വിസ്മയക്കേസിൽ എല്ലാവരും മറന്നൊരു വ്യക്തിയുണ്ട് ; വെറുമൊരു ആത്മഹത്യയിൽ ഒതുങ്ങേണ്ട കേസിന്റെ ഗതിമാറ്റിയ എസ് ഐ മഞ്ജു വി നായർ

കേരളം മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു വിസ്മയ കേസ് . പ്രതി ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ മലയാളികൾ ഉറ്റുനോക്കിയ ഒരു സംഭവം കൂടിയായിരുന്നു ഇത്. കോലിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ വിധി കഴിഞ്ഞ ദിവസമായിരുന്നു വന്നത്. കോടതി ശിക്ഷ വിധിച്ചു രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും രാജ് കുമാറും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ എല്ലാരും മറന്നുപോയ ഒരാൾ കൂടി ഉണ്ട് ഇവരുടെ കൂട്ടത്തിൽ. ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ മഞ്ചു.വി.നായർ.
വെറുമൊരു ആത്മഹത്യയായി ഒതുങ്ങി പോകേണ്ട കേസിന്റെ ഗതി മാറ്റിയത് എസ് ഐ മഞ്ജു നടത്തിയ അന്വേഷണത്തിന്റെ ഫലമാണ്. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെ പരാതിയിന്മേലാണ് മഞ്ജു എഫ് ഐ ആർ നടപടി എടുക്കുന്നത്. മഞ്ജു സ്വീകരിച്ച നടപടിയാണ് കിരൺ എന്ന കുറ്റവാളിയെ കണ്ടെത്താനുള്ള വഴിതുറന്നത്. മാവേലിക്കര ചാരുംമൂട് വേടരിപ്ലവു സ്വദേശിയാണ് മഞ്ജു. 2018 ലാണ് മഞ്ജു പോലീസിൽ ചേരുന്നത്. വാഹനങ്ങൾക്ക് പിറകെ ഓടിത്തളർന്ന സ്‌കൂൾ വിദ്യാർത്ഥികളെ പോലീസ് ജീപ്പിൽ പരീക്ഷാ സ്ഥലത്ത് എത്തിച്ചു മുൻപ് കയ്യടി നേടിയിരുന്നു മഞ്ജു.
വിസ്മയക്കേസിൽ എല്ലാവരും മറന്നൊരു പോലീസ് ഓഫീസറുണ്ട്. ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ മഞ്ചു.വി.നായർ. വിസ്മയയുടെ മരണമറിഞ്ഞ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികളിൽ പങ്കെടുത്തും കൃത്യ സ്ഥലമഹസ്സർ തയ്യാറാക്കി എഫ്.ഐ.ആർ (0791/2021ശൂരനാട് പി.എസ്)
രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി വച്ചത് എസ്.ഐ മഞ്ചു.വി.നായരാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിസ്മയയുടെ ബോഡിയുമായി പോയി പോസ്റ്റ്മോർട്ടം നടപടികൾ മഞ്ചു.വി.നായരുടെ ഇടപെടലോടെയാണ് വൈകിയാണെങ്കിലും അന്ന് തന്നെ നടന്നത്.
ആത്മഹത്യയാണെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കണ്ട് മേലുദ്യോഗസ്ഥരെ വിവരമറിയിച്ച് ആയതിനുള്ള വകുപ്പുകൾ ചേർത്ത് ഡി.വൈ.എസ്പിക്ക് അന്വേഷണം കൈമാറിയതും എസ്.ഐ മഞ്ചു.വി.നായരാണ്.
ഒരു ആത്മഹത്യയിലൊതുങ്ങി പോകുമായിരുന്ന കേസിൽ മഞ്ചു.വി.നായരുടെ പ്രാഥമിക അന്വേഷണ മികവാണ് കേസ് ഈ രീതിയിലേക്ക് മാറ്റി മറിച്ചത്.
വിസ്മയക്ക് നീതി ലഭിക്കാൻ ഒരു സ്ത്രി തന്നെ കാരണമായി എന്നത് യാഥ്യർച്ഛികം മാത്രം. വിസ്മയ കേസ് – പ്രതിക്ക് 304 ആം വകുപ്പ് പ്രകാരം 10 വർഷം, 306 ആം വകുപ്പ് പ്രകാരം 6 വർഷം, 498 A പ്രകാരം 2 വർഷം അങ്ങനെ ആകെ 18 വർഷം തടവും 12.5 ലക്ഷം പിഴയും.
സാധാരണ കുടുംബത്തിൽ ജനിച്ച മഞ്ജു വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഇവിടെ വരെ എത്തുന്നത്. അച്ഛനു കടയായിരുന്നു , അമ്മ കശുവണ്ടി ഓഫീസ് തൊഴിലാളിയും. ഇവരുടെ തുച്ഛമായ വരുമാനം വെച്ചാണ് മഞ്ജുവും അനിയത്തി അഞ്ജുവും പഠിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എം.എസ്.സി ,ബിഎഡ് നേടി റെയിൽവേയിലും പിആർഡിയിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ നാലാമത്തെ സർക്കാർ ജോലിയാണിത്.
x