ഭർത്താവിനോടുള്ള തീവ്രമായ പ്രണയം, നെറ്റിയിൽ പേര് ടാറ്റൂ ചെയ്ത് ഭാര്യ; വീഡിയോ വൈറലാകുന്നു

പ്രണയിക്കുമ്പോൾ, തൻ്റെ പങ്കാളിയെ ആകർഷിക്കാനായി, അല്ലെങ്കിൽ സന്തോഷിപ്പിക്കാനായി പ്രണയിനികൾ പല സാഹസങ്ങൾക്കും മുതിരാറുണ്ട്. അങ്ങനെയാണ് പ്രണയിക്കുമ്പോൾ മനുഷ്യന് കണ്ണുകാണില്ലെന്ന ചൊല്ല് തന്നെ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിൻറെ ഉദാഹരണമെന്ന് വേണമെങ്കിൽ പറയാം. തൻറെ ഭർത്താവിൻറെ പേര് നെറ്റിയിൽ പച്ചകുത്തിയായിരുന്നു ഒരു സ്ത്രീ തൻറെ സ്നേഹം പ്രകടിപ്പിച്ചത്. നെറ്റിയിൽ പേര് പച്ച കുത്തുന്ന വീഡിയോ ഇതിനകം വൈറലായി. നിരവധി പേർ കമൻറുമായെത്തി. king_maker_tattoo_studio എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മാർച്ച് 18 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകൾ കണ്ടുകഴിഞ്ഞു.

ബെംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോ എന്ന ടാറ്റൂ പാർലറിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ നെറ്റിയിൽ അവരുടെ ഭർത്താവിൻറെ പേര് എഴുതിയ ഒരു പേപ്പർ പതിപ്പിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഇതിൻറെ കാർബൺകോപ്പി നെറ്റിയിൽ വരയ്ക്കുന്നു. ടാറ്റൂ ചെയ്യുന്ന സൂചി നെറ്റിയിൽ വേദന പടർത്തുമ്പോൾ ടാറ്റൂ ആർട്ടിസ്റ്റിൻറെ കൈ പിടിച്ച് യുവതി എന്തോ പറയുന്നതും വീഡിയോയിൽ കാണാം.

ആളുകളെ ആകർഷിക്കാനായി ഇട്ടതാണെങ്കിലും സാമൂഹിക മാധ്യമത്തിൽ പലരും വീഡിയോയ്ക്ക് എതിരെ തിരിഞ്ഞു. ഇത് കുറച്ച് കടത്തുപോയെന്ന് ചിലർ എഴുതി. ചിലർ ഡിസ്‍ലൈക്ക് ബട്ടൻ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനാണ് വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. എല്ലാവർക്കും അവരവരുടേതായ ജീവിതമാണെന്നും പലരും നെഗറ്റീവ് കമൻറുമായി വരും ശ്രദ്ധിക്കേണ്ടെന്നുമുള്ള നിർദ്ദേശങ്ങളുമുണ്ട്.

പ്രതികരണങ്ങിൽ പലതും സാമൂഹിക മാധ്യമങ്ങളുടെ തുടക്കക്കാലത്ത് സജീവമായിരുന്ന ചർച്ചകളിലൊന്നായിരുന്ന വിവാഹിതരായ സ്ത്രീകൾ ബിന്ദി അഥവാ സിന്ദൂരം ഇടണമോ വേണ്ടയോ എന്ന ചർച്ചയെ അനുസ്മരിപ്പിച്ചു. എന്നാൽ, വീഡിയോ പങ്കുവച്ച് കൊണ്ട് ടാറ്റൂവിൻറെ അന്തിമ വീഡിയോ പിന്നീട് പങ്കുവയ്ക്കുമെന്നാണ് കുറിച്ചിരുന്നത്. കുറച്ച് നാൾ മുമ്പ് ഓസ്ട്രേലിയക്കാരനായ ഒരു വ്യക്തി തൻറെ ഭാര്യയെ കളിക്കാനായി അവർ നിലവിളിക്കുന്നത് പോലൊരു ചിത്രം ശരീരത്തിൽ പച്ച കുത്തിയിരുന്നു. എന്നാൽ, ചിത്രം കണ്ട ഭാര്യ സന്തോഷത്തോടെ പൊട്ടിക്കരയുന്ന വീഡിയോ ഏറെ പേരെ ആകർഷിച്ചിരുന്നു.

x