സംഗീതയുടെ വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയങ്ങളില്‍ റിജോ എത്താറുണ്ടായിരുന്നു,സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയതിനാല്‍ സംഗീതയുടെ ഭര്‍ത്താവിന് സംശയും ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ചയാണ് തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ഒരു ലോഡ്ജ് മുറിയില്‍ യുവാവിനേയും വീട്ടമ്മയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒളരിക്കര മണിപറമ്പില്‍ റിജോ ( 26), കാര്യാട്ടുകര സ്വദേശിനി സംഗീത ( 26) എന്നിവരാണ് തൂങ്ങി മരിച്ചത്. ജനല്‍ കമ്പിയില്‍ ഒരേ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും.ഭാര്യയും മൂന്നു മക്കളുടെ അമ്മയുമായ സംഗീതയെ കാണാനില്ല എന്ന് കാണിച്ചു ഭർത്താവ് സുനിലാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് . പരാതിയുടെ അടിസ്ഥാനത്തിൽ അന്വഷണമാരംഭിച്ച പോലീസ് സംഗീതയുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ തൃശൂർ ബസ് സ്റ്റാന്റിനടുത്ത് മനസിലാക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഗീതയെയും റിജോയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

 

 

ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങുകയായിരുന്നു . മിനിഞ്ഞാന്ന്‌ ഉച്ചയ്ക്ക് ഇരുവരും ഒരുമിച്ചു ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു . സംഗീതയുടെ ഭർത്താവ് സുനിൽ കേറ്ററിംഗ് സ്ഥാപനം നടത്തിവരുകയാണ് .റിജോ ആവട്ടെ സുനിലിന്റെ കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയായിരുന്നു . 26 വയസുകാരിയായ സംഗീതയ്ക്കും സുനിലിനും മൂന്ന് മക്കളുണ്ട് . എന്നാൽ 26 വയസുകാരനായ റിജോ വിവാഹിതനായിരുന്നില്ല .

 

റിജോയും സംഗീതയും പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് ഈ ബന്ധം അറിഞ്ഞെന്നുള്ള ഭയത്തിലാണ് ഇരുവരും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് അറിയാതെ ഇരുവരും അടുപ്പത്തിലായിരുന്നു എന്നും സംഗീതയുടെ വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയങ്ങളില്‍ റിജോ എത്താറുണ്ടായിരുന്നു എന്നും പറയുന്നു. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയതിനാല്‍ റിജോ വീട്ടില്‍ എത്തുന്നതില്‍ സംഗീതയുടെ ഭര്‍ത്താവിന് സംശയും ഉണ്ടായിരുന്നില്ല.

രാത്രി പനിനൊന്നരയ്ക്കുള്ള ട്രെയിനില്‍പോകണമെന്ന് സംഗീതയും റിജോയും ഹോട്ടലില്‍ അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ മുറിയെടുത്തത്. ഇവിടെ നിന്നും വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. വിഷം കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത് എന്നാണ് വിവരം. ചെറുപ്പം മുതല്‍ ഇരുവരും പരിചയക്കാരായിരുന്നു.

x