ഒരു അച്ഛനെന്ന നിലക്ക് എനിക്കതിന് കഴിയില്ല , ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ മകന്റെ സൈക്കിൾ തിരിച്ചു തരൂ – ബസ് സ്റ്റോപ്പിൽ കുറിപ്പ് എഴുതി വച്ച് പിതാവ്

ന്റെ മകന്റെ മോഷണം പോയ സൈക്കിള്‍ തിരികെ ലഭിക്കാനായി പിതാവ് എഴുതി ഒട്ടിച്ച കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. ചിറക്കുഴിയിലെ പെയിന്റിംങ് തൊഴിലാളി ആയ വലിയകത്ത് സൈഫുദ്ദീനാണ് ഹൃദയ ഭേദകമായ ആ കുറിപ്പ് എഴുതിയിരിക്കുന്നത്. 10-ാം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് മോഷണം പോയിരിക്കുന്നത്. കരുവന്നൂര്‍ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നാണ് സൈക്കിള്‍ കാണാതായത്. ശനിയാഴ്ചയാണ് മോഷണം നടന്നത്. സൈക്കിള്‍ നഷ്ടപ്പെട്ട അതേ ബസ് സ്റ്റോപ്പിലാണ് ആ പിതാവ് കുറപ്പ് എഴുതി ഒട്ടിച്ചത്.മകന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ തനിക്ക് നിര്‍വാഹമില്ല എന്നും മറ്റൊന്ന് പകരം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഒരു വസ്തു നഷ്ടപ്പെടുമ്പോഴുള്ള വേദന വലുതാണെന്നും കുറിപ്പില്‍ പറയുന്നു.

‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവനിനി പുതിയൊരു സൈക്കിളോ പഴയതൊരെണ്ണമോ വാങ്ങി നല്‍കാന്‍ ഒരു പിതാവ് എന്ന നിലയില്‍ എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ല.അതിനാല്‍ മകന്റെ ആ സൈക്കിള്‍ എടുത്തയാള്‍ ഇത് വായിക്കാനിടയായാല്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കി ആ സൈക്കിള്‍ ഞങ്ങള്‍ക്കു തന്നെ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’ തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ രാജാ കമ്പനിക്ക് സമീപത്തെ ചുമരില്‍ പതിച്ച അറിയിപ്പ് പോസ്റ്ററിലെ വരികളാണിത്.

സൈക്കിള്‍ തിരിച്ചു തരാന്‍ ദയ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക. 8606161369. നമുക്കെല്ലാവര്‍ക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ’ സൈഫുദ്ദീന്‍ പതിച്ച പോസ്റ്ററിലെ അറിയിപ്പ് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെ വന്നതോടെയാണ് ഇങ്ങനെയൊരു പോസ്റ്റര്‍ എഴുതി ഒട്ടിച്ചതെന്ന് സൈഫുദ്ദീന്‍ പറയുന്നു.അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാണെന്ന് ഇവര്‍ ആദ്യം വിചാരിച്ചത്. പിന്നീട് സമയമേറെ കഴിഞ്ഞിട്ടും തിരിച്ച് കിട്ടാതായതോടെയാണ് നടന്നത് സൈക്കിള്‍ മോഷണം ആണെന്ന് തിരിച്ചറിയുന്നത്. സൈക്കിള്‍ എടുത്തയാള്‍ ഈ കുറിപ്പ് കണ്ടാല്‍ തിരിച്ച് സൈക്കിള്‍ തങ്ങള്‍ക്ക് ലഭിക്കും എന്ന വിശ്വാസമാണ് ആ പിതാവിന്റെ മനസ്സ് മുഴുവനും.

വിറ്റോറിയ ഡിസീക്ക സംവിധാനം ചെയ്ത ”ബൈസൈക്കിള്‍ തീവ്‌സ്” എന്ന ലോക ക്ലാസിക്ക് ചിത്രം കണ്ടവര്‍ക്ക് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആ സിനിമ മനസ്സിലേക്ക് ഓടിയെത്താം. യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ സാഹചര്യത്തില്‍ ഒരു അച്ഛനും മകനും തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിള്‍ തേടി അലയുന്നതാണ് ഇതിലെ കഥാതന്തു. മോഷണം പോയ സൈക്കിളിന് പകരം പുതിയത് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ കള്ളനെ തേടി അലയുകയാണ് ചിത്രത്തില്‍ അന്റോണിയോ റിക്‌സി എന്ന പിതാവ്. കൂട്ടിന് കുട്ടിയായ ബ്രൂണോയും. അവസാനം, സൈക്കിള്‍ കണ്ടെത്താന്‍ കഴിയാതെ വരുകയും മറ്റൊരു സൈക്കിള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുകയാണ് ഇവര്‍.
x