ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല; നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ വിങ്ങി നടൻ മോഹൻലാൽ

മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് ഇന്ന് ഉണ്ടായത്, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ കേരളക്കര തന്നെ കണ്ണീരിൽ ആവുകയായിരുന്നു, നെടുമുടി വേണുവിന്റെ യഥാർത്ഥ പേര് കെ. വേണുഗോപാൽ എന്നാണ് 1948ലായിരുന്നു താരത്തിന്റെ ജനനം എഴുപത്തിമൂന്ന് വയസായിരുന്നു പ്രായം, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിട്ട് കണക്കാക്കുന്ന നടൻ കൂടിയാണ് നെടുമുടി വേണു

മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്, ഇതുവരെയ്ക്കും അഞ്ഞൂറോളം ചിത്രങ്ങളിൽ ആണ് താരം വേഷമിട്ടത്, കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം മൂന്ന് തവണ സ്വന്തമാക്കിട്ടുണ്ട്, ഇപ്പോൾ മമ്മൂട്ടി ചിത്രമായ പുഴുവിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യ ഉണ്ടായത് കാരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു, അതിനിടയിൽ ആണ് താരത്തിന്റെ വിയോഗം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് അതിനുള്ള ചികിത്സ നടത്തി വരുകയായിരുന്നു

താരത്തിന് അനുശോചനം അറിയിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്, ഇപ്പോൾ മലയാളത്തിലെ പ്രിയ നടൻ മോഹൻലാൽ നടൻ നെടുമുടി വേണുവിനെ കുറിച്ച് പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്, ആ കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാക്കാൻ കഴിയും മോഹനാലാലും നെടുമുടി വേണുവും തമ്മിലുള്ള ആത്മബന്ധം, ഒരു കാലത്തേ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം മോഹൻലാലും നെടുമുടി വേണുവും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ ആയിരുന്നു, അത് കൊണ്ട് തന്നെ അത്രമാത്രം അടുപ്പമായിരുന്നു ഇരുവർക്കും തനിക്ക് ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല എന്നാണ് മോഹൻലാൽ അവസാനം കുറിച്ചിരിക്കുന്നത്, മോഹൻലാലിൻറെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല, ഇതായിരുന്നു താരം കുറിച്ചത് നിരവധി പേരാണ് അനുശോചനം അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

x