മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി , സംസ്കാരത്തിന് തൊട്ട് മുൻപ് മകനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് ‘അമ്മ , സംഭവം വൈറലാകുന്നു

പലപ്പോഴും മരിച്ചെന്നു കരുതിയ ആളുകൾ ഒരു അത്ഭുതം പോലെ ജീവിതത്തിലേക്ക് തിരികെ വരാറുണ്ട്. വേണ്ടപ്പെട്ടവരെ അമ്പരപ്പിച്ചു വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ചു ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലകുറി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ സിനിമയെ വെല്ലുന്ന രീതിയിൽ സംഭവമാണ് തെലുങ്കാനയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതിയ സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിൽ സൈയ്തമ്മ എന്ന സ്ത്രീ മരണത്തിനു പോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്. അമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മരിച്ചതാണ്. മകൻ ഗിന്ധം കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് അവർ വളർത്തിയത്. ബിരുദ വിദ്യാർത്ഥിയായ കിരണിനെ ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കു മഞ്ഞപ്പിത്തം ആണെന്നു കണ്ടെത്തി ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടെ ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർന്ന് എല്ലാ ജീവൻ രക്ഷാമാർഗങ്ങളും മാറി. പക്ഷേ അപ്പോഴും അമ്മ മകൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് വിടാൻ ഇവർ തീരുമാനിച്ചു. മരിച്ചുവെന്ന് ഉറപ്പിച്ച് ബന്ധുക്കളും അയൽക്കാരും സംസ്കാരചടങ്ങിൽ ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വീടിൻറെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചു. എന്നാൽ മകൻറെ അരികിലിരുന്ന് ഓരോ നിമിഷവും അമ്മ മകനെ പേരുചൊല്ലി വിളിച്ചു കൊണ്ടിരുന്നു. വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് കിരൺ ശ്വസിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. അതോടെ മരണാനന്തര ചടങ്ങുകൾ മാറ്റിവെച്ചു അമ്മ മുഴുവൻ സമയവും മകൻറെ അരികിലിരുന്ന് അവരെ സ്നേഹപൂർവ്വം പേരുചൊല്ലി വിളിച്ചു കൊണ്ടേയിരുന്നു. അതിനിടയിലാണ് അമ്മയുടെ വാത്സല്യത്തോടെയും നിലവിളി കേട്ട് കിരണിന്റെ കണ്ണ് നിറയുന്നതും.

ജീവൻ വരുന്നതും. ഇത് ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടതോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കിരണിനെ മാറ്റി. പരിശോധനയിൽ ഹൃദയമിടിപ്പിൽ മുമ്പത്തേതിനേക്കാൾ ശക്തമായ കണ്ടെത്തി മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ഹൈദരാബാദിലെ കൂടുതൽ മികച്ച ആശുപത്രിയിലേക്ക് മകനെ മാറ്റി. തുടർചികിത്സ ചെയ്തതോടെ അയാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. സുഖം പ്രാപിച്ചതോടെ ഇപ്പോഴും നിരീക്ഷണത്തിലാണ്. കുറച്ചു കാലങ്ങൾക്കു ശേഷം പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇപ്പോൾ ഏകമകനെ മരണത്തിനു പോലും വിട്ടുകൊടുക്കാതെ പ്രതീക്ഷ കൊണ്ടു തിരികെ പിടിച്ച അമ്മ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്.

x