4 വ യസിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിൽ തെണ്ടിത്തിരിഞ്ഞ ബാ ലൻ 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ചത് !!!

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു 4 വയ സുകാരനെ സംബന്ധിച്ചടത്തോളം വലിയ നഷ്ടം തന്നെയാണ്..ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപെട്ട ഒരു 4 വയസുകാരന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് .വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പിന്തുണയ്ക്കും എന്ന പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കുന്നു.

സാരുവിന് 4 വയസുള്ളപ്പോഴായിരുന്നു തന്റെ കടുംബത്തെ നഷ്ടമായത്.സാരുവിന്റെ മുതിർന്ന ജേഷ്ഠൻ റെയിൽവേ സ്വീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു.രാത്രി വളരെ വൈകിയതിനാൽ ഷീണിതനായ 4 വയസു കാരൻ സാരു സ്റ്റേഷനിലെ ഒരു സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി.ജേഷ്ഠൻ വന്ന് വിളിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു.ആ നിർഭാഗ്യകരമായ ഉറക്കം സാരുവിന്റെ ജീവിതം മാറ്റി മറിച്ചു.ഉറക്കം ഉണർന്നപ്പോൾ ആരെയും അവൻ അവിടെ കണ്ടില്ല.ആകെ ഭയന്നുപോയ സാരു തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ട്രെയിനിൽ തന്റെ സഹോദരൻ ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വഷിച്ചു.എന്നാൽ അവൻ അവന്റെ ജേഷ്ഠനെ കണ്ടെത്താനായില്ല.അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്ത വിധം ട്രെയിന്റെ വേഗത കൂടിയിരുന്നു.ആകെ ഭയന്നു പോയ സാരു ട്രെയിനിൽ ബോധം കെട്ടു വീണു.പിന്നീട് 14 മണിക്കൂറിന് ശേഷമാണു അവൻ കണ്ണ് തുറന്നത്.

അപ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരവും ചേരികളിൽ കുപ്രസിദ്ധവുമായ കൊൽക്കത്തയിൽ എത്തിയിരുന്നു .ആകെ പേടിച്ചുപോയ സാരു പലരോടും തന്റെ മാതാപിതാക്കളെയും ജേഷ്ഠനെക്കുറിച്ചും അന്വഷിച്ചു നടന്നു..കുടുംബത്തെ നഷ്ടപെട്ട 4 വയസുകാരന് എന്ത് ചെയ്യാൻ പറ്റും ഒന്നും ചെയ്യാൻ പറ്റില്ല.ഒടുവിൽ വിശപ്പ് തലക്ക് പിടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മാറ്റുകട്ടികളോടൊപ്പം ഭിക്ഷാടനത്തിലേക്ക് തിരിയുകയല്ലാതെ സാരുവിനു മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു..ഒടുവിൽ അവനും ഭിക്ഷക്കാരനായി.

പലരും അവനെ വശത്താക്കാൻ ശ്രെമിച്ചു വീടും പാർപ്പിടവും നൽകാം എന്നൊക്കെ പറഞ്ഞ് രംഗത്തെത്തി , പക്ഷെ അവൻ അതിൽ അപകടം മണക്കാനും പ്രതിരോധിക്കാനും പഠിച്ചു.എന്നാൽ തെരുവിൽ കഴിയുന്ന അവന്റെ അവസ്ഥ കണ്ട് അവനെ ഒരനാഥാലയം ഏറ്റെടുത്തു ..അവിടെ നിന്നും അവന്റെ ജീവിതം മാറി മറിഞ്ഞു .ടാസ്മാനിയയിൽ നിന്നുള്ള ദമ്പതികളായ ബ്രയർലീസ് അവനെ ദത്തെടുത്തു.തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഇവരാണ് ഇനി തന്റെ മാതാപിതാക്കളെന്നും ആ കരുന്നു പ്രായത്തിൽ അവന് സമ്മതിക്കാതെയും അനുസരിക്കാതെയും മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.ഒടുവിൽ അവൻ ഓസ്‌ട്രേലിയയിൽ എത്തി.പഠിക്കുമ്പോഴും വളരുമ്പോഴും അവന്റെ കുടുംബത്തെയും നാടിനെയും അവൻ മറന്നില്ല..അവരെ കണ്ടത്താനുള്ള ആഗ്രഹം അവന്റെ മനസ്സിൽ വളർന്നുകൊണ്ടേ ഇരുന്നു.

