“ഒളിച്ചോടി വിവാഹം കഴിച്ചതിന് ‘അമ്മ പിന്നെ വീട്ടിൽ കയറ്റിയില്ല , ആ,ത്മ.ഹത്യ ചെയ്ത അമ്മയുടെ കർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ സാധിച്ചില്ല” , കുഞ്ഞുമോൾ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്

ശ്രീകണ്ഠൻ നായർ അവതാരകനായ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ പലരും തങ്ങളുടെ ജീവിതത്തിലെ കരിനിഴൽ വീണ സംഭവങ്ങളെക്കുറിച്ച് വാചാലരാവാറുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ പലരുടെയും കഥകൾ നമ്മൾ അറിയാറുണ്ട്. പരിമിതികളിൽ നിന്നും ജീവിതത്തോട് പൊരുതി ജീവിക്കുന്ന കുഞ്ഞുമോൾ ആണ് ഒരുകോടിയിൽ പങ്കെടുക്കാൻ എത്തിയത് . കുഞ്ഞുമോൾക്ക് ഒരു ചികിത്സയിൽ ഉണ്ടായ പിഴവായിരുന്നു ജീവിതത്തിന്റെ വീതിയിൽ കരിനീല വീഴ്ത്തിയത്. കുഞ്ഞുമോൾക്കൊപ്പം പരിപാടിയിലേക്ക് എത്തിയത് ഭർത്താവ് രാജേഷ് ആണ്.ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്ന പെൺകുട്ടിയായിരുന്നു കുഞ്ഞുമോൾ , ചെറുപ്പത്തിൽ തന്നെ ചികിത്സ പിഴവിനെത്തുടർന്ന് കാലുകളുടെ സ്വാധീനം നഷ്ടമായിരുന്നു . താങ്ങായി അച്ഛനും അമ്മയും കുഞ്ഞുമോള്ക്കൊപ്പം നിന്നപ്പോൾ ജീവിതത്തിൽ പ്രതീക്ഷകൾക്ക് ചിറകുമുളച്ചുതുടങ്ങി . അങ്ങനെ ജീവിതത്തിൽ എന്തേലും നേടണം എന്നുള്ള വാശിയോടെ പഠിക്കുന്ന സമയത്താണ് അച്ഛന് അപകടം സംഭവിക്കുകയും അച്ഛൻ മരണപ്പെടുകയും ചെയ്തത് .

അച്ഛന്റെ മരണവും അമ്മയുടെ മരണവും എല്ലാം ഏറെ തളർത്തിയ കുഞ്ഞുമോൾക്ക് കരുത്തു നൽകിയത് രാജേഷായിരുന്നു ..കുഞ്ഞുമോളുടെ യാത്രകൾക്ക് കൂട്ടായി എത്തിയ ഓട്ടോക്കാരനായ രാജേഷാണ് പിന്നീട് ജീവിതത്തിലും തണലായി മാറിയത് ..വയ്യാത്ത തന്നോട് രാജേഷ് വിവാഹ അഭ്യർത്ഥന നടത്തിയതിനെക്കുറിച്ച് കുഞ്ഞുമോൾ പറയുന്നത് ഇങ്ങനെ : “എന്നും പോകുന്ന റൂട്ടിൽ അല്ലാതെ വേറൊരു വഴി പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു ബീച്ചിന്റെ ഭാഗത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു, എന്താണ് ഇവിടെ എന്നും ഇതേതാ സ്ഥലം എന്നും അപ്പോൾ പറഞ്ഞു ഇത് വർക്കലയാണെന്ന് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് ചേട്ടൻ പറഞ്ഞത് ഞാൻ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഞാൻ നിന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു. ഞാൻ അത് കേട്ടപ്പോൾ ശരിക്കും ആ നിമിഷം വയലന്റ് ആയി പോയി .

ആദ്യമൊക്കെ ശക്തമായി എതിർക്കുകയും നിനക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും എന്നും ഞാൻ പറഞ്ഞിരുന്നു . പക്ഷെ പിന്നീട് സമ്മതം മൂളുകയും ചെയ്തു . ഓട്ടോറിക്ഷയിൽ വച്ചാണോ താലികെട്ട് എന്നും രസകരമായി ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട്. അതിന് കുഞ്ഞുമോൾ മറുപടി പറഞ്ഞു “ഓട്ടോയാണ് സാക്ഷി”. കുഞ്ഞുമോളെ തന്റെ ജീവിതത്തിലേക്ക് ചേർത്ത് നിർത്തിയതിനെ കുറിച്ച് രാജേഷ് പറയുന്നത് ഇങ്ങനെ : തനിക്ക് ഇട്ടിട്ട് പോകാൻ തോന്നിയില്ല. അത്രയ്ക്ക് മനസ്സിൽ ഇഷ്ടപ്പെട്ടു പോയിരുന്നു. കുഞ്ഞുനാളിൽ നടത്തിയ ചികിത്സയിൽ വന്ന ഒരു പിഴവ് കുഞ്ഞുമോളുടെ ജീവിതത്തിലെ സ്വപ്നങ്ങൾ തച്ചുടച്ചു കളയുകയായിരുന്നു. പിന്നീട് അങ്ങോട്ടുള്ള ജീവിതം വീൽചെയറിലേക്ക് മാത്രം ഒതുങ്ങിപ്പോയി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം വരെ അമ്മ എടുത്തുകൊണ്ടായിരുന്നു സ്കൂളിലും മറ്റും പോയത്.

എന്നാൽ തനിക്ക് അമ്മയേക്കാൾ കൂടുതൽ ഇഷ്ടം അച്ഛനോട് ആയിരുന്നു. അമ്മയുടെ മരണമാണ് ഇന്നും ഒരു കുറ്റബോധവും വേദനയുമൊക്കെയായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം താൻ ഒളിച്ചോടി പോയതാണ്. അമ്മയുടെ മരണത്തിന് നിമിത്തമായതെന്ന് പലരും പറഞ്ഞു താൻ അങ്ങനെ പോയത് അമ്മയ്ക്കൊരു വലിയ ഷോക്കായെന്നും ആ ഷോക്ക് കാരണമാണ് മരണം സംഭവിച്ചതെന്നും ഒക്കെ ആളുകൾ പറഞ്ഞു. അത് കേട്ടപ്പോൾ തനിക്ക് ഒരുപാട് സങ്കടം തോന്നിയെന്നാണ് കുഞ്ഞുമോൾ പറയുന്നത്. ചാനൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ജീവിത പ്രയാസങ്ങളിൽ കുഞ്ഞുമോൾക്കൊപ്പം രാജേഷ് ഉണ്ടല്ലോന്നാണ്.

x