ആരോപിച്ച പ്രതിയെ വേട്ടയാടാൻ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട പ്രതിയെ സംരക്ഷിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന പോലീസ് അധികാരികൾക്കെതിരെ മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെ പരാതി നൽകാൻ തീരുമാനിച്ചു. ആയിരം ബലാത്സംഘികൾ രക്ഷപെട്ടാലും ദിലീപ് ശിക്ഷിക്കപ്പെട്ടാൽ മതി എന്ന് നീതി വാക്യം മാറ്റിയെഴുതിയ ചില അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നത്  പിതൃശൂന്യതയാണ്. ഇര അത് സിൽമാ നടി ആയാലും, എത്ര സാധാരണക്കാരി ആയാലും ഒരേ നീതിയായിരിക്കണം

x