ഏലത്തോട്ടത്തിലെ കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്; ഈ യുവതിയെ ഗവർണര്‍ വരെ നേരിട്ട് വന്ന് അഭിനന്ദിച്ചപ്പോൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു ചിത്രമാണ് സെൽവമാരി എന്ന ഈ യുവതിയുടേത്, ഏലത്തോട്ടത്തിൽ രാപ്പകലില്ലാതെ കൂലിപ്പണി ചെയ്‌ത ആ കിട്ടിയ പൈസ കൊണ്ട് കഷ്ടപ്പെട്ട് പഠിച്ച് വഞ്ചിവയൽ ഹൈസ്കൂൾ ഗവൺമെന്റ് അധ്യാപികയായിരിക്കുകയാണ്, സെൽവമാരിയുടെ കുട്ടിക്കാലത്ത് തന്നെ അച്ഛൻ ഉപേക്ഷിച്ച് പോയി, പിന്നിട് സെൽവമാരിയെയും രണ്ട് സഹോദരിമാരെയും വളർത്തിയത് അമ്മയും മുത്തശ്ശിയും ചേർന്ന് ഏലത്തോട്ടത്തിൽ കൂലിപ്പണി ചെയ്‌തായിരുന്നു, സെൽവമാരി വളർന്നപ്പോൾ കുടുംബത്തെ സഹായിക്കാൻ ഏലത്തോട്ടത്തിൽ ജോലിക്ക് പോയി തുടങ്ങി

സെൽവമാരിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറലോകത്ത് എത്തിയത് സെൽവമാരിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്..പ്രതിസന്ധികളോട് നിരന്തരം പടവെട്ടുന്ന നിരവധി പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാണ്..അഭിമാനം … പഠനം നിർത്തണം, കല്യാണം കഴിക്കണം..ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി
ഉറക്കമിളച്ചിരുന്ന് പഠിച്ചും അവൾ പോരാടി.

ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയ സെൽവമാരിയെയും രണ്ട് അനിയത്തിമാരെയും അമ്മയും മുത്തശ്ശിയും ചേർന്നായിരുന്നു സംരക്ഷിച്ചത്. പഠനത്തിനൊപ്പം തന്നെ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കുടുംബത്തിനു താങ്ങായി.ആ നിശ്ചയദാർഢ്യം ഇന്ന് ഈ ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ ഹൈസ്കൂൾ ഗവൺമെന്റ് അധ്യാപികയാക്കി. പതറിയിട്ടും പിൻമാറിയില്ല. കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി, യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എസ്സി.യും നേടി. കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്ന് ബി.എഡ്, തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്ന് എം.എഡ്, ഒന്നാം റാങ്കോടെ എം.ഫിൽ എന്നിവ നേടി.. നിലവിൽ ഇവിടെ പിഎച്ച്.ഡി. വിദ്യാർഥിനിയാണ്.

ഉപരിപഠനത്തിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സെൽവമാരി തൈക്കാട് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനിൽ ഡോ. സമീർ ബാബുവിന്റെ കീഴിൽ രണ്ടാം വർഷ പിഎച്ച്ഡി പഠനം തുടരുകയാണ്.കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും നേടിയിട്ടുണ്ട്,വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ ആണ് പേര് ആദ്യം വന്നതെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. അദ്ധ്യാപികയായി നിയമന ഉത്തരവ് 2020ൽ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിക്കാനായത്..പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണ്.. ഇതായിരുന്നു സെൽവമാരിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ്

സെൽവമാരിയെ കുറിച്ച് അറിഞ്ഞ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് കാണണെമെന്ന് അറിയിക്കുകയായിരുന്നു, തുടർന്ന് കഴിഞ്ഞദിവസം വൈകിട്ടോടെ സെൽവമാരി രാജ്ഭവനിലെത്തുകയായിരുന്നു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കസവുസാരി നൽകിയാണ് സെൽവമാരിയെ സ്വീകരിച്ചത്, ഇത്രയും കടിഞ്ഞപ്രയത്നം ചെയ്‌ത തൻറെ സ്വപ്നം സാക്ഷാത്കരിച്ച സെൽവമാരിയെ നിരവതി പേരാണ് അഭിനന്ദനങ്ങളും ആശംസകളും സോഷ്യൽ മീഡിയയിൽ കൂടി അറിയിക്കുന്നത്

x