എന്നാൽ 4 വയസുകാരനെന്ന നിലയിൽ അദ്ദേഹം വന്ന സ്ഥലമോ പട്ടണമോ ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല ..ഒടുവിൽ ഗൂഗിൾ എർത്ത് വഴി അദ്ദേഹം തന്റെ നാട് കണ്ടെത്താൻ ശ്രെമിച്ചു.പിന്നീട് ഇന്ത്യൻ ട്രെയിനിന്റെ സ്പീഡും അന്ന് താൻ സഞ്ചരിച്ച ഏകദേശ സമയവും വെച്ച് 1200 കിലോമീറ്റെർ ആണെന്ന് അദ്ദേഹം അനുമാനിച്ചു.ഒടുവിൽ ആ അന്വഷണം ഖണ്ട്വ എന്ന സ്ഥലത്ത് എത്തിച്ചേർന്നു.സാറ് പിന്നീട് ഒന്നും ആലോചിച്ചില്ല ഉടൻ ഖണ്ട്വയിലേക്ക് യാത്ര തിരിച്ചു.കുട്ടിക്കാലത്തെ ഓർമ്മകളുമായി അദ്ദേഹം പട്ടണം ചുറ്റി സഞ്ചരിച്ചു. ഒടുവിൽ ഗണേഷ് തലായിയുടെ സമീപപ്രദേശത്ത് അദ്ദേഹം സ്വന്തം വീട് കണ്ടെത്തി.പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചതായിരുന്നില്ല അവിടെ കണ്ടത്.”വീട് പൂട്ടി കിടക്കുന്നു.വളരെ കാലമായി ആരും അവിടെ താമസിക്കുന്നില്ല എന്ന് അവൻ മനസിലാക്കി.

കുട്ടിക്കാലത്ത് സരൂവിന് സ്വയം ഒരു ഫോട്ടോ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരുകൾ ഇപ്പോഴും ഓർക്കുന്നു. തന്റെ കുടുംബം താമസം മാറിയെന്ന് ഒരു അയൽക്കാരൻ സാരുവിനോട് പറഞ്ഞു.കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരാൾ എത്തി അമ്മയുടെ അടുത്തേക്ക് കൂട്ടികൊണ്ടുപോകാം എന്ന് സാരുവിനോട് പറഞ്ഞു .ഒടുവിൽ സാരു വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്‌ടമായ തന്റെ അമ്മയുടെ അടുത്തെത്തി ..ആദ്യം കണ്ടപ്പോൾ മനസിലാക്കാൻ കുറച്ചുപ്രയാസപ്പെട്ടെങ്കിലും അവൻ അവന്റെ അമ്മയെ തിരിച്ചറിഞ്ഞു.പ്രായം കുറച്ചു തളർത്തിയെങ്കിലും അവൻ അവന്റെ അമ്മയെ തിരിച്ചറിഞ്ഞു,’അമ്മ അവനെയും.

25 വർഷങ്ങൾക്ക് ശേഷം നഷ്ടപെട്ട അമ്മയെ തിരികെ കിട്ടുമ്പോഴുണ്ടാകുന്ന ആ അമ്മയ്ക്കും മകനും പറയാനുള്ളതും സ്നേഹപ്രകടനകളും ഒക്കെ ചുറ്റും കൂടി നിന്നവരുടെ കണ്ണ് നിറച്ചു.സ്വന്തം മകനെ നഷ്ടപെട്ട ആ ‘അമ്മ മരവിച്ചു ജീവിക്കുകയായിരുന്നുസാരുവിനൊപ്പം അന്ന് ഒപ്പമുണ്ടായിരുന്ന സഹോദരനാവട്ടെ സാരുവിനെ നഷ്ടപെട്ട 1 മാസത്തിന് ശേഷം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കാൽവഴുതി പാളത്തിലേക്ക് വീണതാകുമെന്നാണ് നിഗമനം.ഇരുകുടുംബങ്ങളുമായി സാറു നല്ല ബന്ധമാണ് പുലർത്തുന്നത് ..പെറ്റമ്മയെയും പോറ്റമ്മയേയും അവൻ ഒരുപോലെ സ്നേഹിക്കുന്നു..ഇന്നവന് നന്നായി ഉറങ്ങുവാൻ സാധിക്കുന്നുണ്ട്.നിരവധി ആളുകൾ സാരുവിന്റെ യാതാർത്ഥ കഥ സിനിമ ആക്കണമെന്ന് ആഗ്രഹവുമായി രംഗത്ത് എത്തിയിരുന്നു.

x