ഒരു അച്ഛനെന്ന നിലക്ക് എനിക്കതിന് കഴിയില്ല , ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ മകന്റെ സൈക്കിൾ തിരിച്ചു തരൂ – ബസ് സ്റ്റോപ്പിൽ കുറിപ്പ് എഴുതി വച്ച് പിതാവ്
തന്റെ മകന്റെ മോഷണം പോയ സൈക്കിള്‍ തിരികെ ലഭിക്കാനായി പിതാവ് എഴുതി ഒട്ടിച്ച കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. ചിറക്കുഴിയിലെ പെയിന്റിംങ് തൊഴിലാളി ആയ വലിയകത്ത് സൈഫുദ്ദീനാണ് ഹൃദയ ഭേദകമായ ആ കുറിപ്പ് എഴുതിയിരിക്കുന്നത്. 10-ാം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് മോഷണം പോയിരിക്കുന്നത്. കരുവന്നൂര്‍ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നാണ് സൈക്കിള്‍ കാണാതായത്. ശനിയാഴ്ചയാണ് മോഷണം നടന്നത്. സൈക്കിള്‍ നഷ്ടപ്പെട്ട അതേ ബസ് സ്റ്റോപ്പിലാണ് ആ പിതാവ് കുറപ്പ് എഴുതി ഒട്ടിച്ചത്.മകന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ തനിക്ക് നിര്‍വാഹമില്ല എന്നും മറ്റൊന്ന് പകരം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഒരു വസ്തു നഷ്ടപ്പെടുമ്പോഴുള്ള വേദന വലുതാണെന്നും കുറിപ്പില്‍ പറയുന്നു.
സൈക്കിള്‍ തിരിച്ചു തരാന്‍ ദയ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക. 8606161369. നമുക്കെല്ലാവര്‍ക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ’ സൈഫുദ്ദീന്‍ പതിച്ച പോസ്റ്ററിലെ അറിയിപ്പ് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെ വന്നതോടെയാണ് ഇങ്ങനെയൊരു പോസ്റ്റര്‍ എഴുതി ഒട്ടിച്ചതെന്ന് സൈഫുദ്ദീന്‍ പറയുന്നു.അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാണെന്ന് ഇവര്‍ ആദ്യം വിചാരിച്ചത്. പിന്നീട് സമയമേറെ കഴിഞ്ഞിട്ടും തിരിച്ച് കിട്ടാതായതോടെയാണ് നടന്നത് സൈക്കിള്‍ മോഷണം ആണെന്ന് തിരിച്ചറിയുന്നത്. സൈക്കിള്‍ എടുത്തയാള്‍ ഈ കുറിപ്പ് കണ്ടാല്‍ തിരിച്ച് സൈക്കിള്‍ തങ്ങള്‍ക്ക് ലഭിക്കും എന്ന വിശ്വാസമാണ് ആ പിതാവിന്റെ മനസ്സ് മുഴുവനും.