അച്ചനമ്മമാർക്കൊപ്പം ഉറങ്ങാൻ കിടന്ന 16 വയസുകാരി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുന്നു ; കൊല്ലത്തെ നടുക്കിയ സംഭവം
പുനലൂര്‍ സ്വദേശിനി 16 വയസ്സുള്ള റിന്‍സി ബിജു വധക്കേസ് ക്രൈംബ്രാഞ്ച് കഴിവ് തെളിയിച്ച ഒരു കേസ് ആയിരുന്നു. കേസ് അന്വേഷിച്ച കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജി ജോണ്‍സണ്‍, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ എസ് മഹേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്‌കുമാര്‍, സിപിഒ സൈജു എന്നിവര്‍ ഡിജിപിയുടെ 2018ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള ബാഡജ് ഓഫ് ഓണറിന് അര്‍ഹരുമായ വാര്‍ത്ത ഏറെ കയ്യടികള്‍ നേടിയിരുന്നു. പ്രതിയായ സുനില്‍കുമാറിന് ജീവപര്യന്തം കൂടാതെ 43 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷനേടിക്കൊടുത്തിരുന്നു. ഇതിനാണ് അവാര്‍ഡ് നല്‍കിയത്.
2017 ജൂലൈ 28നാണ് പിറവന്തൂര്‍ ചീവോട് നല്ലംകുളം പരുമൂട്ടില്‍ വീട്ടില്‍ ഓട്ടോഡ്രൈവറായ ബിജുതോമസിന്റെയും ബീന തോമസിന്റെയും മകള്‍ 16 വയസ്സുള്ള റിന്‍സിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിന്‍സിയുടെ കഴിത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടിരുന്നു. റിന്‍സിയുടെ മുറിയില്‍ രണ്ട് വാതിലുകളാണ് ഉള്ളത്. അതില്‍ ഒരു വാതില്‍ തുറന്ന് കിടക്കുന്നത് ബീനയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ റിന്‍സി പരീക്ഷ ആയതു കാരണം സംഭവം അറിഞ്ഞതിന്റെ തലേ ദിവസം പഠിക്കുകയായിരുന്നു. രാത്രി പതിവുപോലെ സമയത്ത് ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസം അമ്മ റിന്‍സിയെ വിളിക്കാനെത്തിയപ്പേഴാണ് സംഭവം കാണുന്നത്. പോലീസെത്തി നടത്തിയ പരിശേധനയില്‍ പെണ്‍കുട്ടി പീഢനത്തിന് ഇരയായ വിവരം കണ്ടെത്തുകയായിരുന്നു. പുരുഷന്മാര്‍ കടന്നുവരാത്ത വീട്ടില്‍ ഈ സംഭവം എങ്ങനെ നടന്നുവെന്ന സംശയം വന്നു. സ്വാഭാവികമായും ആ വീട്ടില്‍ ആകെയുള്ള പുരുഷന്‍ എന്ന് പറയുന്നത് റിന്‍സിയുടെ അച്ഛന്‍ ആയതുകൊണ്ട് തന്നെ സംശയം നീണ്ടു. എന്നാല്‍ റിന്‍സിയുടെ അമ്മ ഇത് ചെയ്തത് അച്ഛനല്ലെന്ന് തീര്‍ത്തും പറഞ്ഞു. പോലീസിന്റെ സംശയത്തിന്റെ നിഴലില്‍ തന്നെ ആയിരുന്നു അച്ഛന്‍. റിന്‍സിയുടെ വസ്ത്രത്തില്‍ നിന്നും ശരീര്തില്‍ നിന്നും പരിശേധനകള്‍ നടത്തുകയും അത് ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതിലൂടെ അച്ഛന്‍ അല്ല കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാന്‍ അച്ഛന്‍ പ്രതിയാണെന്ന രീതിയില്‍ കേസ് മുന്നേട്ട് കൊണ്ടുപോവുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഐജി ശ്രീ എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ സിബിസിഐഡി, എച്ച്എച്ച്ഡബ്ലു കൊല്ലം സബ്യൂണിറ്റ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജി ജോണ്‍സണ്‍ അന്വേഷിച്ച കേസില്‍ ഏഴ് മാസം കൊണ്ട് ശാസ്ത്രീയമായ രൂതിയില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയായിരുന്നു. കൃത്യത്തിനുശേഷം ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്ത് കഴിഞ്ഞുവന്ന സുനില്‍ കുമാര്‍ ആണ് പ്രതി. സുനില്‍ കുമാറിന് റിന്‍സിയുടെ വീട് പുറകില്‍ പതിനഞ്ച് സെന്റ് സഥ്‌ലം ഉണ്ടെന്നും ഇവിടെ അതുകൊണ്ട് ഇടയ്ക്കിടെ വരാറുമുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ഒരു ദിവസം പരിസരത്ത് ഉണ്ടായിരുന്ന ഒരു വീട്ടില്‍ നിന്നും പാതിരാത്ര സുനില്‍ കുമാര്‍ ഇറങ്ങിപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ആ വീട്ടില്‍ പോയി അന്വേഷിക്കുകയും ചെയ്തു. അവിടെ നിന്നും ഡിഎന്‍എ ടെസ്റ്റ് ചെയ്യാനുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനയില്‍ റിന്‍സിയുടെ വസ്ത്രത്തില്‍ നിന്നും കിട്ടയ സാമ്പിളുമായി മാച്ചിംങ് കാണിക്കുകയുമായിരുന്നു. ഇങ്ങനെ പ്തരിയെ കയ്യോടെ പിടികൂടി.