ഭർത്താവിന് ഇഷ്ടം അശ്ളീല ചാറ്റും വീഡിയോ കോളും , ക്യാൻസർ ബാധിതയായ എന്നോട് “ചത്ത ശവമായ നീ ഉളുപ്പില്ലാതെ എന്തിനാണ് നാണം കെട്ട് നിൽക്കുന്നത്” എന്നായിരുന്നു അയാൾ ചോദിച്ചത്

സോഷ്യൽ മീഡിയയിലും മറ്റും വളരെയധികം ശ്രദ്ധ നേടിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു ബിജ്മ. ഭർത്താവ് തന്നെയായിരുന്നു ബിജ്മയുടെ അവസ്ഥകളെക്കുറിച്ച് പറഞ്ഞു കൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ക്യാൻസർ ആയിരുന്ന അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരാൻ ഭർത്താവ് ഒപ്പം നിൽക്കുന്നു എന്ന് തരത്തിലുള്ള ഒരു പോസ്റ്റ് ആയിരുന്നു ഇത്. ഈ പോസ്റ്റ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോൾ തന്റെ യഥാർത്ഥ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജ്മ. ഭർത്താവ് യഥാർത്ഥത്തിൽ കാണുന്ന പോലെ അത്ര നല്ല വ്യക്തി ഒന്നുമല്ല എന്നാണ് ബിജ്മ പറയുന്നത്. സ്കൂൾ കാലം മുതലേയുള്ള ഇഷ്ടമായിരുന്നു ഭർത്താവിനോട്. അയാൾക്ക് അത്യാവശ്യം തല്ലിപ്പൊളി ക്യാരക്ടർ ആയിരുന്നു. ആ ക്യാരക്റ്ററിനോട് തോന്നിയ ഒരു ആകർഷണമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. വീട്ടിൽ ആർക്കും സമ്മതമായിരുന്നില്ല. 18 വയസ്സ് തികഞ്ഞപ്പോൾ തന്നെ വീട്ടുകാരോട് ക്ലാസിന് പോവുകയാണ് എന്ന് പറഞ്ഞ് അയാൾക്കൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു.

ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. അയാളുടെ വീട്ടിൽ കുഴപ്പമില്ലാത്തതുകൊണ്ട് അവിടേക്ക് തന്നെയാണ് വിവാഹശേഷം പോയിരുന്നത്. തന്റെ വീട്ടുകാർക്ക് അപ്പോഴും പിണക്കം ആയിരുന്നു. അച്ഛനായിരുന്നു കൂടുതൽ പിണക്കം. വിവാഹശേഷം രണ്ടുമാസം കഴിഞ്ഞപ്പോൾ താൻ ഗർഭിണിയായി. അതുകഴിഞ്ഞാൽ ഗൾഫിലേക്ക് പോയി. എട്ടുമാസം ആയപ്പോഴാണ് പിന്നീട് തിരികെ വരുന്നത്. അപ്പോഴേക്കും വീട്ടുകാരും എത്തിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചു വന്ന ആൾ മറ്റൊരാൾ ആയിരുന്നു അയാളുടെ ഫോണിൽ നിന്നും അശ്ലീല ചാറ്റുകളുടെയും വീഡിയോകളുടെയും മറ്റും ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു ചെയ്തത്. തിരികെ വന്നതിനുശേഷം അയാൾക്ക് ഫോണിൽ അഡിക്ഷൻ ആവുകയായിരുന്നു ചെയ്തത്. ആ സമയം തനിക്ക് വലിയ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. അശ്ലീല ചിത്രങ്ങളും മെസ്സേജുകളും മാത്രമായിരുന്നു അയാളുടെ ഫോണിൽ ഉണ്ടായിരുന്നത്. ഇത് താൻ കണ്ടുപിടിച്ചപ്പോൾ മുതൽ പ്രശ്നങ്ങളാരംഭിച്ചു.


ഗർഭിണിയായിരുന്ന സമയത്ത് അടിക്കുകയും തൊഴിക്കുകയും ഒക്കെ ചെയ്തിരുന്നു. ഡെലിവറി കഴിഞ്ഞ സമയത്ത് പോലും ശാരീരിക മർദ്ദനമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ആ സമയത്തൊക്കെ കള്ളുകുടിയും ഹാൻസ് ഉപയോഗിച്ച് ഉപദ്രവം ഉണ്ടാക്കുമായിരുന്നു. അത്രയും സ്വപ്നം കണ്ട ജീവിതമായിരുന്നു. വീട്ടിൽ പറയാനും പറ്റാത്ത അവസ്ഥ. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു. തനിക്ക് ക്യാൻസർ വന്നതിനു ശേഷമാണ് സ്വാഭാവരീതികൾ മാറി തുടങ്ങിയത്. എന്റെ അവസ്ഥ കാണിച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടതിനു ശേഷം പണം വരാൻ തുടങ്ങി. 30 ലക്ഷം രൂപയോളം ആണ് വന്നത്. വീടുവച്ചു ആ പണം കൊണ്ടു തന്നെ മദ്യപിക്കാനും തുടങ്ങി. ഇങ്ങനെ മുൻപോട്ട് പോവുകയായിരുന്നു ചെയ്തത്. യാതൊരു ഭയവും ഇല്ലാതെ കള്ളം പറയുന്ന രീതിയായിരുന്നു പണത്തിന്റെ കണക്കൊന്നും തന്നെ താൻ ചോദിച്ചിരുന്നില്ല. വിശ്വസിക്കുമായിരുന്നു അയാളെ താൻ. തനിക്ക് പബ്ജി എന്ന ഗെയിമിൽ അഡിക്ഷൻ ഉണ്ടായിരുന്നു. എന്നാൽ അത് താൻ വേഗം മാറ്റി.

പുള്ളി പറയുന്ന ആരോപണങ്ങൾ ഒക്കെ തെറ്റാണ്. ചികിത്സ നടന്ന രോഗം ഭേദമായ സമയത്തും പുള്ളി സെ, ക്സ് ചാറ്റ് തുടർന്നു കൊണ്ടിരുന്നു. വീണ്ടും അത് ചോദ്യം ചെയ്തപ്പോൾ ആയിരുന്നു അയാളുടെ നാവിൽ നിന്നും ആ ഒരു വാക്ക് കേട്ടത്. അത് സഹിക്കാൻ സാധിച്ചിരുന്നില്ല. ചത്ത ശവം പോലെയുള്ള നിന്റെ കൂടെ ഞാൻ ഇത്രയും കാലം ജീവിച്ചില്ലേ. എന്ന് അയാൾ പറഞ്ഞപ്പോൾ അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. എനിക്ക് വേണ്ടാതിരുന്നിട്ടും എന്തിനാണ് ഇങ്ങനെ നാണം കെട്ടുനിൽക്കുന്നത് എന്ന് ചോദിച്ചു. എന്റെ ആസ്ഥാനം നികത്താൻ വേണ്ടിയാണ് പുള്ളി സെക്സ് ചാറ്റും ഫോണിങ്ങുമായി നടന്നത് എന്നും തന്നെ ഒരു ശവമായി മാത്രമേ കാണുന്നുള്ളൂ എന്നും മനസ്സിലാക്കിയ നിമിഷം തകർന്നുപോയി. ആ നിമിഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത് എന്നുമാണ് ബിജ്മ പറയുന്നത്.

x